ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് പിസിസി അധ്യക്ഷൻ ന വജ്യോത് സിംഗ് സിദ്ദു. താൻ രാഷ്ട്രീയത്തിൽ ചേർന്നത് മാറ്റങ്ങൾക്കു വേണ്ടിയാണ്. പദവികൾ ലക്ഷ്യം വച്ച് ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്ന് സിദ്ദു പറഞ്ഞു.
“തീരുമാനങ്ങളില്ലാതെ മഹത്തായ ഒന്നും നേടിയിട്ടില്ല. പഞ്ചാബിന് വ്യക്തത നൽകാൻ വരുന്ന നേതാവ് രാഹുലിന് ഊഷ്മളമായ സ്വാഗതം. എല്ലാവരും അദ്ദേഹത്തിന്റെ തീരുമാനത്തെ അനുസരിക്കും.”- സിദ്ദു ട്വീറ്റ് ചെയ്തു.
Nothing great was ever achieved without an act of decision …. Warm welcome to our leading light Rahul Ji , who comes to give clarity to Punjab …. All will abide by his decision !!!
— Navjot Singh Sidhu (@sherryontopp) February 6, 2022
മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് സിദ്ദു ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അവസാനശ്വാസംവരെ കോണ്‍ഗ്രസിനൊപ്പംതന്നെ നിൽക്കും. മുഖ്യ മന്ത്രി സ്ഥാനാർഥി ആയാലും ഇല്ലെങ്കിലും അക്കാര്യത്തിൽ മാറ്റമില്ലെന്നും സിദ്ദു പറഞ്ഞു.
അതേസമയം ചരണ്‍ജിത് സിംഗ് ചന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലുധിയാനയില്‍ ഒരു വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് പാര്‍ട്ടി നടത്തിയ സര്‍വേയുടെയും അടിസ്ഥാനത്തിലാണ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്.
അതേസമയം ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നാണ് രാഹുൽ പ്രഖ്യാപന വേളയിൽ പറഞ്ഞത്. നരേന്ദ്രമോദിയും അരവിന്ദ് കെജരിവാളും ഏകാധിപതികളെ പോലെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല. മുഖ്യമന്ത്രി ആരാകണമെന്നതിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടി. പഞ്ചാബിലെ ജനങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു.
Comments