തിരുവനന്തപുരം: ജാതി അധിക്ഷേപത്തിൽ SFI പ്രതിഷേധം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. പ്രത്യയശാസ്ത്രപരമായുള്ള സമരപരിപാടിക്കാണ് എസ്എഫ്ഐ നേതൃത്വം നൽകുന്നത്. ജാതി അധിക്ഷേപം പോലുള്ള ഗുരുതര പരാതി എസ്എഫ്ഐ പൊറുക്കില്ല. ജാതി അധിക്ഷേപം നടത്തിയ ബിജെപി സിൻഡിക്കേറ്റ് അംഗത്തെ പ്രതിരോധിച്ച പ്രവർത്തകരുടെ നിലപാട് തന്നെയാണ് എസ്എഫ്ഐക്ക്. സർവകലാശാല ആസ്ഥാനത്ത് വന്നു വൃത്തികേട് പറയരുതെന്നും യുഡിഎഫ് സിൻഡിക്കേറ്റ് അംഗങ്ങൾക്ക് ആർഎസ്എസ് വിരുദ്ധ സമരത്തോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും ശിവപ്രസാദ് ചോദിച്ചു. മീഡിയ വൺ പുറത്തുവിട്ട വീഡിയോ കാണാം.
ജാതി അധിക്ഷേപം നടത്തിയ സി.എന്‍ വിജയകുമാരിയെ സർവകലാശാല സംരക്ഷിക്കുന്നു എന്നാണ് എസ്എഫ്ഐ ആരോപണം. സെനറ്റ് യോഗത്തിലും വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങൾ വകവെക്കാതെ സെനറ്റ് യോഗം അവസാനിപ്പിക്കുകയാണ് വിസി ചെയ്ത്. സർവകലാശാല ഗേറ്റിന് മുന്നിൽ വെച്ച് സമരക്കാരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന എസ്എഫ്ഐ പ്രവർത്തകർ സർവകലാശാല ആസ്ഥാനത്തേക്ക് കടക്കുകയായിരുന്നു. വിസി സർവകലാശാലയിൽ നിന്നും പോയ ശേഷവും പ്രവർത്തകർ പ്രതിഷേധം തുടർന്നു.
















