ഐടി – ബിടി സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതിനാല്‍ നഗരം ഏറെക്കുറെ വിജനമായി. മിക്ക ഇടങ്ങളിലും രാവിലെ കടകമ്പോളങ്ങള്‍ തുറന്നെങ്കിലും ബന്ദനുകൂലികള്‍ ഇറങ്ങിയതോടെ വ്യാപാരികള്‍ അടച്ചു.
സര്‍ക്കാര്‍ ഓഫിസുകള്‍ കോടതികള്‍ എന്നിവിടങ്ങളില്‍ ഹാജര്‍നില കുറവാണ്. അവശ്യ സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല. പൊതുഗതാഗത സംവിധാനങ്ങള്‍ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ പിന്നീട് സര്‍വീസ് വെട്ടിച്ചുരുക്കി. കെ എസ് ആര് ടി സി – ബിഎംടിസി ബസുകള്‍ മുഴുവന്‍ സര്‍വീസ് നടത്തുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ ടാക്സി, ഓട്ടോ സര്‍വീസുകളും തടസപ്പെട്ടില്ല.
ബന്ദിന് ആഹ്വാനം ചെയ്ത കര്‍ണാടക ജലസംരക്ഷണ സമിതി ബെംഗളൂരുവില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറുകണക്കിനാളുകള്‍ സമരപരിപാടികളുടെ ഭാഗമായി. പ്രതിഷേധത്തിനിടെ കര്ഷകന് ആത്മാഹുതിക്ക് ശ്രമിച്ചു. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി .
91-ാം പിറന്നാൾ നിറവിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് : ജന്മദിനാശംകൾ നേർന്ന് നേതാക്കൾ
പ്രതിദിനം 5000 ക്യൂസെക്സ് വെള്ളം തമിഴ്നാടിന് നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കമായതോടെയായിരുന്നു കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ജീവന് പോയാലും കാവേരി നദിയില്‍നിന്ന് ഒരു തുള്ളി വെള്ളം തമിഴ്നാടിന് നല്കാന് സമ്മതിക്കില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.വരുന്ന സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കര്‍ഷകരും കന്നഡ സംഘടനകളും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം