Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

കൃഷിക്കാര്‍ക്ക് സമയത്തിന് പണം നല്‍കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെയാണ് ബിജെപി യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിക്കേണ്ടത്: തോമസ്‌ ഐസക്‌

Web Desk by Web Desk
Nov 13, 2023, 10:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 chungath new advt

നെൽകൃഷിക്കാരോടുള്ള കേരള സർക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും തെളിവായിട്ടാണ് കുട്ടനാട്ടിലെ പ്രസാദ് എന്ന കൃഷിക്കാരന്റെ ഏറ്റവും ദൗർഭാഗ്യകരമായ ആത്മഹത്യയെ ഇന്നു സർക്കാർ വിരുദ്ധർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എവിടെ കൃഷിമന്ത്രി? അദ്ദേഹം എന്തിന് ആസ്ട്രേലിയയിൽ പോയി? എന്നൊക്കെ ഒരു നടൻ അലറുന്നതും കേട്ടു.

പ്രസാദ് ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നു. അതിന്റെ തിരിച്ചടവ് മുടക്കം വന്നു. ഒറ്റത്തവണ തീർപ്പുവേണ്ടിവന്നു ബാധ്യത ഒഴിവാക്കാൻ. അതുപോലതന്നെ മറ്റൊരു ബാധ്യത കൂടി കൃഷിക്കാരനുണ്ടായിരുന്നു. നെല്ല് സംഭരണത്തിനു സർക്കാർ നൽകിയ പിആർഎസ് രസീത് കാണിച്ച് ബാങ്കിൽ നിന്നും പണമെടുത്തിരുന്നു. ആ പണം ബാങ്കിനു കൊടുക്കേണ്ട ബാധ്യത സർക്കാരിനാണ്. സർക്കാരുമായി ബാങ്ക് ഇതു സംബന്ധിച്ച് കരാറും ഒപ്പുവച്ചിട്ടുണ്ട്. ഈ ബാധ്യത സർക്കാർ ക്ലിപ്തസമയത്തിനുള്ളിൽ പൂർണ്ണമായും തിരിച്ചടച്ചിട്ടുണ്ട്.

ഒരാൾക്കോ സ്ഥാപനത്തിനോ വായ്പ എടുക്കാനുള്ള യോഗ്യത സംബന്ധിച്ച റേറ്റിംഗ് അഥവാ സ്കോർ നിശ്ചയിക്കുന്നതിനു റിസർവ്വ് ബാങ്ക് അക്രഡിറ്റേഷൻ നൽകിയിട്ടുള്ള നാല് കമ്പനികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ് CIBIL അഥവാ Credit Information Bureau (India) Limited. ഫോട്ടോകോപ്പി എടുക്കുന്ന യന്ത്രത്തെ Xerox എന്നു വിളിക്കുന്നതുപോലെ എല്ലാവരും വായ്പാ ക്രെഡിറ്റ് റേറ്റിംഗിനെ CIBIL എന്നാണു വിളിക്കുന്നത്. ആധാർ, പാൻ കാർഡ് വിവരങ്ങൾ ആസ്പദമാക്കി ഈ വ്യക്തി മുമ്പ് എടുത്തിട്ടുള്ള വായ്പകളെ പരിശോധിച്ചാണു വ്യക്തിയുടെ വായ്പ യോഗ്യതയ്ക്ക് കമ്പനികൾ മാർക്കിടുക.
സാധാരണഗതിയിൽ 900 മാർക്കാണു മൊത്തത്തിലുണ്ടാവുക. അതിൽ 650-നു മുകളിൽ കിട്ടിയാൽ വായ്പയ്ക്കു യോഗ്യതയുണ്ട്. സുരക്ഷിതമായി വായ്പ കൊടുക്കാമെന്നാണു തീരുമാനം. ഇതുതന്നെ 350-ൽ താഴെയാണെങ്കിൽ വായ്പാ യോഗ്യതയില്ല. അതിനിടയിലുള്ളവർക്കു ബാങ്കുകളുടെ വിവേചനാധികാരത്തിൽ തീരുമാനമെടുക്കാം. രണ്ട് കാര്യങ്ങൾ സംഭവിച്ചാൽ വായ്പാ യോഗ്യത നഷ്ടപ്പെടും.
ഒന്ന്, മനപൂർവ്വം വായ്പ തിരിച്ചടയ്ക്കാതെ വെട്ടിപ്പു നടത്തുക.

രണ്ട്, വായ്പാ തിരിച്ചടയ്ക്കാൻ കഴിവില്ലാതെ ഒറ്റത്തവണ തീർപ്പിലൂടെ പലിശയിലും മുതലിലും ഇളവ് വാങ്ങ് ബാധ്യത ഇല്ലാതാക്കിയാൽ.
ഇതിൽ ഏതെങ്കിലും സംഭവിച്ചാൽ നിസംശയം വായ്പാ യോഗ്യത ഇല്ലാതാകും.
കുട്ടനാട്ടിലെ കർഷകന്റെ കാര്യത്തിൽ ഒറ്റത്തവണ തീർപ്പുണ്ടായി. സ്വാഭാവികമായി ഏഴു വർഷത്തേക്ക് തുടർവായ്പ അദ്ദേഹത്തിനു ലഭിക്കില്ല. കാരണം ഏഴ് വർഷം കഴിഞ്ഞേ റേറ്റിംഗ് കമ്പനി ഒരു പുനപരിശോധന ഇക്കാര്യത്തിൽ നടത്തുകയുള്ളൂ.

അടുത്തതായി കേരള സർക്കാർ നൽകിയ പിആർഎസ് വായ്പയുടെ കാര്യത്തിൽ ഒറ്റത്തവണ തീർപ്പില്ലാതെ സർക്കാർ പൂർണ്ണമായിട്ടും വായ്പ തിരിച്ചടച്ചിട്ടുണ്ട്. എന്റെ അന്വേഷണത്തിൽ പ്രസാദിന് 2017 മുതൽ 2022 വരെ ഫെഡറൽ ബാങ്കിന്റെ തകഴി ബ്രാഞ്ചിൽ നിന്നുമാണ് പിആർഎസ് വായ്പ നൽകിയിരുന്നത്. 2022 നവംബറിൽ ആ വർഷത്തെ വായ്പാ തുകയും സർക്കാർ തിരികെ നൽകിക്കഴിഞ്ഞിട്ടുണ്ട്. അപ്പോൾ സർക്കാർ നൽകേണ്ട പിആർഎസ് തുകയുടെ തിരിച്ചടവിൽ വീഴ്ചയില്ല. ഇനി കുടിശിക കുറച്ചു താമസിച്ചാണെങ്കിലും പൂർണ്ണമായി തിരിച്ചടച്ചാൽ ഒരിക്കലും അയോഗ്യതാ റേറ്റിംഗിലേക്കു താഴുകയില്ല. സ്കോറിൽ കുറവുവരും. പക്ഷേ, അയോഗ്യതയുണ്ടാവില്ല. അപ്പോൾ ഒരു കാര്യം വ്യക്തം പിആർഎസ് സ്കീം മൂലമല്ല സിബിൽ റേറ്റിംഗിൽ അയോഗ്യത  വന്നത്.
എന്തെങ്കിലും കാരണവശാൽ ഇങ്ങനെ റേറ്റിംഗിൽ തെറ്റുവന്നാൽ അതു തിരുത്തിക്കാൻ മുൻകൈ എടുക്കേണ്ടതു ബാങ്കാണ്. വായ്പ എടുത്തയാൾക്കും നേരിട്ട് സിബിലിന് എഴുതാം. അല്ലെങ്കിൽ ബാങ്കിനെ സമീപിക്കാം. ഇത് ഒരുപക്ഷേ സാധാരണ കൃഷിക്കാരന് അറിവുണ്ടാവില്ല. എങ്കിലും ഒരു കാര്യം അസന്നിഗ്ദമായി പറയാം – പിആർഎസ് കൊണ്ടല്ല ആത്മഹത്യ ചെയ്യേണ്ടി വന്നത്. നാട്ടിൽ നടക്കുന്ന ദുഷ്പ്രചാരണങ്ങൾകൊണ്ട് അങ്ങനെയൊരു ചിന്താഗതി ആ കൃഷിക്കാരനും ഉണ്ടോയിരുന്നോ എന്നത് എനിക്കു പറയാനാവില്ല.

അപ്പോൾ ഒരു ചോദ്യം വരുന്നു എന്തിന് ഇത്തരത്തിൽ പിആർഎസ് വാങ്ങി വായ്പ എടുക്കാൻ കൃഷിക്കാരനെ നിർബന്ധിക്കണം. സപ്ലൈകോയ്ക്ക് വായ്പ എടുത്തു കൃഷിക്കാരനു നൽകിക്കൂടേ. ഉത്തരം പറയേണ്ടത് യുഡിഎഫ് സർക്കാരാണ്. 2015-ൽ അവരാണ് ഈ സ്കീം മുന്നോട്ടുകൊണ്ടുപോയത്. ഒരു പരാതിയും ഇല്ലാതെ അഞ്ചുവർഷം ഈ സ്കീം കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കി. ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ ബാങ്കുകളുടെ കുത്തിത്തിരിപ്പാണെന്നു ഞാൻ പറയും.

ReadAlso:

HAPPY BIRTH DAY COMRADE ‘ക്യാപ്ടന്റെ പിറനാള്‍’ കാറും കോളും നിറഞ്ഞ മഴക്കാലത്ത്: എണ്‍പതിലും കൈവിടാത്ത കാര്‍ക്കശ്യം; മുഖ്യമന്ത്രി പദത്തിലേക്ക് മൂന്നാം വട്ടത്തിന്റെ ചിട്ടവട്ടങ്ങളൊരുക്കുന്ന തിരക്കിലും വിജയന്‍ മിന്നല്‍ പിണറായി നില്‍ക്കുന്നു

എവിടെ ഓമന ഡാനിയേല്‍ ?: ബിന്ദുവിനെ പീഡിപ്പിച്ചവര്‍ക്ക് മുഖമില്ലേ ?; ദളിത് പീഡന കേസില്‍ അവരും പ്രതിയല്ലേ ?; വ്യാജ പരാതിനല്‍കി കുടുക്കിയവരെ മാധ്യമങ്ങള്‍ തിരയാത്തതെന്ത് ?

“കാമ കഴുകന്‍മാര്‍” കേരളത്തില്‍ കൊന്നുതിന്ന പെണ്‍കുഞ്ഞുങ്ങളെത്ര ?: സുരക്ഷിതത്വം എവിടെ ?; വാളയാറും, വണ്ടിപ്പെരിയാറും, ആലുവയും, ഇതാ തിരുവാണിയൂരും പീഡനം; ദൈവത്തിന്റെ സ്വന്തം നാടിനെന്തു പറ്റി ?

“വിതുമ്പലായ് വന്നു വിളിക്കയാണവള്‍ !!”: പെറ്റമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ മനസ്സു വരുമോ ?; ഇത് കൊലപാതകമാണ്, ശിക്ഷിക്കുക തന്നെ വേണം ?; ആഴങ്ങളില്‍ പൊലിഞ്ഞ കുരുന്നു മകള്‍ കല്യാണിക്ക് ആദരാഞ്ജലികള്‍

സ്‌പോണ്‍സര്‍ ചതിച്ചാശാനേ!! മെസി വരില്ല ?: നിയമനടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍; സ്പോണ്‍സര്‍ക്ക് നോട്ടീസയച്ചു; വീരവാദമടിച്ച സര്‍ക്കാനിന്റെ ആ നീക്കവും ചീറ്റിപ്പോയി

ബാങ്കുകളുടെ മനോഭാവം ഇതാണെങ്കിൽ സപ്ലൈകോയ്ക്കു നേരിട്ട് വായ്പ എടുത്ത് കൃഷിക്കാർക്കു നൽകിക്കൂടേ എന്നായിരിക്കും ചോദ്യം. ഇനി കഴില്ല. കാരണം കേരള സർക്കാരിന്റെ ഗാരണ്ടിയിൽ ബാങ്കിൽ നിന്നും സപ്ലൈകോ വായ്പ എടുത്താൽ അത് സർക്കാർ വായ്പയാക്കി കണക്കാക്കും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഈ നിയമത്തിൽ മുൻകാല പ്രാബല്യം നൽകി കിഫ്ബി, പെൻഷൻ ഫണ്ട് എന്നിവയ്ക്കായി എടുത്ത വായ്പയും വെട്ടിക്കുറയ്ക്കുകയാണു. ഇതാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം. അതുകൊണ്ട് ബിജെപി, യുഡിഎഫ് നേതാക്കൾ കൃഷിക്കാർക്കു സമയത്തിനു പണം നൽകാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാരിനോടാണു പ്രതിഷേധിക്കേണ്ടത്.

ഇനി കേരളത്തിലെ നെൽകൃഷിക്കാർക്കുവേണ്ടി മുതലക്കണ്ണീർ ഒഴുക്കുന്ന ബിജെപിക്കാരോടു പറയട്ടെ ഇന്ത്യാ രാജ്യത്ത് ഏറ്റവും ഉയർന്ന നെല്ല് സംഭരണവില കേരളത്തിലാണ്. കേന്ദ്ര നൽകുന്നതു കൂടാതെ 7.40 രൂപ ഓരോ കിലോ നെല്ലിനും നമ്മൾ സബ്സിഡി നൽകുന്നു. ഇതിനു പുറമേ ഒരു ഹെക്ടറിനു 23860 രൂപവച്ച് സംസ്ഥാന സർക്കാരിന്റെ സബ്സിഡി നെൽകൃഷിക്കാർക്കുണ്ട്. ഇതിനു പുറമേ ഹെക്ടറിന് 25000 രൂപ വരെ ആസൂത്രണ മാർഗ്ഗനിർദ്ദേശ പ്രകാരം ധനസഹായം നൽകാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്. ഇന്ത്യാ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നെൽകൃഷിക്കാർക്ക് ഇത്രയും വില സഹായം ലഭിക്കുന്നില്ല.
അവസാനം ഒരു വസ്തുതകൂടി. കേരളത്തിൽ ഒരു ക്വിന്റൽ നെല്ലിന് 64.5 കിലോ അരിയേ ശരാശരി ലഭിക്കൂ. പക്ഷേ, കേന്ദ്രം സമ്മതിക്കില്ല. കേന്ദ്രം അംഗീകരിക്കുന്ന തോത് 68 കിലോയാണ്. 64.5 കിലോ അരിയുടെ വില നെല്ലിനു നൽകിയാൽ കൃഷിക്കാർ സമ്മതിക്കുമോ? അതുകൊണ്ട് 68 കിലോ അരിയുടെ വില വച്ചാണ് നമ്മൾ സംഭരിക്കുന്നത്. ഓരോ ക്വിന്റൽ നെല്ല് സംഭരിക്കുമ്പോഴും സപ്ലൈക്കോയ്ക്ക് 98.7 രൂപ നഷ്ടമാണ്. ഇത് അനുവദിച്ചുതരാൻ കേന്ദ്ര സർക്കാർ സന്നദ്ധമല്ല.
കേരളത്തിലെ നെൽകൃഷിക്കാർക്കുവേണ്ടി ഇത്രയും നിലപാട് സ്വീകരിക്കുന്ന കേരള സർക്കാരിനെ അവമതിക്കുവാൻ ബോധപൂർവ്വമായ മാധ്യമ ദുഷ്പ്രചാരണമാണ് നടക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Latest News

ഒന്നര മണിക്കുറോളം താടിയില്‍ കസേര ബാലന്‍സ് ചെയ്തത് ഗിന്നസ് വോള്‍ഡ് റെക്കോര്‍ഡിട്ട് ഒരാള്‍, 180 ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയയാള്‍ വീണ്ടും ഒരു റെക്കോര്‍ഡ് കൂടി

വിമാനയാത്രക്കിടെ ബോഡി ഷേമിംഗ് നടത്തി എന്നാരോപിച്ച് കുട്ടിയെ മർദ്ദിച്ച യുവതി അറസ്റ്റിൽ – Woman arrested for beating child

അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പാർട്ടിയിൽ ഭിന്നതകളില്ല; കെ.സി. വേണുഗോപാൽ – k c venugopal

കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി – child kidnap attempt

അതിതീവ്ര മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ റെഡ് അലേർട്ട് – kerala red alert heavy rain

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.