​ഹൈദരാബാദ്: സണ്‍റൈസേഴ്സുമായി നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു 23 റണ്‍സിന്റെ തോല്‍വി. ജയിക്കാന്‍ 136 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിനു 113 റണ്‍സ് നേടാനെ കഴിഞ്ഞൊള്...
മുംബൈ: ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്നു പഞ്ചാബ് കിംഗ്സ് ഇലവന്റെ ക...
​റാഞ്ചി: പുനെ വാരിയേഴ്സിനോട് തോറ്റ് നിലവിലുള്ള ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്ലില്‍ പ്ളേ ഓഫ് കാണാതെ പുറത്തായ...
ചെന്നൈ : ഐ.പി.എല്ലിലെ ആദ്യ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ വീണ്ടും പട്ടികയില്‍ ഒന്...
ലണ്ടന്‍: റിയോ ഫെര്‍ഡിനാന്‍ഡ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുെണെറ്റഡിനു വേണ്ടി കൂടുതല്‍ സമയം കളിക്കാനാണു റിയോ ഫെര്‍ഡിനാന്റ്‌ രാജ്യാന്തര ...
കൊച്ചി: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന എയര്‍ലൈനായ എമിറേറ്റ്‌സ്‌, ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി സഹക...
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബൊറുസിയ ഡോര്‍ട്ട്മുണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഇരു പാദങ്ങളിലായി നടന്ന സെമിയില്‍ റയല്‍ മ...
ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ ആരാധക മനസ്സ് കീഴടക്കിയും പലപ്പോഴും കളിക്കാര്‍ക്ക് പോലും തലവേദനയ്ക്കു കാരണമായ വുവുസേലയു...
മാഡ്രിഡ്: വീനസ് വില്യംസ് മാഡ്രിഡ് മാസ്റേഴ്സ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറി. പുറംവേദന മൂലമാണ് തീരുമാനമെന്നാണ് വിവരം. പരിശീലനം കുറച്ചതായി ഏതാനും ദിവസം മുന്‍പ് വീനസ് ട്വിറ്ററിലൂടെ...
മോണ്ടികാര്‍ലോ:  നൊവാക് ദ്യോക്കോവിച്ചിന് കാര്‍ലോ മാസ്‌റ്റേഴ്‌സ് കിരീടം. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി...
മോണ്ടികാര്‍ലോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്‌ടി കാര്‍ലോ മാസ്റ്റേഴ്‌സ്‌ ടെന്നീസ്‌ ടൂര്‍ണമെന്റി...
മയാമി: സെറീനയുടെ കരിയറിലെ നാല്‍പ്പത്തെട്ടാം കിരീടത്തിനു മയാമി സാക്ഷ്യം വഹിച്ചു. മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ റഷ്യയുടെ...
കാവസാക്കിയും ബജാജും ചേര്‍ന്ന് പുതിയ നിന്‍ജ 300 നിരത്തിലിറക്കുന്നു. നിന്‍ജ 300 സ്പോര്‍ട്ട്സ് ബൈക്ക് ഏപ്രില്‍ 10 ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇസെഡ് എക്സ്-10 ആര്‍ ഡ്യുവല്‍ ഹെഡ്ലാമ്പോട് ...
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പി...
സാവോ പോളോ: ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ റെഡ് ബുളളിന്‍റെ ജര്‍മന്‍ താരം സെബാസ്റ്റ്യന്‍ വെറ്റല്‍ വീണ്ടും ലോക ചാംപ്യന്‍. ബ്രസീലി...
ന്യൂഡല്‍ഹി; ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്‌പ്രീ കാറോട്ട മത്സരത്തില്‍ റെഡ്‌ ബുള്ളിന്റെ സെബാസ്‌റ്റിയന്‍ വെറ്റല്‍ ചാമ്പ്യനായി.വെ...
നോര്‍വേ : ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ നോര്‍വേ സൂപ്പര്‍ ചെസ്‌ 2013 ല്‍ അപ്രതീക്ഷിത തോല്‍വി. യു.എസ്‌.എയുടെ ഹികാരു നകാമുറയോടാണു നാലാം റൗണ്ടില്‍ ആനന്ദ്‌ തോറ്റത്‌. അര്‍മീനിയയുട...
പട്യാല: ബോക്‌സിംഗ്‌ താരവും 2008 ലെ ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിംഗ്‌ മയക്കു മരുന്ന്‌ ഉപയോഗി...
മയക്കുമരുന്ന് വിവാദങ്ങളില്‍ ആരോപണ വിധേയനായ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് വിജേന്ദര്‍ കുമാറിന് റിങ്ങിലും പ്രഹരം. സൈപ്രസില...
മൊഹാലി:  ബോക്സറും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങിനെതിരെ മയക്കുമരുന്ന് കേസില്‍, നിര്‍ണായക തെളിവുകളുമായി പഞ്ച...


LATEST ON ANWESHANAM
MORE NEWS FROM SPORTS
HOT TOPIC
1 2 3 4 5
​ചെന്നൈ: ശ്രീശാന്ത് അടക്കമുള്ള ഐപിഎല്‍ താരങ്ങളുമായി ബന്ധപ്പെട്ട കോഴവിവാദം അന്വേഷിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) കമ്മീഷനെ നിയോഗിച്ചു. അറസ്റ്റിലായ എസ്.ശ്രീശാന്ത്, അജിത് ചാന്‍ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരെ വിലക്ക് അടക്കമുള്ള നടപടികള്‍ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം തീരുമാനിക്കുമെന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്‍ അറിയിച്ചു. വാതുവയ്പ്പുകാരെ നിയന്ത്രിക്കുന്നതില്‍ ബിസിസിഐക്ക് പരിമിധിയുണ്ട്. എല്ലാ ടീമുകള്‍ക്കുമൊപ്പം അഴിമതി വിരുദ്ധസെല്‍ ഉദ്യോഗസ്ഥനെ നിയോഗിക്കും. അഴിമതി വിരുദ്ധസെല്‍ ഉദ്യോഗസ്ഥന്‍ മുഖേന മാത്രമേ ഇനി കളിക്കാരെ കാണാന്‍ കഴിയൂ. ഐപിഎല്ലിലെ എല്ലാ താരങ്ങളെയും കര്‍ശനമായി നിരീക്ഷിക്കും. വാതുവയ്പ്പില്‍ കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല. താരങ്ങള്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. ബിസിസിഐ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിനേയും ബി.സി.സി.ഐ യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. ടീമിനേയും പൊതുസമൂഹത്തേയും വഞ്ചിച്ചതിന് അറസ്റ്റിലായ മൂന്നു കളിക്കാര്‍ക്കെതിരെയും പരാതി നല്‍കുമെന്ന് രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു.

 

')), 0, 200, '...'); ?>
​ഡല്‍ഹി;  ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവര്‍ക്കെതിരേ പരാതി നല്‍കാന്‍ രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് തീരുമാനിച്ചു. പൊതുജനത്തെയും ഫ്രാഞ്ചൈസിയെയും വഞ്ചിച്ചുവെന്നാരോപിച്ചാണു പരാതി. ചെന്നൈയില്‍ നടന്ന ബിസിസിഐ യോഗത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രതിനിധിയും പങ്കെടുത്തു.

 

')), 0, 200, '...'); ?>
ഡല്‍ഹി : ഐ.പി.എല്‍ കോഴ വിവാദംവുമായി ബന്ധപ്പെട്ട്‌ പൊലീസ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ചലച്ചിത്രനടിയെന്ന്‌ റിപ്പോര്‍ട്ട്. മുംബൈയിലെ താമസ സ്ഥലത്ത് പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ഒരു മറാഠി നടിയാണ് ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നത്. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന. വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നതായും ആരോപണമുണ്ട്.
ശ്രീശാന്തിനൊപ്പം മൂ‍ന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞിരുന്നു. റെയ്ഡില്‍ ലാപ്ടോപും, ഡയറിയും, പണവും പിടിച്ചെടുത്തിട്ടുണ്ട്. ഒത്തുകളിയുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ ലാപ്ടോപ്പില്‍ നിന്ന് പൊലീസിന് കിട്ടി എന്നാണ് വിവരം.
സുഹൃത്ത് ജിജു ജനാര്‍ദ്ദനനുമായി ബന്ധപ്പെട്ടതിന്റെ വ്യക്തമായ തെളിവുകളും ഇവയില്‍ നിന്ന് ലഭിച്ചു. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ഒത്തുകളിയില്‍ വ്യക്തമായ പങ്കുണ്ടെന്നും പറയപ്പെടുന്നു. ഇടപാടുകള്‍ നടത്തിയത് ജിജു ജനാര്‍ദ്ദനന്‍ ആണെന്നും പറയുന്നു.  ശ്രീശാന്ത് ഉള്‍പ്പടെയുള്ള കളിക്കാരെയും വാതുവെപ്പുകാരെയും എയിംസ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
അതേസമയം വാതുവെയ്പ്പുമായി ബന്ധപ്പെട്ട് സിസിഐ ഇന്ന് അടിയന്തിര യോഗം ചേരും. ശ്രീശാന്തിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കെ.ടി.എസ് തുള്‍സി, റബേക്ക ജോണ്‍, യു.യു.ലളിത് എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ഇതില്‍ റബേക്ക ജോണിനാണ് സാധ്യത കൂടുതലെന്ന് കണക്കാക്കപ്പെടുന്നു.

')), 0, 200, '...'); ?>
​ഡല്‍ഹി: ടീമംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നു മാറി വേറൊരു ഹോട്ടലിലാണ് മുംബൈയില്‍ ശ്രീശാന്തും സുഹൃത്തും ഇടനിലക്കാരനുമായ ജിജുവും താമസിച്ചിരുന്നതെന്ന് മുംബൈ പോലീസ്. ഈ മാസം 13നാണ് ഇരുവരും രണ്ടു മുറിയെടുത്തത്. ശ്രീശാന്തിന്റെ പേരിലാണ് രണ്ടു മുറിയും ബുക്ക് ചെയ്തത്. അന്നു മുതല്‍ ശ്രീശാന്തും സുഹൃത്തും നിരീക്ഷണത്തിലായിരുന്നതായും മുംബൈ പോലീസ് അറിയിച്ചു. ഹോട്ടലില്‍ ശ്രീശാന്തിനെ ആരൊക്കെ സന്ദര്‍ശിച്ചു എന്നറിയാന്‍ ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ശ്രീശാന്തിന്റെ മുറി പരിശോധിച്ച പോലീസ് 72,000 രൂപ കണ്ടെടുത്തു.

ഇതിനു പുറമേ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഐ പാഡ്, ഡയറി എന്നിവ കണ്ടെടുത്തു. ഡയറിയില്‍ മലയാളത്തിലടക്കം കുറിപ്പുകളുള്ളതിനാല്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണെന്ന് പോലീസ് വ്യക്തമാക്കി. ജിജു ജനാര്‍ദനന്റെ ഫോണ്‍ സംഭാഷണങ്ങളാണ് തെളിവായി വീണ്ടും പോലീസ് ഹാജരാക്കുന്നത്.

ജിജുവിന്റെ ഫോണില്‍ ശ്രീശാന്ത് സുഹൃത്തായ യുവതിയെ വിളിച്ചതടക്കം പോലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് പരിശീലകനായ സുനില്‍ പി തോമസിന്റെ ഇടപ്പളളിയിലെ വാടകവീടിന്റെ വിലാസത്തിലാണു ജിജു മൊബൈല്‍ കണക്ഷനെടുത്തത്. ഫ്രീക്വന്‍സി ബ്രേക്കര്‍ സംവിധാനമുപയോഗിച്ചാണ് ഡല്‍ഹി പോലീസ് ജിജു ജനാര്‍ദനന്റെ ഫോണ്‍ സന്ദേശം ചോര്‍ത്തിയത്. എന്നാല്‍ വാതുവയ്പ്പുകാരുമായി ശ്രീശാന്തിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് മൂന്നാം ദിവസവും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


പറഞ്ഞുറപ്പിച്ച 40 ലക്ഷത്തില്‍ ശ്രീശാന്തിന് പത്തു ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഈ പത്തു ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളും ലഭിച്ചതായി പോലീസ് പറയുന്നു. സാധാരണ ചെറുപ്പക്കാര്‍ ചെലവഴിക്കുന്ന വഴികളില്‍ത്തന്നെയാണ് ശ്രീശാന്തും പണം ചെലവഴിച്ചതെന്നാണ് പോലീസിന്റെ വാദം.


അതിനിടെ അറസ്റ്റിലായ ശ്രീശാന്തിനെയും മറ്റു രണ്ടു പേരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. താരങ്ങളെ ഇന്നു നാലു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഐപിഎല്‍ അഞ്ചാം സീസണിലും താന്‍ ഒത്തുകളി നടത്തിയതായും അജിത് ചാന്ദില തുറന്നു സമ്മതിച്ചതായും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

')), 0, 200, '...'); ?>
ഡല്‍ഹി: ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ വാതുവെയ്പ്പുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസിന് ലഭിച്ചു. മേയ് ഒന്‍പതിനാണ് താരങ്ങള്‍ വാതുവയ്പ്പുകാരെ കണ്ടത്. ചണ്ഡീഗഢിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. ഈ ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പോലീസ് നീക്കം തുടങ്ങി. ദൃശ്യങ്ങള്‍ കൂടി ലഭിച്ചതോടെ കേസില്‍ ശ്രീശാന്തിന്റെ നില കൂടുതല്‍ പരുങ്ങലിലായെന്നാണ് സൂചന. ശ്രീശാന്തിന്റെ സുഹൃത്തും ഇടനിലക്കാരനുമായ ജിജു ജനാര്‍ദ്ദനന്റെ മൊബൈല്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചു. കൊച്ചിയിലെ വിലാസം നല്‍കിയാണ് ജിജു സിംകാര്‍ഡ് എടുത്തത്. ക്രിക്കറ്റ് പരിശീലകനായ സുനില്‍ പി. തോമസിന്റെ ഇടപ്പളളിയിലെ വാടകവീടിന്റെ വിലാസമാണ് ഇതിനായി നല്‍കിയത്. ഇടപ്പളളി ശാന്തിനഗറിലെ എസ്ആര്‍എ പത്തൊമ്പത് എന്നതാണ് വിലാസം. ഈ നമ്പരില്‍ നിന്ന് ജിജു വാതുവയ്പുകാരും ശ്രീശാന്തുമായി നടത്തിയ സംഭാഷണങ്ങളാണ് പോലീസ് ചോര്‍ത്തിയത്. 9747700019 എന്നതാണ് ഈ നമ്പര്‍. കൊച്ചി തുറമുഖത്ത് ജോലി ചെയ്യുന്ന ക്യാപ്റ്റന്‍ സാം ഏബ്രഹാമിന്റെ വീട് വാടകക്കെടുത്തിരിക്കുന്നത് ക്രിക്കറ്റ് പരിശീലകനായ സുനിലാണ്. ഫ്രീക്വന്‍സി ബ്രെയ്ക്കര്‍ സംവിധാനമുപയോഗിച്ചാണ് പോലീസ് ഫോണ്‍ സന്ദേശം ചോര്‍ത്തിയത് ഈ നമ്പറിലേക്കും, ഈ നമ്പറില്‍ നിന്നുമുളള കോളുകളുടെ വിശദാംശങ്ങളും ഉളളടക്കവുമാണ് കേസില്‍ നിര്‍ണായകമാവുന്നത്.

 

')), 0, 200, '...'); ?>