ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ച താലിബാനെ പുകഴ്ത്തി പാകിസ്ഥൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തികച്ചും പോസിറ്റീവായ മനോഭാവത്തോടെയാണ് താലിബാൻ ഇത്തവണ ഭരണം പിടിച്ചിരിക്കുന്നതെന്നായിരുന്നു അഫ്രീദിയുടെ വിലയിരുത്തൽ. പാക് മാധ്യമപ്രവർത്തകയായ നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘താലിബാന് ഇത്തവണ അധികാരത്തില്‍ വന്നിരിക്കുന്നത് വളരെ നല്ല ഉദേശത്തോടെയാണ്. രാഷ്ട്രീയത്തിലടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ സ്ത്രീകളെ അനുവദിക്കുന്നു. താലിബാന് ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു. അവര്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്’ എന്നാണ് മാധ്യമങ്ങളോട് ഷാഹിദ് അഫ്രീദി പറഞ്ഞത്.
താലിബാനു കീഴിൽ ഭാവിയെന്താകുമെന്ന ആശങ്കയിൽ കായിക താരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനിടെയാണ് താലിബാനെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് അഫ്രീദി രംഗത്തെത്തിയത്.
അതേസമയം, അഫ്രീദിക്കെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ‘ബാര്‍മി ആര്‍മി’ രംഗത്ത് വന്നു. താരത്തെ ഇംഗ്ലീഷ് മണ്ണില്‍ കാല്കുത്താന് അനുവദിക്കില്ലെന്ന് ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മി പ്രഖ്യാപിച്ചു.
ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ച താലിബാനെ പുകഴ്ത്തി പാകിസ്ഥൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. തികച്ചും പോസിറ്റീവായ മനോഭാവത്തോടെയാണ് താലിബാൻ ഇത്തവണ ഭരണം പിടിച്ചിരിക്കുന്നതെന്നായിരുന്നു അഫ്രീദിയുടെ വിലയിരുത്തൽ. പാക് മാധ്യമപ്രവർത്തകയായ നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
‘താലിബാന് ഇത്തവണ അധികാരത്തില്‍ വന്നിരിക്കുന്നത് വളരെ നല്ല ഉദേശത്തോടെയാണ്. രാഷ്ട്രീയത്തിലടക്കം വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ സ്ത്രീകളെ അനുവദിക്കുന്നു. താലിബാന് ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു. അവര്‍ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നതായാണ് ഞാന്‍ മനസിലാക്കുന്നത്’ എന്നാണ് മാധ്യമങ്ങളോട് ഷാഹിദ് അഫ്രീദി പറഞ്ഞത്.
താലിബാനു കീഴിൽ ഭാവിയെന്താകുമെന്ന ആശങ്കയിൽ കായിക താരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ളവർ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിനിടെയാണ് താലിബാനെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞ് അഫ്രീദി രംഗത്തെത്തിയത്.
അതേസമയം, അഫ്രീദിക്കെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ‘ബാര്‍മി ആര്‍മി’ രംഗത്ത് വന്നു. താരത്തെ ഇംഗ്ലീഷ് മണ്ണില്‍ കാല്കുത്താന് അനുവദിക്കില്ലെന്ന് ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മി പ്രഖ്യാപിച്ചു.
Comments