Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

എന്താണ് വൈറ്റ് കോളര്‍ ടെററിസം ?: തീവ്രവാദത്തിന്റെ മാറുന്ന മുസ്ലീം മുഖങ്ങള്‍ ?; ചവേറുകളായി സ്ത്രീകളും ?; സ്ലീപ്പര്‍ സെല്ലുകള്‍ രാജ്യത്ത് വീണ്ടും സജീവമാകുന്നോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2025, 02:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡെല്‍ഹിയെ നടുക്കിക്കൊണ്ട് വീണ്ടും ഭീകരാക്രമണം നടന്നിരിക്കുന്നു. 9 പേരുടെ ജീവനെടുത്ത കാര്‍ സ്‌ഫോടനത്തിനു പിന്നില്‍ വൈറ്റ് കോളര്‍ ടെററിസം ആണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുമ്പോള്‍ ഇന്ത്യാക്കാര്‍ പ്രത്യേകിച്ച് മലയാളികള്‍ ആശ്ചര്യത്തോടെ ചോദിക്കുകയാണ്, എന്താണ് ഈ വൈറ്റ് കോളര്‍ ടെററസം എന്ന്. രാജ്യത്തിന്റെ അതിര്‍ത്തികളില്‍ മുള്ളുവേലികളില്‍ കൂടി നുഴഞ്ഞു കയറിയും, ആട്ടിടയന്‍മാരായും, ഭിക്ഷക്കാരായുമൊക്കെ വേഷം മാറിയും എത്തുന്നവരാണ് ഭീകരവാദികളെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനെത്തുന്നവര്‍ ലോകം വികസിച്ചതിനൊപ്പം അവരുടെ സാങ്കേതിക വിദ്യകളും, ടെക്‌നിക്കുകളും വളര്‍ത്തിയിട്ടുണ്ട്.

കൊല്ലാനും, ചാകാനും അത്യാധുനിക സാങ്കേതിക വിദ്യകള്‍ കണ്ടെത്താനായി, സമൂഹത്തിലെ ഉന്നത ശ്രേണിയില്‍ നിന്നുള്ളവരുടെ പിന്തുണ തേടുന്നുണ്ട്. ഇന്ത്യയില്‍ തന്നെ ഭീകരവാദികള്‍ക്കു വേണ്ടി പണിയെടുക്കുന്നവരുണ്ട്. അവരുടെ ആശയങ്ങളില്‍ ആകൃഷ്ടരായവര്‍. അവര്‍ക്കു വേണ്ടി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അതീവ രഹസ്യമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നവര്‍. ഡോക്ടറായും, എഞ്ചിനീയറായും, ഐ.ടി. പ്രൊഫഷണലുകളായും, മാധ്യമ പ്രവര്‍ത്തകരായും, രാഷ്ട്രീയക്കാരായും, സാംസ്‌ക്കാരിക നായകന്‍മാരായും, ഉദ്യോഗസ്ഥരായുമൊക്കെ അവര്‍ നടക്കുന്നുണ്ട്. ഭരണാധികാരികളുടെ അംഗരക്ഷകരായും ഭീകരവാദ സ്ലീപ്പര്‍സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകാം.

ഇങ്ങനെ ആരാലും അറിയാത്ത, ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത, നിശബ്ദമായി പ്രവര്‍ത്തിക്കുന്നവരാണ് വൈറ്റ് കോളര്‍ ടെററിസ്റ്റുകള്‍. ഇവര്‍ ഒരിക്കലും പാക്കിസ്താനില്‍ നിന്നു വന്നവരല്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന്, ഇവിടെ ജോലി ചെയ്ത് കുടുംബമായി ജീവിക്കുന്നവരാണ്. ഇവര്‍ക്ക് സമൂഹത്തില്‍ വലിയ നിലയും വിലയുമുണ്ടാകും. സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്തും, രോഗികളെ പരിചരിച്ചുമൊക്കെ പേരെടുത്തവരായിരിക്കും. ഇവരുടെ ഇടപെടലുകളില്‍ യാതൊരു തീവ്രവാദച്ചുവയും ഉണ്ടാകില്ല. രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചും, രാജ്യ സ്‌നേഹിയായും സമൂഹത്തില്‍ ജീവിച്ചു പോകും. എന്നാല്‍, സ്ലീപ്പര്‍ സെല്ലുകള്‍ക്ക് ആക്ടിവാകാന്‍

നിര്‍ദ്ദേശം ലഭിക്കുന്നതോടെ രാജ്യത്ത് സ്‌ഫോടന ശ്രിംഖല തന്നെ തീര്‍ക്കുന്നവരാണ് ഇത്തരക്കാര്‍. ക്രിമിനോളജിയില്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഒരു സാങ്കേതിക പദമല്ല വൈറ്റ് കോളര്‍ ഠെരറിസ്റ്റുകള്‍ എന്നത്. മറിച്ച് ഉയര്‍ന്ന സാമൂഹിക പദവിയുള്ളതോ വിദ്യാസമ്പന്നരായതോ ആയ വ്യക്തികള്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെ സൂചിപ്പിക്കാന്‍ മാധ്യമങ്ങളും അന്വേഷണ ഏജന്‍സികളും ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത് എന്നാണ് ഗൂഗിളില്‍ പോലും പറയുന്നത്.

ആരാണ് വൈറ്റ് കോളര്‍ ടെററിസ്റ്റുകള്‍ ?

  • ഉയര്‍ന്ന സാമൂഹിക നിലയിലുള്ളവര്‍: സാധാരണയായി പ്രൊഫഷണലുകള്‍ (ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിസിനസുകാര്‍) എന്ന് കരുതപ്പെടുന്ന, സമൂഹത്തില്‍ മാന്യമായ ജോലികളും പദവിയുമുള്ള ആളുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
  • പ്രവര്‍ത്തന രീതി: നേരിട്ടുള്ള അക്രമങ്ങളേക്കാള്‍, തങ്ങളുടെ അറിവും സാങ്കേതികവിദ്യാ പ്രാവീണ്യവും (ഉദാഹരണത്തിന്, സൈബര്‍ മാര്‍ഗ്ഗങ്ങള്‍, എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍) ഉപയോഗിച്ച് ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കുകയോ, ഫണ്ട് ചെയ്യുകയോ, പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യുകയോ ചെയ്യുന്നു.
  • പ്രത്യയശാസ്ത്രപരമായ ലക്ഷ്യങ്ങള്‍: സാമ്പത്തിക നേട്ടത്തിനായി ചെയ്യുന്ന പരമ്പരാഗത ‘വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങളില്‍’ നിന്ന് വ്യത്യസ്തമായി, ഇവരുടെ ലക്ഷ്യം പലപ്പോഴും രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ ഭീകരവാദ അജണ്ടകള്‍ നടപ്പിലാക്കുക എന്നതാണ്.
  • മാന്യമായ മുഖംമൂടി: പുറമെ മാന്യമായ ഒരു ജീവിതം നയിക്കുന്നതിനാല്‍ ഇവരെ സംശയിക്കാന്‍ പ്രയാസമാണ്. ഈ ‘മുഖംമൂടി’ ഉപയോഗിച്ച് ഇവര്‍ക്ക് എളുപ്പത്തില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യം ഒരുക്കാന്‍ സാധിക്കുന്നു. അതായത്, സമൂഹത്തില്‍ മാന്യന്മാരായി ജീവിച്ചുകൊണ്ട്, തങ്ങളുടെ പ്രൊഫഷണല്‍/അക്കാദമിക് നെറ്റ്വര്‍ക്കുകളും അറിവും ഭീകരവാദത്തിനായി ഉപയോഗിക്കുന്ന ഒരു ‘ഇക്കോസിസ്റ്റ’ത്തെയാണ് ‘വൈറ്റ് കോളര്‍ ടെററിസം’ എന്ന് വിശേഷിപ്പിക്കുന്നത്.

എന്താണ് വൈറ്റ് കോളര്‍ കുറ്റകൃത്യം ?

  • ആരോഗ്യ സംരക്ഷണ തട്ടിപ്പ് മുതല്‍ മോര്‍ട്ട്‌ഗേജ് തട്ടിപ്പ് വരെയുള്ള ഈ കുറ്റകൃത്യങ്ങള്‍ അക്രമാസക്തമായിരിക്കില്ല. പക്ഷേ അവ ഇരകളില്ലാത്തവയല്ല. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഒരു കമ്പനിയെ നശിപ്പിക്കാനും, ഒരു വ്യക്തിയുടെ ജീവിത സമ്പാദ്യം ഇല്ലാതാക്കാനും, നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുത്താനും, സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും കഴിയും.

പുറമെ മാന്യന്‍ അകത്ത് ‘വൈറ്റ് കോളര്‍ ഭീകരന്‍’, ഈ പുതിയ രൂപം നമ്മുടെ സുഹൃത് വലയത്തിലുമുണ്ടാകാം. സാമ്പത്തികമായും തൊഴില്‍പരമായും വിദ്യാഭ്യാസപരമായുമെല്ലാം വളരെ ഉയര്‍ന്ന നിലയിലുള്ളവരെയാണ് ആക്രമണത്തിനായി ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ ‘വൈറ്റ് കോളര്‍ ഭീകരത’ എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയിരുന്നു. ജമ്മു കാശ്മീര്‍ സ്വദേശി ഡോ. ആദില്‍ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.

ReadAlso:

തദ്ദേശ തിരഞ്ഞെടുപ്പ്: പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത

വരുമാനത്തില്‍ ‘ബിഗ് ബോസ്’ ഒരാള്‍ മാത്രം ?: വിജയിക്കു കിട്ടുന്നതിന്റെ 20 മടങ്ങാണ് പ്രതിഫലം ?; ഷോയിലൂടെ കോടീശ്വരനാകുന്ന ആ ബിഗ്‌ബോസ് ആരാണ് ?

മുസ്ലീംഗള്‍ താമസിക്കുന്നിടത്ത് മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി ?: ഈ നായ ചാവുന്നദിവസം കേരളജനത പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന് പോസ്റ്റിനു താഴെ കമന്റ് ( വീഡിയോ കാണാം)

വേടനും നാഞ്ചിയമ്മയും ജാതിവാദ പാട്ടുകാരല്ല; അവരുടെ പാട്ടുകള്‍ക്ക് അടുക്കും ചിട്ടയും തീരുമാനിക്കേണ്ടത് സവര്‍ണ്ണരല്ല ?; മനുഷ്യന്റെയും മണ്ണിന്റെയും മണമുള്ള പാട്ടുകളാണ് അവരുടേത്

കുട്ടികളെ എന്തു ചെയ്തു ? വെട്ടിയോ ?: അവാര്‍ഡുമില്ല അംഗീകരിക്കാനുമില്ലെന്ന് ചലച്ചിത്ര അക്കാദമി ?; വിമര്‍ശനവുമായി ബാലതാരം ദേവനന്ദ ?; നിലതെറ്റി മലയാള സിനിമ ?

മുസമില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്‍ നിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്. ഇയാള്‍ പുല്‍വാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇത്തരത്തില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരാണ് വൈറ്റ് കോളര്‍ ഭീകരതയ്ക്ക് പിന്നില്‍. സാധാരണ മനുഷ്യരെപ്പോലെ തന്നെയാകും ഇവരുടെ ജീവിതരീതി. ചിലപ്പോള്‍ നിങ്ങളുടെ തൊട്ടുമുന്നില്‍ ഈ ഭീകരന്‍ ഉണ്ടാകാം. സമൂഹത്തില്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖലകളിലാകും വിദ്യാസമ്പന്നരായ ഇവര്‍ ജോലി ചെയ്യുന്നത്. ഭീകര പ്രവര്‍ത്തനത്തിന് ആവശ്യമായ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. പെരുമാറ്റത്തില്‍ പോലും യാതൊരുവിധ സംശയവും ആര്‍ക്കും തോന്നില്ല.

സാധാരണ ഗതിയില്‍ കണ്ടുവരുന്ന ഭീകരന്മാരില്‍ നിന്നും തികച്ചും വ്യത്യസ്തരായിരിക്കും ഇവര്‍.delhiഡല്‍ഹി ഭീകരാക്രമണത്തിന് പിന്നില്‍ ഇന്നലെ ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് മുന്നില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നിലുള്ളയാളെ പൊലീസ് തിരയുകയാണ്. ഫരീദാബാദില്‍ നിന്ന് പിടികൂടിയ ഡോക്ടര്‍മാരുടെ സംഘത്തില്‍പ്പെട്ട ഡോ. ഉമര്‍ മുഹമ്മദ് ആണ് പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത്. ആദില്‍ അഹമ്മദിനെയും മുസമില്‍ ഷക്കീലിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഭ്രാന്തനായ ഉമര്‍ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉമര്‍ മറ്റുരണ്ട് കൂട്ടാളികളുമായി ചേര്‍ന്ന് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കാറില്‍ ഡിറ്റണേറ്റര്‍ സ്ഥാപിച്ചുവെന്നും പൊലീസ്.

അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഉമര്‍ ജോലി ചെയ്തിരുന്നത്. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്ത് ഉമര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. അയാള്‍ ആര്‍ക്കെങ്കിലും വേണ്ടിയോ അല്ലെങ്കില്‍ നിര്‍ദേശങ്ങള്‍ക്ക് വേണ്ടിയോ കാത്തിരുന്നത് ആയിരിക്കാം. ഭീകരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ പുരുഷന്മാരാണ് ഏറെയും. എന്നാല്‍, കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ത്രീകളും ഇതിന് പിന്നിലുണ്ട്. ചാവേറുകളായി പോലും സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘ജമാഅത്തുല്‍ മുഅ്മിനാത്ത്’ എന്നാണ് വനിതാചാവേര്‍ സംഘത്തിന്റെ പേര്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കനത്ത നഷ്ടം സംഭവിച്ചതിനാല്‍ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഇവരുടെ പുതിയ നീക്കം.

ചാവേര്‍ സംഘത്തില്‍ ചേര്‍ന്നാല്‍ മരണശേഷം നേരിട്ട് പറുദീസ ലഭിക്കുമെന്നാണ് ഈ സംഘം വാഗ്ദാനം ചെയ്യുന്നത്. ജെയ്ഷെ കമാന്‍ഡര്‍മാരുടെ ഭാര്യമാര്‍, സാമ്പത്തികമായി ദുര്‍ബലരായ സ്ത്രീകള്‍, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ റിക്രൂട്ട് ചെയ്യുന്നത്. സംഘടന വിപുലീകരിക്കുന്നതിനായി പാകിസ്ഥാനിലെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് ക്യാമ്പുകള്‍ ആരംഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. പുരുഷന്മാര്‍ക്ക് നല്‍കുന്ന അതേ പരിശീലനമാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്. മസൂദ് അസറിന്റെ കുടുംബാംഗങ്ങളാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

വല്ലാതെ ഭയക്കേണ്ട സ്ഥിതിവിശേഷമാണ് രാജ്യം നേരിടുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ നല്കിയ ഷോക്ക് ട്രീറ്റ്‌മെന്റ് ഭീകരവാദികളില്‍ അങ്ങേയറ്റത്തെ പക നിറച്ചിട്ടുണ്ട്. വൈറ്റ് കോളര്‍ ടെററിസം നമ്മുടെ രാജ്യത്ത് വേരൂന്നിയിട്ട് കാലങ്ങള്‍ കുറെയായി. എന്നാല്‍ അതിപ്പോള്‍ രാജ്യത്തെ വിഴുങ്ങാന്‍ തക്ക പാകതയുള്ള ഒന്നായി മാറി എന്നറിയുമ്പോള്‍ വല്ലാത്തൊരു ഉള്‍ക്കിടിലം. കാരണം വിദ്യാഭ്യാസം ആവോളം ഉള്ളവന്മാരെ സ്വാധീനിക്കുന്ന ഒന്നായി മതവാദം വളര്‍ന്നു എന്ന് തിരിച്ചറിയുമ്പോള്‍ പലതിനെയും സംശയത്തോടെ നോക്കി കാണേണ്ട അവസ്ഥയില്‍ നമ്മള്‍ എത്തുന്നു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്ന് ശപഥം എടുത്തവന്മാര്‍ ചാവേറുകളായി മാറി കാഫിറുകളുടെ ജീവന്‍ എടുക്കുവാനുള്ള ശപഥം എടുക്കുന്നു. നിരപരാധികളെ കൊന്നൊടുക്കാന്‍ മനസ്സുറപ്പ് വരുത്തുന്നു.

CONTENT HIGH LIGHTS; What is white-collar terrorism?: The changing Muslim faces of terrorism?; Women as trash?; Are sleeper cells re-activating in the country?

Tags: BOBM BLAST IN DELHIANWESHANAM NEWSSLEEPER CELLSWHITE COLOR TERRORISMWHAT IS WHITE COLOR TERRORISMഎന്താണ് വൈറ്റ് കോളര്‍ ടെററിസം ?തീവ്രവാദത്തിന്റെ മാറുന്ന മുസ്ലീം മുഖങ്ങള്‍ ?ചവേറുകളായി സ്ത്രീകളും ?സ്ലീപ്പര്‍ സെല്ലുകള്‍ രാജ്യത്ത് വീണ്ടും സജീവമാകുന്നോ ?

Latest News

ഇടുക്കി പവർഹൗസ് ഷട്ട്ഡൗൺ: വൈദ്യുതി, ജലവിതരണം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ | maintenance-work-idukki-underground-power-plant-to-be-closed-for-a-month

മുന്‍ ചെല്‍സി താരം ജിമ്മില്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍ | Former Chelsea Star Oscar Collapses In Training

ഡൽഹി സ്ഫോടനക്കേസ്; പൊട്ടിത്തെറിച്ചത് സൈനികർ ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കൾ ? വീഡിയോ കാണാം…

ചെങ്കോട്ട സ്ഫോടനം: ഉമര്‍ നബിയുടെ ചുവന്ന എക്കോ സ്‌പോട്ടും കണ്ടെത്തി | delhi-red-fort-blast-accused-umar-nabi-red-ecosport-found-at-haryana-farmhouse

പഞ്ചായത്ത് മെംബറുടെ ശമ്പളം എത്രയാണെന്ന് അറിയാമോ ? തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള പ്രതിഫലം അറിയാം…

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies