തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീലിനെതിരായ വാര്‍ത്തയില്‍ ദേശാഭിമാനി ദിനപത്രത്തിനെതിരെ പരാതിയുമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍.സംസ്ഥാന പൊലീസ് മേധാവിക്കാണ് അലോഷ്യസ് സേവ്യര്‍ പരാതി നല്‍കിയത്.
അൻസില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന വാര്‍ത്തക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നതായി കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംശയിക്കുന്നു. അൻസിലിന്റെ പേരില്‍ ദേശാഭിമാനിയില്‍ വന്ന വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തണം. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ദേശാഭിമാനിക്കെതിരെ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ആറു മാസത്തോളം നീണ്ട അന്വേഷണം അവസാനിപ്പിച്ചാണ് കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീലിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും പരാതിയില്‍ കഴമ്ബില്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതി വ്യാജമാണെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
.പി.എം മുഖപത്രമായ ‘ദേശാഭിമാനി’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2013-2016 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.കോം പാസായെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിക്കുകയും അതില്‍ വൈസ് ചാൻസലറുടെ വ്യാജ ഒപ്പിടുകയും ചെയ്തതായി കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അത് യഥാര്‍ഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സര്‍വകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് അൻസിലിനെതിരെ ചുമത്തിയിരുന്നത്.
മുന്‍ എസ്.ഐഫ്.ഐ നേതാവ് കെ. വിദ്യ ഗെസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന വിവാദമുണ്ടായ കാലത്തായിരുന്നു അന്‍സില്‍ ജലീലിനെതിരെ ആരോപണവുമായി സി.പി.എം മുഖപത്രം രംഗത്തെത്തിയത്. അതേസമയം, ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും എവിടെയും ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു അൻസിലിന്റെ നിലപാട്. സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എസ്.പിക്ക് പരാതിയും നല്കി.
കെ.എസ്.യുവിനെ അപമാനിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് തന്റെ പേരിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണമെന്നും അൻസില്‍ ആരോപിച്ചിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കാത്ത താൻ തുടര്‍ പഠനത്തിനോ ജോലിക്കോ എവിടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും ആലപ്പുഴയില്‍ ചായക്കട നടത്തിയാണ് ജീവിക്കുന്നതെന്നും അൻസില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീലിനെതിരായ വാര്‍ത്തയില്‍ ദേശാഭിമാനി ദിനപത്രത്തിനെതിരെ പരാതിയുമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍.സംസ്ഥാന പൊലീസ് മേധാവിക്കാണ് അലോഷ്യസ് സേവ്യര്‍ പരാതി നല്‍കിയത്.
അൻസില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന വാര്‍ത്തക്ക് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നതായി കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംശയിക്കുന്നു. അൻസിലിന്റെ പേരില്‍ ദേശാഭിമാനിയില്‍ വന്ന വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തണം. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ദേശാഭിമാനിക്കെതിരെ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ആറു മാസത്തോളം നീണ്ട അന്വേഷണം അവസാനിപ്പിച്ചാണ് കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീലിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നും പരാതിയില്‍ കഴമ്ബില്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതി വ്യാജമാണെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.
.പി.എം മുഖപത്രമായ ‘ദേശാഭിമാനി’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2013-2016 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ബി.കോം പാസായെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിക്കുകയും അതില്‍ വൈസ് ചാൻസലറുടെ വ്യാജ ഒപ്പിടുകയും ചെയ്തതായി കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് അത് യഥാര്‍ഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സര്‍വകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് അൻസിലിനെതിരെ ചുമത്തിയിരുന്നത്.
മുന്‍ എസ്.ഐഫ്.ഐ നേതാവ് കെ. വിദ്യ ഗെസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന വിവാദമുണ്ടായ കാലത്തായിരുന്നു അന്‍സില്‍ ജലീലിനെതിരെ ആരോപണവുമായി സി.പി.എം മുഖപത്രം രംഗത്തെത്തിയത്. അതേസമയം, ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും എവിടെയും ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു അൻസിലിന്റെ നിലപാട്. സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എസ്.പിക്ക് പരാതിയും നല്കി.
കെ.എസ്.യുവിനെ അപമാനിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് തന്റെ പേരിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണമെന്നും അൻസില്‍ ആരോപിച്ചിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കാത്ത താൻ തുടര്‍ പഠനത്തിനോ ജോലിക്കോ എവിടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും ആലപ്പുഴയില്‍ ചായക്കട നടത്തിയാണ് ജീവിക്കുന്നതെന്നും അൻസില്‍ വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു