​ജോഷിമത്: കുടുംബാംഗങ്ങളോടൊപ്പം ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ കുടുങ്ങി. റോഡില്‍ കുടുങ്ങിയ ഹര്‍ഭജന്‍ സിംഗിനെയും കുട...
ലണ്ടന്‍: അറിവില്ലാതെ പറഞ്ഞതാണങ്കില്‍ ക്ഷമിച്ചേക്കണേ. ഏറെക്കാലം മുന്‍പ് വരെ ആരും പറയാന്‍ പോലും ധൈര്യം കാണിക്കാത്ത കാര്യമാണ് ഇന്ത...
​ഓവല്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ 20 റണ്‍സിന് തോല്‍പ്പിച്ച് ശ്രീലങ്ക സെമിഫൈനലില്‍ കടന്...
ന്യുഡല്‍ഹി: ഈ മാസം അവസാനം ആസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ(അണ്ടര്‍ 19)ഉപനായകനായി മലയാളി താരം സഞ്ജു...
അനുവാദമില്ലാതെ മറഡോണയുടെ പേരും ഒപ്പും ഓണ്‍ലൈന്‍ ഗെയിമിന് ഉപയോഗിച്ച ചൈനീസ് കമ്പനികള്‍ക്ക് ബീജിംങ് കോടതി വന്‍ പിഴ വിധിച്ചു. മറഡോണ നല്‍കിയ പരാതിയില്‍ അനുകൂല വിധി പ്രസ്താവിച്ചു കൊണ്ട് 490,000 ഡോളര്‍ (ഏ...
ബ്രസീലിയ : ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ആതിഥേയരായ ബ്രസീലിനു മിന്നുന്ന ജയത്തോടെ തുടക്കം. ജപ്പാനെ 3 - 0നു തകര്‍ത്ത് മഞ്ഞപ്പട കുത...
റിയൊ ഡി ജനയ്റൊ: ഇനി പതിനഞ്ചുനാള്‍ കാല്‍പ്പന്തു കളിയിലെ രാജകീയ മാമാങ്കം. ഭൂഖണ്ഡങ്ങളുടെ ചക്രവര്‍ത്തിമാരുടെ പട്ടാഭിഷേകത്തിന് ഫുട...
 ന്യുഡല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യയും തയ്യാര്‍ . ഇതിനായുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ...
പാരിസ്: ക്ലേ കോര്‍ട്ടിലെ അധീശത്വം ഊട്ടിയുറപ്പിച്ച് നിലവിലെ ചാംപ്യന്‍ സ്പെയ്ന്‍റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണില്‍ എട്ടാം തവണയും പുരുഷ സിംഗിള്‍സ് കിരീട...
പാരീസ്‌: റഷ്യയുടെ മുന്‍ ചാമ്പ്യന്‍ മരിയ ഷറപ്പോവ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ സെമി െഫെനലില്‍ കടന്നു....
​പാരീസ്‌: ബെലാറസിന്റെ മൂന്നാം സീഡ്‌ വിക്‌ടോറിയ അസാറങ്ക ഫ്രഞ്ച്‌ ഓപ്പണ്‍ ഗ്രാന്‍സ്ലാം ടെന്നീസ്‌ വനിതാ സിംഗിള്‍സ്‌ പ്രീ ക്വാര്‍ട്...
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം സോം ദേവ് ദേവ് വര്‍മന്‍ പുറത്ത്. രണ്ടാം സീഡ് റോജര്‍ ഫെഡററോട് നേരിട്ടുള്ള സെറ്...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ സൈക്ലിംങ് താരവും ദേശീയ ടീം കോച്ചുമായ റുമ ചാറ്റര്‍ജി (50) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറിന് നോയ്ഡ -ഗ്രേറ്റര്‍ നോയ്ഡ എക്‌സ്പ്രസ് റോഡില്‍ ഇന്ത്യന്‍ ജൂനിയര...
സിംഗപ്പുര്‍: മലയാളി താരം പി.സി. തുളസി സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ബുധനാഴ്ചയ...
ജകാര്‍ത്ത: നിലവിലെ ജേത്രിയായ ഇന്ത്യയുടെ സൈന നെഹ്വാളിന് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണിന്‍െറ വനിതാ സിംഗ്ള്‍സ് സെമിഫൈ...
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് ഷോട്ട്പുട്ട് മുന്‍ ലോക യൂറോപ്യന്‍ ചാമ്പ്യനായ ബലാറസ്സിന്റെ ആന്ദ്രേ മിഖാനേവിച്ചിന് ആജീവനാന്ത വിലക്ക...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
​ജോഷിമത്: കുടുംബാംഗങ്ങളോടൊപ്പം ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടനത്തിന് പോയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ കുടുങ്ങി. റോഡില്‍ കുടുങ്ങിയ ഹര്‍ഭജന്‍ സിംഗിനെയും കുടുംബത്തെയും ഇന്തോ ടിബറ്റന്‍ പോലീസ് ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചിരിക്കുകയാണ്. ചമോലിയിലെ ഹേമകുണ്ഡ് സാഹിബ് തീര്‍ത്ഥാടനത്തിനായെത്തിയതായിരുന്നു ഹര്‍ഭജനും 12 അംഗ കുടുംബാംഗങ്ങളും. പോലീസുകാരോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ പെടാതിരുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു. രണ്ടു ദിവസമായി തുടരുന്ന പ്രളയക്കെടുതിയില്‍ കേദാര്‍നാഥിലടക്കം ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇപ്പൊഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നൂറിലധികം ആളുകള്‍ക്ക് പ്രളയത്തില്‍ മരണം സംഭവിച്ചു. ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു. നിരവധി വീടുകള്‍ ഒഴുകിപ്പോയി. അമ്പതോളം പേര്‍ വരുന്ന മലയാളികളും കുടുങ്ങിയവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചിത്രകലാ ക്യാമ്പിനെത്തിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റുമെന്ന് പോലീസ് അറിയിച്ചു.

 

')), 0, 200, '...'); ?>
അനുവാദമില്ലാതെ മറഡോണയുടെ പേരും ഒപ്പും ഓണ്‍ലൈന്‍ ഗെയിമിന് ഉപയോഗിച്ച ചൈനീസ് കമ്പനികള്‍ക്ക് ബീജിംങ് കോടതി വന്‍ പിഴ വിധിച്ചു. മറഡോണ നല്‍കിയ പരാതിയില്‍ അനുകൂല വിധി പ്രസ്താവിച്ചു കൊണ്ട് 490,000 ഡോളര്‍ (ഏകദേശം 2.87 കോടി രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദ് നയണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ദ് നയണ്‍ കംപ്യൂട്ടര്‍ ടെക്‌നോളജി, ബെയ്ജിങ് സിന ഇന്റര്‍നെറ്റ് കമ്പനി എന്നീ ഓണ്‍ലൈന്‍ ഗെയിം കമ്പനികളോട് കോടതി ഉത്തരവിട്ടു. വിന്നിംഗ് ഗോള്‍ എന്ന ഗെയിമിനു വേണ്ടിയാണ് മറഡോണയുടെ ഒപ്പും താരത്തിന്റെ കാര്‍ട്ടൂണും ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ കമ്പനികള്‍ നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിലും മറഡോണ നിയമ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.​

 

')), 0, 200, '...'); ?>
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ സൈക്ലിംങ് താരവും ദേശീയ ടീം കോച്ചുമായ റുമ ചാറ്റര്‍ജി (50) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആറിന് നോയ്ഡ -ഗ്രേറ്റര്‍ നോയ്ഡ എക്‌സ്പ്രസ് റോഡില്‍ ഇന്ത്യന്‍ ജൂനിയര്‍ സൈക്ലിങ് ടീമിന് പരിശീലനം നല്‍കുന്നതിനിടെയായിരുന്നു സംഭവം. സെക്ടര്‍ 45 ന് സമീപം ടീമിനൊപ്പം സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന റുമയെ പിന്നില്‍ നിന്നും അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിയ്ക്കുകയായിരുന്നു.റുമ സംഭവസ്ഥലത്ത് വെച്ച് മരിച്ചു.കൊല്‍ക്കൊത്ത സ്വദേശിയായ റുമ ചാറ്റര്‍ജിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ജന്മനാട്ടിലേക്കു കൊണ്ടുപോയി.എട്ടാഴ്ചത്തെ പരിശീലനത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സൈക്ലിംങ് ടീമാണ് സംഭവം നടക്കുമ്പോള്‍ കോച്ചിനൊപ്പമുണ്ടായിരുന്നത്. സൈക്ലിംങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയായ റുമ ചാറ്റര്‍ജി 1970-ല്‍ ആണ് സൈക്ലിംങ് രംഗത്ത് എത്തിയത് .ഈ വര്‍ഷമാദ്യം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലടക്കം കഴിഞ്ഞ 10 വര്‍ഷമായി ദേശീയ ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചു വരുന്നു.​

 

')), 0, 200, '...'); ?>
സിംഗപ്പുര്‍: മലയാളി താരം പി.സി. തുളസി സിംഗപ്പുര്‍ ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. ബുധനാഴ്ചയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. തുളസിക്ക് പുറമെ, സായ് പ്രണീത്, അരുന്ധതി പണ്ഡാവനെ എന്നിവരും യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ വിയറ്റ്‌നാമിന്റെ തി ട്രാങ് വുവിനെയും (21-18, 21-17) രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ ചോച്ചുവോങ് പോണ്‍പാവിയെയും (18-21, 21-13, 21-18) തോല്പിച്ചാണ് തുളസി മെയിന്‍ഡ്രോയില്‍ ഇടം നേടിയത്. ആദ്യ റൗണ്ടില്‍ ബുധനാഴ്ച ഇന്‍ഡൊനീഷ്യയുടെ ലിന്‍ഡാവനി ഫനേത്രിയാണ് തുളസിയുടെ എതിരാളി. പുരുഷ വിഭാഗം സിംഗിള്‍സില്‍ മത്സരിച്ച അരവിന്ദ് ഭട്ട്, എച്ച്.എസ്. പ്രണോയ് എന്നിവര്‍ക്ക് യോഗ്യത നേടാനായില്ല. വനിതാ ഡബിള്‍സില്‍ ജ്വാലാ ഗുട്ട - പ്രജക്താ സാവന്ത് സഖ്യവും യോഗ്യത നേടാതെ പുറത്തായി.​

 

')), 0, 200, '...'); ?>
ലണ്ടന്‍: അറിവില്ലാതെ പറഞ്ഞതാണങ്കില്‍ ക്ഷമിച്ചേക്കണേ. ഏറെക്കാലം മുന്‍പ് വരെ ആരും പറയാന്‍ പോലും ധൈര്യം കാണിക്കാത്ത കാര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി പറഞ്ഞിരിക്കുന്നത്. നിലവില്‍ ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് ടീമെന്ന്. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗാംഗുലി, സേവാഗ് പ്രഭൃതികള്‍ മിന്നിക്കളിച്ചിരുന്ന കാലത്ത് മികച്ച ബാറ്റിംഗ് നിര എന്ന് പേര് കേള്‍പ്പിച്ചിരുന്നെങ്കിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഇന്ത്യയുടെ കാര്യം അത്ര പന്തിയായിരുന്നില്ല, പ്രത്യേകിച്ച് ഫീല്‍ഡിംഗില്‍. അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, മൊഹന്തി, രമേഷ് പവാര്‍ എന്നിങ്ങെ പന്തിന് എസ്‌കോര്‍ട്ട് പോയി മാത്രം ശീലിച്ച കുറേ ഫീല്‍ഡര്‍മാര്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്നു. അസ്ഹറുദ്ദീന്‍, ജഡേജ, റോബിന്‍സിംഗ്, സച്ചിന്‍ എന്നിവര്‍ മാത്രമായിരുന്നു അന്താരാഷ്ട്ര നിലവാരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍. എന്നാല്‍ യുവരാജിന്റെയും കൈഫിന്റെയും വരവോടെ ടീം ഇന്ത്യയുടെ ഫീല്‍ഡിലെ മുഖം തന്നെ മാറി. ഇന്ന് സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിങ്ങനെ പറന്ന് പന്ത് പിടിക്കുന്ന നിരവധി പേരുണ്ട് ടൂമില്‍. പണ്ട് പത്തിരുപത് റണ്‍സ് ഫീല്‍ഡില്‍ ചോരുമെങ്കില്‍ ഇന്ന് അത്രയും റണ്‍സ് ഫീല്‍ഡില്‍ തടയും എന്നതാണ് സ്ഥിതി. പാകിസ്ഥാനെതിരായ കളിക്കിടെ കാണിച്ച വോട്ടെടുപ്പ് ഫലപ്രകാരം 72 ശതമാനം കാണികളും പറഞ്ഞത് ടീം ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ടീം എന്നാണ്. ഒരുകാലത്ത് ഫീല്‍ഡിംഗ് പ്രഭാവം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കയായിരുന്നു രണ്ടാമത്, കിട്ടിയത് 17 ശതമാനം വോട്ട്. വസിം അക്രം ഉള്‍പ്പെടെ കമന്ററി പറഞ്ഞിരുന്നവര്‍ ചിരിക്കുകയായിരുന്നെങ്കിലും ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് മെച്ചപ്പെട്ടു എന്നതില്‍ സംശയമൊന്നും ഇല്ല, അത് ധോണി പറഞ്ഞ അത്രത്തോളമൊന്നും ഇല്ലെങ്കിലും.​

 

')), 0, 200, '...'); ?>