തുർക്കിയിൽ നിന്നുള്ള പുരാവസ്തു ഗവേഷകർ 11,000 വർഷം പഴക്കമുള്ള മനുഷ്യരുടെ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തി. രാജ്യത്തിൻ്റെ തെക്കൻ ഭാഗത്ത് നടത്തിയ ഖനനത്തിലാണ് ഇവ കണ്ടെത്തിയത്. മനുഷ്യരുടെ ഇടയിൽ അന്നത്തെ കാലത്തുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും വിരൽ ചൂണ്ടുന്നവയാണ് ഈ കണ്ടെത്തൽ എന്നാണ് ഗവേഷകർ പറയുന്നത്.
അങ്കാറ യൂണിവേഴ്സിറ്റിയിലെ പ്രീഹിസ്റ്ററി അസോസിയേറ്റ് പ്രൊഫസർ ഡോ. എമ്മ ലൂയിസ് ബെയ്സൽ പറയുന്നത്, “ഇവ ഉപയോഗിച്ച ആളുകളുടെ അസ്ഥികൂടങ്ങളിൽ നിന്നും ആദ്യമായി അവ ധരിച്ചിരുന്ന ആളുകളായിരിക്കാം ഇവർ എന്നാണ് കരുതപ്പെടുന്നത്. ഇത് അവരുടെ പ്രായവുമായോ പ്രായപൂർത്തിയായി എന്നതുമായോ ബന്ധപ്പെട്ടിരിക്കാം. അതുപോലെ അവരുടെ പദവികളുമായി ബന്ധപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. കാരണം, ഈ ആഭരണങ്ങൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും അവശിഷ്ടങ്ങളിൽ നിന്നും മാത്രമേ കിട്ടിയിട്ടുള്ളൂ. കുട്ടികളുടെ ശരീരാവശിഷ്ടങ്ങളിൽ നിന്നും കിട്ടിയിട്ടില്ല” എന്നാണ്.