​ഐ പി എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ കുടുംബത്തിലേക്കും വ്യാപിപ്പിക്കുന്നു. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മായപ്പനെ വാതുവെയ്പ്പുമായി ചോദ്യം ചെയ്യുമെന...
ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ മുന്‍ ഗുസ്‌തിതാരം ധാരാസിങിന്റെ മകനും നടനുമായ വിന്ദു ധാരാസിങിനെ മുംബൈ ക്രൈംബ്ര...
​തൃശൂര്‍:  ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ ഒരു വിധ...
​ഡല്‍ഹി: ഐ.പി.എല്ലിലെ ആറാം സീസണില്‍ അഞ്ചാമതും ചെന്നൈ സൂപ്പര്‍കിങ്‌സ് ഫൈനലില്‍.  ഇനിയുള്ള ഒരു മത്സരം  ജയിച്ചാല്‍ ചെന്ന...
ഡേവിഡ് ബെക്കാം കണ്ണീരണീഞ്ഞുകൊണ്ട് പാരിസിനോട് വിട പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ബെക്കാം തന്റെ അവസാനത്തെ ഹോം മാച്ചിനിടെയാണ് വികാരാധീനനായി കളം വിട്ടത്. സ്‌റ്റെയ്ഡ് ബ്രസ്‌റ്റോസിനെതിരായ മത്സരത്...
​അവസാന മത്സരത്തില്‍ വെസ്റ്റ് ബ്രോമിനോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില (5-5). യുണൈറ്റഡിന്റെ എക്കാലത്തേയും മികച്ച കോച്ചായ അലക്...
ലണ്ടന്‍: റിയോ ഫെര്‍ഡിനാന്‍ഡ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുെണെറ്...
കൊച്ചി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന എയര്‍ലൈനായ എമിറേറ്റ്‌സ്‌, ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി സഹക...
മാഡ്രിഡ്: വീനസ് വില്യംസ് മാഡ്രിഡ് മാസ്റേഴ്സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പുറംവേദന മൂലമാണ് തീരുമാനമെന്നാണ് വിവരം. പരിശീലനം കുറച്ചതായി ഏതാനും ദിവസം മുന്‍പ് വീനസ് ട്വിറ്ററിലൂടെ...
മോണ്ടികാര്‍ലോ:  നൊവാക് ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി...
മോണ്ടികാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്‌ടി കാര്‍ലോ മാസ്റ്റേഴ്‌സ്‌ ടെന്നീസ്‌ ടൂര്‍ണമെന്റി...
മയാമി: സെറീനയുടെ കരിയറിലെ നാല്‍പ്പത്തെട്ടാം കിരീടത്തിനു മയാമി സാക്ഷ്യം വഹിച്ചു. മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
​സാന്‍ഡ്‌നെസ്(നോര്‍വെ): കിരീടനേട്ടത്തിനായി ഒരു ജയം മാത്രം മതിയായിരുന്ന വിശ്വനാഥന്‍ ആനന്ദിന് നോര്‍വെ സൂപ്പര്‍ ചെസ്സിന്റെ അവസാന റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ ചൈനയുടെ വാ...
നോര്‍വേ : ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ നോര്‍വേ സൂപ്പര്‍ ചെസ്‌ 2013 ല്‍ അപ്രതീക്ഷിത തോല്‍വി. യു.എസ്‌.എയുട...
പട്യാല: ബോക്‌സിംഗ്‌ താരവും 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്‌ മയക്കു മരുന്ന്‌ ഉപയോഗി...
മയക്കുമരുന്ന് വിവാദങ്ങളില്‍ ആരോപണ വിധേയനായ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാറിന് റിങ്ങിലും പ്രഹരം. സൈപ്രസില...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
​ഐ പി എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്റെ കുടുംബത്തിലേക്കും വ്യാപിപ്പിക്കുന്നു. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മായപ്പനെ വാതുവെയ്പ്പുമായി ചോദ്യം ചെയ്യുമെന്ന് മുംബൈ പോലീസ് അറിയിച്ചു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രിന്‍സിപ്പലും സിഇഒയുമാണ് ഗുരുനാഥ്. ഇന്നലെ അറസ്റ്റിലായ വിന്ധു ധാരാസിങ്ങ് ഇയാള്‍ക്കു വേണ്ടി പല സ്ഥലങ്ങളിലായി വാതുവെയ്പ്പ് നടത്തിയതായി സംശയിക്കപ്പെടുന്നുണ്ട്. ചെന്നൈ ടീമിന്റെ ഉടമസ്ഥന്റെ ബന്ധുവിന്റെ ഫോണിലേക്ക് വിന്ധുവില്‍ നിന്ന് നിരന്തരം ഫോണ്‍ വിളികള്‍ വന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

')), 0, 200, '...'); ?>
ന്യൂഡല്‍ഹി : ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ മുന്‍ ഗുസ്‌തിതാരം ധാരാസിങിന്റെ മകനും നടനുമായ വിന്ദു ധാരാസിങിനെ മുംബൈ ക്രൈംബ്രാഞ്ച്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തു. ഐപിഎല്‍ വാതുവയ്‌പ്പുകാരായ ജുപ്പിറ്റര്‍, രമേശ്‌ വ്യാസ്‌ എന്നിവരുമായി അടുത്തബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു അറസ്‌റ്റ്. തിങ്കളാഴ്ച രാത്രി പൊലീസ് വിന്ദുവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്‌റ്റിനു പിന്നാലെ അദ്ദേഹത്തിന്റെ ജുഹുവിലുളള വീട്ടില്‍ പോലീസ്‌ റെയിഡ്‌ നടത്തി. അറസ്റ്റിലായ വാതുവയ്പ്പുകാരന്‍ രമേഷ് വ്യാസ് വിന്ദുവിനെതിരെ മൊഴി നല്‍കി എന്നാണ് വിവരം. വാതുവയ്പുകാരുമായി വിന്ദു ബന്ധപ്പെട്ടുവെന്ന് രഹസ്യവിവരം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ, വാതുവയ്‌പ് വിവാദത്തെ തുടര്‍ന്ന്‌ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വാതുവയ്‌പില്‍ ബിസിസിഏയെ വിമര്‍ശിച്ച കോടതി മത്സരങ്ങളിലെ ഒത്തുകളി തടയാന്‍ ബിസിസിഐ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.
ഒത്തുകളിയെ കുറിച്ച്‌ ബിസിസിഐ നടത്തുന്ന അന്വേഷണം രണ്ടാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. നേരത്തേ അറസ്റ്റിലായ രമേശ് വ്യാസിന്‍െറ മൊഴിയില്‍നിന്നാണ് വിന്ദു ധാരാസിങ്ങിന്‍െറ വാതുവെപ്പ് റാക്കറ്റുമായുള്ള ബന്ധം വെളിപ്പെടുന്നത്. തുടര്‍ന്ന്, വിന്ദുവിന്‍െറ മൊബൈല്‍ റെക്കോഡുകള്‍ പരിശോധിച്ച ക്രൈംബ്രാഞ്ചിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഐ.പി.എല്‍ മത്സരങ്ങള്‍ക്കിടെ റാക്കറ്റിലെ പ്രധാനികളായ രമേശ് വ്യാസ്, ജൂപീറ്റര്‍, പവന്‍ ജയ്പൂര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടതായി വ്യക്തമായി. ബിഗ്‌ ബോസ്‌ മൂന്നാം സീസണിലെ വിജയിയായിരുന്നു വിന്ദു ധാരാസിങ്‌ ബോളിവുഡ്‌ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്‌. ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീശാന്തിന്‍റെ സുഹൃത്ത് സാക്ഷി ഝാലയെ പൊലീസ് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ട്. മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി റാവത്തിന്‍റെ സുഹൃത്തും സഹപാഠിയുമാണു സാക്ഷി ഝാല. വിന്ധു ധാരാസിങിനൊപ്പം സാക്ഷി ഝാലയും സാക്ഷി റാവത്തും ഒരുമിച്ചാണ് ഐപിഎല്‍ മത്സരം കണ്ടത്. ശ്രീശാന്തിന്‍റെ ലാപ് ടോപ്പില്‍നിന്നാണു സാക്ഷി ഝാലയുടെ ഫോട്ടോകളും വിവരങ്ങളും പൊലീസിനു ലഭിച്ചത്. സാക്ഷി ഝാലയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.​

 

')), 0, 200, '...'); ?>
​തൃശൂര്‍:  ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ ഒരു വിധത്തിലും സംരക്ഷിയ്ക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി. മാത്യു. ഇത്തരത്തില്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന ഒരു പ്രവൃത്തിയേയും കേരള ക്രിക്കറ്റ് അസ്സോസ്സിയേഷന്‍ സംരക്ഷിയ്ക്കില്ല. കേരള ക്രിക്കറ്റ് അസ്സോസ്സിയേഷനില്‍ നിന്ന്  പുറത്താക്കപ്പെട്ടവരാണ് ഇപ്പോള്‍ പിന്തുണയുമായി ശ്രീശാന്തിനൊപ്പമുള്ളത്. കേരള രഞ്ജി താരങ്ങള്‍ക്ക് ഇടനിലക്കാരുമായി ബന്ധമില്ല. വാതുവയ്പില്‍ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും ബി.സി.സി.ഐ നിര്‍വാഹകസമിതി അംഗവും കൂടിയായ  ടി. സി. മാത്യു പറഞ്ഞു. ശ്രീശാന്തിന് ഗോഡ്ഫാദറല്ല, മറിച്ച് അച്ചടക്കമാണ് ആവശ്യം.  അച്ചടക്കമുണ്ടായിരുന്നെങ്കില്‍ അയാള്‍ ഇന്നും ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

')), 0, 200, '...'); ?>
​ഡല്‍ഹി: ഐ.പി.എല്ലിലെ ആറാം സീസണില്‍ അഞ്ചാമതും ചെന്നൈ സൂപ്പര്‍കിങ്‌സ് ഫൈനലില്‍.  ഇനിയുള്ള ഒരു മത്സരം  ജയിച്ചാല്‍ ചെന്നൈക്ക് ഐ.പി.എല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കാം. ഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ല ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന പ്ലേഓഫ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിംഗ്‌സ് ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 192 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ മൂന്നു പന്തുകള്‍ ശേഷിക്കേ 144 റണ്ണിന്‌ ഓള്‍ഔട്ടായി. മൂന്നു വിക്കറ്റ്‌ വീതമെടുത്ത ഡെ്വയ്‌ന്‍ ബ്രാവോയും രവീന്ദ്ര ജഡേജയുമാണു മുംബൈയുടെ ഇന്നിംഗ്‌സിന്‌ തടയിട്ടത്‌. ഓപ്പണര്‍ മൈക്ക് ഹസ്സി(86 നോട്ടൗട്ട്)യുടെയും സുരേഷ് റെയ്‌ന(82 നോട്ടൗട്ട്)യുടെയും ബാറ്റിങ് കരുത്തിലാണ് ചെന്നൈ 192 റണ്‍സ് നേടിയത്. മൈക്കല്‍ ഹസ്സിയാണ് കളിയിലെ കേമന്‍. ഓപ്പണര്‍ ഡെ്വയ്‌ന്‍ സ്‌മിത്ത്‌ (28 പന്തില്‍ അഞ്ചു സിക്‌സറും ആറു ഫോറുമടക്കം 68) ഒഴികെയുള്ള മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ നിറം മങ്ങി. കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ (16 പന്തില്‍ 24) ആഞ്ഞടിച്ചെങ്കിലും ക്ഷണത്തില്‍ പുറത്തായി. അമ്പാട്ടി റായിഡു (14 പന്തില്‍ 15), ദിനേഷ്‌ കാര്‍ത്തിക്‌ (11) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്മാന്‍മാര്‍. മോഹിത്‌ ശര്‍മ രണ്ടു വിക്കറ്റും ആല്‍ബി മോര്‍ക്കല്‍, ക്രിസ്‌ മോറിസ്‌ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. ക്വാളിഫയര്‍ മത്സരത്തിലെ ആദ്യ കളിയില്‍ ചെന്നൈയോട് മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടെങ്കിലും ബുധനാഴ്ച്ച നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ എതിരാളികളെ പരാജയപ്പെടുത്തിയാല്‍ മുംബൈയ്ക്ക് ഫൈനലില്‍ ഇടം കണ്ടെത്താനാകും. എലിമിനേറ്ററില്‍ ജയിക്കുന്ന ടീമും ആദ്യ ക്വാളിഫയറില്‍ പരാജയപ്പെടുന്ന ടീമും തമ്മിലാണ് രണ്ടാം ക്വാളിഫയര്‍ മത്സരം നടക്കുക. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് എലിമിനേറ്റര്‍. എലിമിനേറ്ററില്‍ പരാജയപ്പെടുന്ന ടീം പുറത്താകും.

സ്‌കോര്‍ബോര്‍ഡ്:

ചെന്നൈ സൂപ്പര്‍ കിങ്‌സ്: മൈക്ക് ഹസി നോട്ടൗട്ട് 85, മുരളി വിജയ് സി സ്മിത്ത് ബി പൊളളാര്‍ഡ് 23, സുരേഷ് റെയ്‌ന നോട്ടൗട്ട് 82.
എക്‌സ്ട്രാസ്: 1 . ആകെ 20 ഓവറില്‍ ഒരു വിക്കറ്റിന് 192.

വിക്കറ്റ് വീഴ്ച:152. ബൗളിങ്: ജോണ്‍സണ്‍ 4-0-40-0, പട്ടേല്‍ 3-0-32-0 ,ഹര്‍ഭജന്‍ സിങ് 4-0-26-0, മലിംഗ 4-45-0 , ഓജ 2-0-20-0 , പൊള്ളാര്‍ഡ് 3-028-1.

മുംബൈ ഇന്ത്യന്‍സ്:സ്മിത്ത് സി റെയ്‌ന ബി ജഡേജ 68, താരെ സി വിജയി ബി മോര്‍ക്കല്‍ 7, കാര്‍ത്തിക് എല്‍ബിഡബ്ല്യു ബി ജഡേജ 11, ശര്‍മ സി ബ്രാവോ ബി മോറിസ് 8, പൊള്ളാര്‍ഡ് സി ഹസ്സി ബി ജഡേജ 24 , റായിഡു സി മോറിസ് ബി മോഹിത് ശര്‍മ 15,ഹര്‍ഭജന്‍ സിവിജയ് ബി ബ്രാവോ 0, ജോണ്‍സണ്‍ സി റെയ്‌ന ബി ബ്രാവോ 6, മലിംഗ സി ഹസ്സി ബി ബ്രാവോ 0, ഓജ സി ബ്രാവോ ബി മോഹിത് ശര്‍മ 0, പട്ടേല്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 5, ആകെ 18.4 ഓവറില്‍ 144ന് പുറത്ത്.
വിക്കറ്റു വീഴ്ച:112, 287,395, 4101, 5127,6-128, 7-139, 8-140, 9-144, 10-144.
ബൗളിങ്: മോഹിത് ശര്‍മ 3.4-0-32-2, മോര്‍ക്കല്‍ 3-0-26-1, മോറിസ് 3-0-26-1, അശ്വിന്‍ 2-0-17-0, ജഡേജ 4-0-31-3, ബ്രാവോ 3-0-9-3.

 

')), 0, 200, '...'); ?>
​ന്യൂഡല്‍ഹി: ഫ്രാഞ്ചൈസി ഫീസ്‌ അടവില്‍ വീഴ്‌ചവന്നതിനെത്തുടര്‍ന്ന്‌ ഐപിഎലില്‍ നിന്ന്‌ സഹാറയുടെ കീഴിലുള്ള പൂന വാരിയേഴ്‌സ്‌ പുറത്ത്‌. കഴിഞ്ഞ വര്‍ഷം കൊച്ചി ടസ്‌കേഴ്‌സും വാര്‍ഷിക ഫീസ്‌ അടയ്‌ക്കുന്നതില്‍ വീഴ്‌ചവരുത്തിയതിനെത്തുടര്‍ന്ന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു പുറത്തായിരുന്നു. 1,702 കോടി രൂപയ്‌ക്ക്‌ പത്തുവര്‍ഷത്തേക്കാണ്‌ സഹാറ പൂന വാരിയേഴ്‌സിന്റെ ഫ്രാഞ്ചൈസിയായത്‌. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. അടുത്ത സീസണിനുള്ള ഫ്രാഞ്ചൈസി തുക നല്‍കാത്തതിനെ തുടര്‍ന്ന് ബി.സി.സി.ഐ ടീം കെട്ടിവച്ച ഗ്യാരണ്ടിതുക പിന്‍വലിച്ചതാണ് സഹാറയെ ചൊടിപ്പിച്ചത്. എന്നാല്‍ , സഹാറ 1702 കോടി രൂപയ്ക്ക് പത്തു വര്‍ഷത്തേയ്ക്ക് ടീം സ്വന്തമാക്കുമ്പോള്‍ സീസണില്‍ 94 മത്സരങ്ങള്‍ നടക്കുമെന്നായിരുന്നു ബി.സി.സി.ഐ.യുടെ ധാരണ.

ജനുവരിയില്‍ വാര്‍ഷിക ഫ്രാഞ്ചൈസി ഫീസിന്റെ 20 ശതമാനമായ 170 കോടി രൂപ അടച്ചിരുന്നു. ഇതോടെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഐ.പി. എല്ലില്‍ ഇല്ലാതാകുന്ന മൂന്നാമത്തെ ടീമായിരിക്കുകയാണ് സഹാറയുടെ ഉടമസ്ഥതയിലുള്ള പുണെ വരിയേഴ്‌സ്. പുണെയ്‌ക്കൊപ്പം രണ്ടു വര്‍ഷം മുന്‍പ് ഐ.പി.എല്ലില്‍ ഇടം നേടിയ കൊച്ചിന്‍ ടസ്‌ക്കേഴ്‌സും മുന്‍ ചാമ്പ്യന്മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സുമാണ് നേരത്തെ അകാലമൃത്യു വരിച്ചത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനു പകരമാണ് ഇത്തവണ സണ്‍ ടി.വി. ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ സണ്‍റൈസസ് ഹൈദരാബാദ് വന്നത്.എന്നാലിപ്പോള്‍ സീസണില്‍ 74 മത്സരങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതനുസരിച്ച് ടീമിന്റെ ഫ്രാഞ്ചൈസി ഫീസില്‍ ഇളവു വരുത്തേണ്ടതാണ്. എന്നാല്‍ , ബി.സി.സി.ഐ ഇതുവരെ ഇതുവരെ ഇളവു അനുവദിച്ചില്ലെന്ന് സഹാറ ടീം അധികൃതര്‍ പറഞ്ഞു. ഇതിനുവേണ്ടി നിരവധി തവണ ബി.സി.സി.ഐ.യെ സമീപിച്ചെങ്കിലും ഇതുവരെ പ്രശ്‌നത്തിന് പരിഹാരം കാണാനായിട്ടില്ല. ആറാമത്‌ സീസണിലെ 16 ഗ്രൂപ്പ്‌ മത്സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിച്ച വാറിയേഴ്‌സ്‌ എട്ടാം സ്‌ഥാനക്കാരായാണു ഫിനിഷ്‌ ചെയ്‌തത്‌. രണ്ടാംതവണയാണു സഹാറ ഐ.പി.എല്ലില്‍നിന്നു പുറത്താകാന്‍ തീരുമാനിക്കുന്നത്‌. 2012 ലെ താരലേലത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പും അവര്‍ പിന്‍വലിച്ചിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച യുവ്‌രാജ്‌ സിംഗ്‌ യു.എസ്‌.എയില്‍ ചികിത്സയ്‌ക്കായി പോയപ്പോള്‍ പകരം കളിക്കാരനെ എടുക്കാന്‍ അനുവദിക്കണമെന്നും ഒരു വിദേശ താരത്തെ അധികം കളിപ്പിക്കാനുള്ള പ്രത്യേക അനുമതിയും ആവശ്യപ്പെട്ടാണ്‌ അവര്‍ ലേലത്തിനു തൊട്ടുമുന്‍പ്‌ ഐ.പി.എല്‍. വിട്ടത്‌.

 

')), 0, 200, '...'); ?>