മുംബൈ: ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേല നടപടികളില്‍നിന്നു പിന്മാറി ബാങ്ക് ഓഫ് ബറോഡ. മുംബൈ ജുഹുവിലെ ബംഗ്ലാവിന്റെ ലേല നോട്ടിസാണു ബാങ്ക് പിന്‍വലിച്ചത്. സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ ബോക്സ് ഓഫിസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനിടെ ലേല നോട്ടിസ് ലഭിച്ചത് ചര്‍ച്ചയായിരുന്നു.
ജുഹുവിലെ ബംഗ്ലാവിന്റെ എല്ലാ കുടിശികയും അടച്ചു തീർക്കുമെന്ന് സണ്ണി ഡിയോൾ അറിയിച്ചതായി ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. 56 കോടി രൂപ വായ്പാ തിരിച്ചടവുള്ള ബംഗ്ലാവിന്റെ ലേല നോട്ടിസ് പിൻവലിച്ചതിനു മണിക്കൂറുകൾക്കകമാണ് ബാങ്കിന്റെ പ്രസ്താവന. ഓഗസ്റ്റ് 20ന് പുറപ്പെടുവിച്ച നോട്ടിസ് പ്രകാരം ബംഗ്ലാവ് ലേലത്തിനു വയ്ക്കുന്നതിനു മുൻപ് കുടിശിക അടച്ചു തീർക്കണമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം ബാങ്കിനെ സമീപിച്ച് കുടിശിക തീർക്കുമെന്ന് അറിയിച്ചതെന്നും ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിനെതിരെ ഇന്നലെ ലേല നോട്ടിസ് ഇറക്കുകയും ഇന്ന് അത് പിൻവലിക്കുകയും ചെയ്തത് വൻ വിവാദമായിരുന്നു. ‘സാങ്കേതിക പ്രശ്നങ്ങളാണ്’ നോട്ടിസ് പിൻവലിക്കാൻ കാരണമെന്നാണ് ബാങ്ക് അറിയിച്ചത്. എന്താണു സാങ്കേതിക കാരണങ്ങളെന്നോ മറ്റ് ഇടപെടലുകളുണ്ടായോ എന്നതൊന്നും ബാങ്ക് വിശദീകരിച്ചിട്ടില്ല.
56 കോടി രൂപ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു ലേല നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. ഓഗസ്റ്റ് 25ന് ഇലേലം നടത്തുമെന്നായിരുന്നു അറിയിപ്പ്. 2022 ഡിസംബര്‍ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99 കോടിയുടെ കുടിശിക വരുത്തിയെന്നാണു ബാങ്ക് പറഞ്ഞിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
Comments