Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ബീഹാറിന്റെ രാജാവ് ആര് ?: രഘോപൂരില്‍ നിതീഷ് കുമാറോ ? തേജസ്വി യാദവോ ?; വോട്ട് ചോരി ക്യാമ്പെയിനും തുണയ്ക്കാതെ മഹാസഖ്യം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 14, 2025, 01:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വോട്ടുചോരിയും തുണയ്ക്കാതെ ബീഹാറില്‍ തേജസ്വി യാദവിന്റെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ സഖ്യം അമ്പേ പിന്നിലായിരിക്കുകയാണ്. മൃഗീയമായ മുന്നേറ്റം നടത്തിക്കൊണ്ട് നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യുവും ബി.ജെ.പിയും അടങ്ങുന്ന എന്‍.ഡി.എ സഖ്യം ബഹുദൂരം മുന്നിലാണ്. ഇനി അറിയേണ്ടത്, വൈശാലിയിലെ രഘോപൂരില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന നിതീഷ് കുമറോ അതോ തേജസ്വി യാദവോ. രഘോപൂരില്‍ നിതീഷ്‌കുമാര്‍ നിസ്സാര വോട്ടുകള്‍ക്ക് പിന്നിലാണ്. തേജസ്വി യാദവ് മുന്നിലാണെങ്കിലും മഹാസഖ്യം വളരെ വളരെ പിന്നിലാണ് എന്നതാണ് വസ്തുത. ബീഹാരിനെ നയിക്കാന്‍ കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ജനതാദള്‍ (യു) മേധാവി നിതീഷ് കുമാര്‍ അഞ്ചാം തവണയും അധികാരത്തിലെത്തുമോ എന്നാണ് അറിയേണ്ടത്.

അതോ മറ്റാരെങ്കിലും വരുമോ. എന്‍.ഡി.എ വിജയിക്കുകയും നിതീഷ് കുമാര്‍ തോല്‍ക്കുകയും ചെയ്താല്‍ സംഭവിക്കാന്‍ പോകുന്നത് എന്താണ്. ബീഹാറിന് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമോ. ഇത് തീരുമാനിക്കുന്നത് 243 നിയമസഭാ സീറ്റുകളിലെയും വോട്ടെടുപ്പ് ഫലങ്ങളാണ്. അപ്പോഴും ഉറപ്പിച്ചു പറയാനാകുന്ന ഒന്നുണ്ട്. ബീഹാറിന്റെ ജനകീയ രാജാവ് നിതീഷ്‌കുമാര്‍ തന്നയാണെന്ന് വോട്ടെടുപ്പിന്റെ അഞ്ചാം മണിക്കൂറില്‍ കാണാന്‍ കഴിയുന്നത്. കാരണം, തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും മുമ്പ് നിതീഷ്‌കുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ കൂടെ റിസള്‍ട്ടാണ് ഈ മുന്നേറ്റം. ബീഹാറിലെ സ്ത്രീകള്‍ എന്‍.ഡി.എയ്ക്കൊപ്പം നിന്നു എന്നതാണ് വിജയത്തിന്റെ രഹസ്യം. തിരഞ്ഞെടുപ്പിന് മുമ്പ് നിതീഷ് സര്‍ക്കാര്‍ മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന എന്ന ഒരു പുതിയ പദ്ധതി അവതരിപ്പിച്ചിരുന്നു. സ്ത്രീകളുടെ അക്കൗണ്ടുകളില്‍ സര്‍ക്കാര്‍ 10,000 രൂപ നിക്ഷേപിക്കുന്നതായിരുന്നു ഇത്.

25 ലക്ഷം സ്ത്രീകളുടെ അക്കൗണ്ടുകളില്‍ 10,000 രൂപയാണ് നിക്ഷേപിച്ചത്. അതുകൊണ്ടു തന്നെ ബീഹാറിലെ തെരുവോരങ്ങളില്‍ നിതീഷ് കുമാറിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. വിജയം ആഘോഷിക്കാന്‍ വോട്ടെണ്ണല്‍ തുടങ്ങി അഞ്ചാം മണിക്കൂറില്‍ എന്‍.ഡി.എ മുന്നണികളും അണികളും തയ്യാറെടുത്തു കഴിഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ മൈലേജാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയേക്കുമെന്നും കണക്കൂട്ടലുകളുണ്ട്. ബി.ജെ.പി 88 ഇടങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. അത്രയ്ക്കും ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് എന്‍.ഡി.എ 195 ഇടങ്ങളില്‍ മുന്നിലാണ് എന്നാണ്. മഹാസംഖ്യം 42 ഇടങ്ങളിലും, മറ്റുള്ളവര്‍ 5 ഇടങ്ങളിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്.

രണ്ടു മണിക്കൂര്‍ കൂടി കഴിയുമ്പോള്‍ ബീഹാറിന്റെ ചിത്രം വ്യക്തമായി തെളിയും. വിജയികളെ ഓരോരുത്തരെയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലേക്ക് തെരഞ്ഞെടുപ്പു കമ്മിഷന് കടക്കാനാകുമെന്നാണ് വിലയിരുത്തല്‍. കാരണം, എന്‍.ഡി.എ സഖ്യത്തിനും പതിന്‍മടങ്ങ് താഴെയാണ് മഹാസഖ്യത്തിന്റെ കിടപ്പ്. ഇനിയൊരു പ്രതീക്ഷ വെയ്ക്കാനുള്ള സാധ്യത പോലും കൊടുക്കാതെയാണ് എന്‍.ഡി.എയുടെ ബീഹാറോട്ടം. തെരഞ്ഞെടുപ്പിനു മുമ്പേതന്നെ എന്‍.ഡി.എയുടെ വിജയം എക്‌സിറ്റ് പോളുകളില്‍ തെളിഞ്ഞിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം നിതീഷ് കുമാറിനും എന്‍.ഡി.എക്കും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് വ്യക്തമാക്കിയിരുന്നത്. 130 മുതല്‍ 167 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതല്‍ 37 ശതമാനം താല്‍പര്യപ്പെടുന്നുവെന്നും സര്‍വേകള്‍ ഉണ്ടായിരുന്നു.

പുറത്തുവന്ന 11 എക്‌സിറ്റ് പോള്‍ സര്‍വേകളില്‍, പത്തെണ്ണവും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിച്ചിരുന്നു. ഒറ്റ സര്‍വേ മാത്രമാണ് ജെ.ഡി.യു നയിക്കുന്ന എന്‍.ഡി.എ സഖ്യവും മഹാസഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്ന് പ്രവചിച്ചത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് പ്രവചിച്ചതു പോലെത്തന്നെ വോട്ടെണ്ണലില്‍ പ്രതിഫലിച്ചു. ജെ.ഡി.യു. ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികളാണ് ബിഹാറിലെ എന്‍.ഡി.എയില്‍ ഉള്‍പ്പെടുന്നത്. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ (എം.എല്‍) ലിബറേഷന്‍, മറ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍, വികാസീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വി.ഐ.പി) എന്നിവയാണ് മഹാഗഡ്ബന്ധനിലുള്ളത്.

CONTENT HIGH LIGHTS; Who is the king of Bihar?: Nitish Kumar in Raghopur? Tejaswi Yadav?; Grand alliance does not support the campaign by stealing votes

ReadAlso:

അന്വേഷണം വിജയ് സാഖറെയ്ക്ക്; വൈറ്റ് കോളര്‍ ഭീകരതയുടെ അടിവേര് തേടി എന്‍.ഐ.എ!!

ഓപ്പറേഷന്‍ ‘സ്‌ക്കാര്‍’ ?: ഡെല്‍ഹി സ്‌ഫോടനത്തിന് പകരം ചോദിക്കാന്‍ ഏത് ഓപ്പറേഷന്‍ ?; അതിര്‍ത്തിയില്‍ അശാന്തി തുടരുന്നു ?

പൊട്ടിത്തെറിച്ച ആ ഹ്യുണ്ടായ് ഐ 20 കാര്‍ വന്നവഴി ?: സ്‌ഫോടനത്തിന്റെ ലക്ഷ്യം തെറ്റിയോ ?; പിടിക്കപ്പെടും മുമ്പ് പൊട്ടിത്തെറിക്കാന്‍ തീരുമാനിച്ചോ ഉമര്‍ ?

വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും കണ്ണീരിന്റെയും മൂല്യമുള്ള സഹായം ?; അന്തരിച്ച KSRTC ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായനിധി കൈമാറി; ഇനി അടുത്ത പിരിവിനായുള്ള ഇടവേള (എക്‌സ്‌ക്ലൂസിവ്)

ആളെക്കൊല്ലും ഗണേശ കുതന്ത്രമന്ത്രം ?: വേഗതയില്‍ പാളവും വാനവും തോല്‍ക്കണം ?; എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തുകയും വേണം ?; KSRTC ഡ്രൈവര്‍മാരെയും യാത്രക്കാരെയും കൊലയ്ക്കു കൊടുക്കുമോ ?

Tags: vote choriWHO IS THE KING OF BIHARRAKHOPURIL NITHISH KUMARTHEJSWI YADAVVOTTINGLEAD NDAElectionബീഹാറിന്റെ രാജാവ് ആര് ?Congressരഘോപൂരില്‍ നിതീഷ് കുമാറോ ? തേജസ്വി യാദവോ ?ANWESHANAM NEWSവോട്ട് ചോരി ക്യാമ്പെയിനും തുണയ്ക്കാതെ മഹാസഖ്യംcountingbihar election

Latest News

ബിഹാർ ഇലക്ഷൻ; NDA യുടെ ജയം വോട്ടുകൊള്ളകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര

ബീഹാറില്‍ അമിത് ഷായ്ക്കു തെറ്റി ?: തെരഞ്ഞെടുപ്പു ഫലം ഇ.സി.ഐ പോര്‍ട്ടലില്‍ എങ്ങനെ പരിശോധിക്കാം ?

ബിഹാറിൽ ജയിച്ചത് NDA അല്ല, തിരഞ്ഞെടുപ്പ് കമ്മിഷൻ: രമേശ് ചെന്നിത്തല

വീണാജോർജിനോട് വൈക്കം വിജയലക്ഷ്മി; “ഭഗവദ്ഗീത പഠിച്ചാൽ കുട്ടികളുടെ ജീവിതം നല്ലരീതിയിൽ മുന്നോട്ട് പോകും”!!

ചരിത്രത്തിലെ ഏറ്റവും വലിയ പ്രകടനമാണ് ബിജെപി നടത്തുന്നത്, രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ ബിഹാർ ജനത തിരസ്കരിച്ചുവെന്ന് അനിൽ ആന്റണി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies