ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളിക്കാന്‍ കോഴ വാങ്ങിയതായി രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ഥ് ത്രിവേദി പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഭയം മൂലം പിന്നീട് പണം മടക്കി നല്‍കി നീക്കത്തി...
ഓവല്‍: ചാമ്പ്യന്‍സ്‌ ട്രോഫി സെമി ഫൈനലില്‍ സൗത്ത്‌ ആഫ്രിക്കയെ 7 വിക്കറ്റിന്‌ തറപറ്റിച്ച്‌ ഇംഗ്ലണ്ട്‌ ഫൈനലില്‍ കടന്നു. ആദ്യം ബാറ്...
​ജോഷിമത്: കുടുംബാംഗങ്ങളോടൊപ്പം ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് അപ്രതീക്ഷിതമായുണ...
ലണ്ടന്‍: അറിവില്ലാതെ പറഞ്ഞതാണങ്കില്‍ ക്ഷമിച്ചേക്കണേ. ഏറെക്കാലം മുന്‍പ് വരെ ആരും പറയാന്‍ പോലും ധൈര്യം കാണിക്കാത്ത കാര്യമാണ് ഇന്ത...
അനുവാദമില്ലാതെ മറഡോണയുടെ പേരും ഒപ്പും ഓണ്‍ലൈന്‍ ഗെയിമിന് ഉപയോഗിച്ച ചൈനീസ് കമ്പനികള്‍ക്ക് ബീജിംങ് കോടതി വന്‍ പിഴ വിധിച്ചു. മറഡോണ നല്‍കിയ പരാതിയില്‍ അനുകൂല വിധി പ്രസ്താവിച്ചു കൊണ്ട് 490,000 ഡോളര്‍ (ഏ...
ബ്രസീലിയ : ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ആതിഥേയരായ ബ്രസീലിനു മിന്നുന്ന ജയത്തോടെ തുടക്കം. ജപ്പാനെ 3 - 0നു തകര്‍ത്ത് മഞ്ഞപ്പട കുത...
റിയൊ ഡി ജനയ്റൊ: ഇനി പതിനഞ്ചുനാള്‍ കാല്‍പ്പന്തു കളിയിലെ രാജകീയ മാമാങ്കം. ഭൂഖണ്ഡങ്ങളുടെ ചക്രവര്‍ത്തിമാരുടെ പട്ടാഭിഷേകത്തിന് ഫുട...
 ന്യുഡല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യയും തയ്യാര്‍ . ഇതിനായുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ...
പാരിസ്: ക്ലേ കോര്‍ട്ടിലെ അധീശത്വം ഊട്ടിയുറപ്പിച്ച് നിലവിലെ ചാംപ്യന്‍ സ്പെയ്ന്‍റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണില്‍ എട്ടാം തവണയും പുരുഷ സിംഗിള്‍സ് കിരീട...
പാരീസ്‌: റഷ്യയുടെ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി െഫെനലില്‍ കടന്നു....
​പാരീസ്‌: ബെലാറസിന്റെ മൂന്നാം സീഡ്‌ വിക്‌ടോറിയ അസാറങ്ക ഫ്രഞ്ച്‌ ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നീസ്‌ വനിതാ സിംഗിള്‍സ്‌ പ്രീ ക്വാര്‍ട്...
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം സോം ദേവ് ദേവ് വര്‍മന്‍ പുറത്ത്. രണ്ടാം സീഡ് റോജര്‍ ഫെഡററോട് നേരിട്ടുള്ള സെറ്...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
സിംഗപ്പുര്‍: പുരുഷ വിഭാഗത്തില്‍ പുതുമുറ താരം സായ് പ്രണീത് ആദ്യ റൗണ്ടില്‍ ലോക നാലാം നമ്പര്‍ ഹോങ്കോങ്ങിന്‍റെ യുന്‍ ഹുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചു. സ്കോര്‍: 21-9, 21-10.  ലോക...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ സൈക്ലിംങ് താരവും ദേശീയ ടീം കോച്ചുമായ റുമ ചാറ്റര്‍ജി (50) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച...
സിംഗപ്പുര്‍: മലയാളി താരം പി.സി. തുളസി സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ബുധനാഴ്ചയ...
ജകാര്‍ത്ത: നിലവിലെ ജേത്രിയായ ഇന്ത്യയുടെ സൈന നെഹ്വാളിന് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ വനിതാ സിംഗ്ള്‍സ് സെമിഫൈ...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഒത്തുകളിക്കാന്‍ കോഴ വാങ്ങിയതായി രാജസ്ഥാന്‍ റോയല്‍സ് താരം സിദ്ധാര്‍ഥ് ത്രിവേദി പോലീസിന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഭയം മൂലം പിന്നീട് പണം മടക്കി നല്‍കി നീക്കത്തില്‍നിന്ന് പിന്‍മാറിയെന്നും അദ്ദേഹം പറഞ്ഞു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയ മൊഴി, ഐപിഎല്‍ കോഴക്കേസില്‍ തങ്ങളുടെ വാദങ്ങള്‍ക്ക് ബലമേകുമെന്നാണ് പോലീസിന്റെ വിശ്വാസം. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ത്രിവേദിയെ പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു ലക്ഷം രൂപ ഒത്തുകളിക്കുന്നതിനായി കോഴയായി വാങ്ങിയെന്നതാണ് സിദ്ധാര്‍ഥ് ത്രിവേദിയുടെ വെളിപ്പെടുത്തല്‍. ആദ്യം ഒരു ലക്ഷം രൂപയും തുടര്‍ന്ന് രണ്ടു ലക്ഷം രൂപയുമാണ് കോഴയായി വാങ്ങിയത്. ദീപക് ശര്‍മ്മ, സുനില്‍ ഭാട്ടിയ എന്നീ വാതുവയ്പ്പുകാരില്‍നിന്നാണ് പണം വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒത്തുകളിക്കു കൂട്ടുനിന്ന ഐപിഎല്‍ താരങ്ങളെ പിടികൂടിയതോടെ ഭയമായി. ഇതോടെ ഭയന്നു പോയ താന്‍ ഒത്തുകളിക്കാന്‍ സാധ്യമല്ലെന്നു പറഞ്ഞു പണം മടക്കി നല്‍കുകയായിരുന്നുവെന്നും ത്രിവേദി വെളിപ്പെടുത്തി.
2010ല്‍ മറ്റൊരു രാജസ്ഥാന്‍ റോയല്‍സ് താരമായ അമിത് സിംഗാണ് സ്പോട്ട് ഫിക്സിംഗിനെക്കുറിച്ച്ആദ്യം ത്രിവേദിയോടു പറഞ്ഞത്. ഇയാളെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2011ല്‍ അജിത് ചാന്ദിലയാണ് ദീപക് ശര്‍മ്മയുമായി പരിചയപ്പെടുത്തിയത്. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലുള്ള മാളിലേക്കു കൂട്ടിക്കൊണ്ടുപോയ ചാന്ദില തനിക്ക് വില കൂടിയ വസ്ത്രങ്ങളും മറ്റും വാങ്ങിത്തന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്ന് ചാന്ദില ആവശ്യപ്പെട്ടു. അവിടെവച്ചാണ് സ്പോട്ട് ഫിക്സിംഗ് ചര്‍ച്ച ചെയ്തത്. ചാന്ദിലയെ രാജസ്ഥാന്‍ റോയല്‍ ടീമിലേക്ക് നിര്‍ദേശിച്ചത് താനാണെന്നും ത്രിവേദി വെളിപ്പെടുത്തി. ബൌളര്‍ക്കായി തേടിയിരുന്ന ടീമിനോട് ചാന്ദിലയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ട്രയല്‍സിനെത്താന്‍ ടീം ചാന്ദിലയോടു നിര്‍ദേശിക്കുകയും ട്രയല്‍സിനു ശേഷം ടീമില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ ഐപിഎല്‍ തുടങ്ങിയപ്പോള്‍ ദീപക് ശര്‍മ്മയു ഭാട്ടിയയും തന്നെ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് താന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ഒരു ഹോട്ടലിലെത്താന്‍ ശര്‍മ്മ നിര്‍ബന്ധിച്ചു. തുടര്‍ന്ന് അങ്കീത് ചവാനും മറ്റു ക്രിക്കറ്റ് താരങ്ങള്‍ക്കുമൊപ്പം അവിടെയെത്തി. എന്നാല്‍ ഒത്തുകളിക്ക് കൂട്ടുനില്‍ക്കാന്‍ ഭയമാണെന്നു വ്യക്തമാക്കി പിന്‍മാറുകയായിരുന്നുവെന്നും സിദ്ധാര്‍ഥ് ത്രിവേദി നല്‍കിയ മൊഴിയില്‍ പറയുന്നു.​

 

')), 0, 200, '...'); ?>
സിംഗപ്പുര്‍: പുരുഷ വിഭാഗത്തില്‍ പുതുമുറ താരം സായ് പ്രണീത് ആദ്യ റൗണ്ടില്‍ ലോക നാലാം നമ്പര്‍ ഹോങ്കോങ്ങിന്‍റെ യുന്‍ ഹുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചു. സ്കോര്‍: 21-9, 21-10.  ലോക റാങ്കിങ്ങില്‍ 61ാം സ്ഥാനക്കാരനായ പ്രണീത് മുന്‍ ഒളിംപിക് ചാംപ്യന്‍ തൗഫീക് ഹിദായത്തിനെയും കീഴടക്കിയിരുന്നു. വിയറ്റ്നാം ഇന്‍റര്‍നാഷണല്‍ ചലഞ്ചില്‍ യുനിന്നോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍ക്കുകയും ചെയ്തിരുന്നു. ഇവിടെ ആര്‍.എം.വി. ഗുരുസായ്ദത്ത് - വെ ഫെങ് ചോങ് മത്സരത്തിലെ ജേതാവായിരിക്കും രണ്ടാം റൗണ്ടില്‍ പ്രണീതിനെ നേരിടുക. തായ്ലന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവാന്‍ ഗുവിനോടേറ്റ പരാജയത്തിന് സിംഗപ്പുര്‍ ഓപ്പണില്‍ സൈന നെവാളിന്‍റെ മധുര പ്രതികാരം. സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ സിംഗപ്പുര്‍ താരത്തെ ആദ്യ റൗണ്ടില്‍ തന്നെ കീഴടക്കിയ സൈന രണ്ടാം റൗണ്ടില്‍ കടന്നു. 40 മിനിറ്റാണ് എതിരാളിയെ മറികടക്കാന്‍ സൈനയ്ക്കു വേണ്ടിവന്നത്. സ്കോര്‍: 21-14, 23-21. ജാപ്പനീസ് താരം എറികോ ഹിറോസെയാണ് അടുത്ത റൗണ്ടില്‍ സൈനയുടെ എതിരാളി. ലോക പന്ത്രണ്ടാം നമ്പറായ എറികോയാണ് ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്. അജയ് ജയറാം, ആനന്ദ് പവാര്‍, സൗരഭ് വര്‍മ, അരുന്ധതി പന്താവനെ, പി.സി. തുളസി എന്നിവര്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. മിക്സഡ് ഡബിള്‍സില്‍ തരുണ്‍ കോന - അശ്വിനി പൊന്നപ്പ സഖ്യവും അരുണ്‍ വിഷ്ണു - അപര്‍ണ ബാലന്‍ സഖ്യവും ആദ്യ റൗണ്ടില്‍ തോറ്റു.​

 

')), 0, 200, '...'); ?>
ഓവല്‍: ചാമ്പ്യന്‍സ്‌ ട്രോഫി സെമി ഫൈനലില്‍ സൗത്ത്‌ ആഫ്രിക്കയെ 7 വിക്കറ്റിന്‌ തറപറ്റിച്ച്‌ ഇംഗ്ലണ്ട്‌ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റുചെയ്‌ത സൗത്ത്‌ ആഫ്രിക്ക38.4 ഓവറില്‍ എല്ലാവരും പുറത്തായി 175 റണ്‍സെടുത്തു. മില്ലര്‍ 56 നോട്ടൗട്ട്‌. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്‌ 37.3 ഓവറില്‍ 3 വിക്കറ്റിന്‌ 179 റണ്‍സെടുത്തു. ട്രോട്ട്‌ പുറത്താകാതെ 82 റണ്‍സെടുത്തു.

 

')), 0, 200, '...'); ?>
​ജോഷിമത്: കുടുംബാംഗങ്ങളോടൊപ്പം ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ കുടുങ്ങി. റോഡില്‍ കുടുങ്ങിയ ഹര്‍ഭജന്‍ സിംഗിനെയും കുടുംബത്തെയും ഇന്തോ ടിബറ്റന്‍ പോലീസ് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിരിക്കുകയാണ്. ചമോലിയിലെ ഹേമകുണ്ഡ് സാഹിബ് തീര്‍ത്ഥാടനത്തിനായെത്തിയതായിരുന്നു ഹര്‍ഭജനും 12 അംഗ കുടുംബാംഗങ്ങളും. പോലീസുകാരോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ പെടാതിരുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. രണ്ടു ദിവസമായി തുടരുന്ന പ്രളയക്കെടുതിയില്‍ കേദാര്‍നാഥിലടക്കം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇപ്പൊഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നൂറിലധികം ആളുകള്‍ക്ക് പ്രളയത്തില്‍ മരണം സംഭവിച്ചു. ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു. നിരവധി വീടുകള്‍ ഒഴുകിപ്പോയി. അമ്പതോളം പേര്‍ വരുന്ന മലയാളികളും കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചിത്രകലാ ക്യാമ്പിനെത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റുമെന്ന് പോലീസ് അറിയിച്ചു.

 

')), 0, 200, '...'); ?>
അനുവാദമില്ലാതെ മറഡോണയുടെ പേരും ഒപ്പും ഓണ്‍ലൈന്‍ ഗെയിമിന് ഉപയോഗിച്ച ചൈനീസ് കമ്പനികള്‍ക്ക് ബീജിംങ് കോടതി വന്‍ പിഴ വിധിച്ചു. മറഡോണ നല്‍കിയ പരാതിയില്‍ അനുകൂല വിധി പ്രസ്താവിച്ചു കൊണ്ട് 490,000 ഡോളര്‍ (ഏകദേശം 2.87 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദ് നയണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ദ് നയണ്‍ കംപ്യൂട്ടര്‍ ടെക്‌നോളജി, ബെയ്ജിങ് സിന ഇന്റര്‍നെറ്റ് കമ്പനി എന്നീ ഓണ്‍ലൈന്‍ ഗെയിം കമ്പനികളോട് കോടതി ഉത്തരവിട്ടു. വിന്നിംഗ് ഗോള്‍ എന്ന ഗെയിമിനു വേണ്ടിയാണ് മറഡോണയുടെ ഒപ്പും താരത്തിന്റെ കാര്‍ട്ടൂണും ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ കമ്പനികള്‍ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും മറഡോണ നിയമ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.​

 

')), 0, 200, '...'); ?>