ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ചു. ചോദ്യം ചെയ്യലിനായി അടിയന്തരമായി ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. ഇത് രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസ് അയക്കുന്നത്. നേരത്തെ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഹാജരായിരുന്നില്ല. പത്മകുമാറിൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയെ അന്വേഷണ സംഘം ചോദ്യം ചെയ്തതായും സൂചനയുണ്ട്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. വാസുവിനെ പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോകും. കസ്റ്റഡി അപേക്ഷ പിന്നീട് സമര്‍പ്പിക്കും. വാസുവിനെതിരെ ഗുരുതര കാര്യങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്.
















