കോഴിക്കോട്: ഇസ്രായേൽ- ഫലസ്തീൻ യുദ്ധം അനിശ്ചിതത്വത്തിലേക്കും തീവ്രതയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹവും യു എന്നും അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഫലസ്തീൻ ജനതക്ക് നീതി ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തിനും യു എൻ അടക്കമുള്ള സംഘടനകൾക്കും സാധിക്കാത്തത് കൊണ്ടാണ് അവിടുത്തെ ഒരു വിഭാഗം ആയുധമേന്താൻ നിർബന്ധിതരായിരിക്കുന്നത്. ഈ യാഥാർഥ്യം മനസ്സിലാക്കാതെ സമീപിക്കുന്നത് പശ്ചിമേഷ്യൻ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കും. ഇസ്റാഈലിന് സാമ്പത്തികവും സായുധവുമായ സഹായം നൽകിയ ലോക രാഷ്ട്രങ്ങൾ ഇസ്റാഈൽ ആക്രമിക്കപ്പെടുമ്പോൾ മാത്രം മനുഷ്യജീവന്റെ വിലയെക്കുറിച്ച് ആകുലപ്പെടുന്നത് മാനുഷിക വിരുദ്ധമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം