ബിഹാറിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് ആദ്യ ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ 88 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 57 സീറ്റിലും മറ്റുള്ളവര്‍ 2 സീറ്റിലും ലീഡ് ചെയ്യുന്നു.
പ്രശാന്ത് കിഷോറിന്‍റെ ജന്‍സുരാജ് പാര്‍ട്ടി നാലിടത്താണ് മുന്നേറുന്നത്. വോട്ടിങ് മെഷീനിലെ വോട്ടുകളും എണ്ണിത്തുടങ്ങി. എക്സിറ്റ് പോളുകളെല്ലാം എന്‍ഡിഎയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
30 മുതല്‍ 167 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും ഇന്ത്യസഖ്യം 108 സീറ്റുകള്‍ വരെ നേടിയേക്കാമെന്നുമാണ് പ്രവചനം.
അതേസമയം, ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി ജില്ലാ ഭരണകൂടം രംഗത്തെത്തി. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.