')), 0, 200, '...'); ?>
')), 0, 200, '...'); ?>
ഇതിനു പുറമേ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഐ പാഡ്, ഡയറി എന്നിവ കണ്ടെടുത്തു. ഡയറിയില്‍ മലയാളത്തിലടക്കം കുറിപ്പുകളുള്ളതിനാല് വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണെന്ന് പോലീസ് വ്യക്തമാക്കി. ജിജു ജനാര്‍ദനന്റെ ഫോണ്‍ സംഭാഷണങ്ങളാണ് തെളിവായി വീണ്ടും പോലീസ് ഹാജരാക്കുന്നത്.
ജിജുവിന്റെ ഫോണില്‍ ശ്രീശാന്ത് സുഹൃത്തായ യുവതിയെ വിളിച്ചതടക്കം പോലീസ് റെക്കോഡ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് പരിശീലകനായ സുനില്‍ പി തോമസിന്റെ ഇടപ്പളളിയിലെ വാടകവീടിന്റെ വിലാസത്തിലാണു ജിജു മൊബൈല്‍ കണക്ഷനെടുത്തത്. ഫ്രീക്വന്‍സി ബ്രേക്കര്‍ സംവിധാനമുപയോഗിച്ചാണ് ഡല്‍ഹി പോലീസ് ജിജു ജനാര്‍ദനന്റെ ഫോണ്‍ സന്ദേശം ചോര്‍ത്തിയത്. എന്നാല്‍ വാതുവയ്പ്പുകാരുമായി ശ്രീശാന്തിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് മൂന്നാം ദിവസവും കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
പറഞ്ഞുറപ്പിച്ച 40 ലക്ഷത്തില്‍ ശ്രീശാന്തിന് പത്തു ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ഈ പത്തു ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചു എന്നതിന്റെ വ്യക്തമായ തെളിവുകളും ലഭിച്ചതായി പോലീസ് പറയുന്നു. സാധാരണ ചെറുപ്പക്കാര്‍ ചെലവഴിക്കുന്ന വഴികളില്‍ത്തന്നെയാണ് ശ്രീശാന്തും പണം ചെലവഴിച്ചതെന്നാണ് പോലീസിന്റെ വാദം.
അതിനിടെ അറസ്റ്റിലായ ശ്രീശാന്തിനെയും മറ്റു രണ്ടു പേരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. താരങ്ങളെ ഇന്നു നാലു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. ഐപിഎല്‍ അഞ്ചാം സീസണിലും താന്‍ ഒത്തുകളി നടത്തിയതായും അജിത് ചാന്ദില തുറന്നു സമ്മതിച്ചതായും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
')), 0, 200, '...'); ?>
')), 0, 200, '...'); ?>