ടൈറ്റാനിക് കാണാന്‍ പോയി കാണാതായ സംഘത്തിനായി ഊര്‍ജ്ജിത തെരച്ചില്‍. അന്തര്‍വാഹിനിക്കുള്ളില്‍ ശേഷിക്കുന്നത് സഞ്ചാരികള്‍ക്ക് ഏതാനും മണിക്കൂര്‍ ശ്വസിക്കാനുള്ള ഓക്സിജന്‍ മാത്രം. അതിനിടെ കടലില്‍ നിന്നും കൂടുതല്‍ ശബ്ദ തരംഗങ്ങള്‍ ലഭിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് വെളിപ്പെടുത്തി. രണ്ടര മൈല്‍ ആഴത്തിലാണ് തെരച്ചില്‍. അമേരിക്കന്‍ സംസ്ഥാനമായ കണ്ക്ടിക്കട്ടിന്റെ രണ്ടിരട്ടി വിസ്തീര്‍ണ്ണത്തില്‍ അതായത് നാല്പതിനായിരം കിലോമീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയിലാണ് തെരച്ചില്‍ തുടരുന്നത്. പേടകത്തിലെ ക്രൂവിന് നിലവില്‍ 20 മണിക്കൂറില്‍ താഴെ ശ്വസിക്കാനുള്ള ഓക്സിജന്‍ മാത്രമാണ് ഉള്ളത്.
അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം സന്ദര്‍ശിക്കാനായി ടൈറ്റന് അന്തര്‍വാഹിനി 12,500 അടി താഴേക്ക് ഇറങ്ങുമ്പോൾ മുകള്‍ നിരപ്പിലെ കപ്പലുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. 19ന് ആയിരുന്നു യാത്ര തുടങ്ങിയത്. യാത്ര സംഘടിപ്പിച്ച കമ്പനിയുടെ മേധാവിയും പാക്കിസ്ഥാൻ വ്യവസായിയും മകനും, ബ്രിട്ടീഷ് വ്യസായിയും ഫ്രഞ്ച് യാത്രികനുമാണ് സംഘത്തിലുള്ളത്. കാനഡയുടെ തീരത്തുനിന്ന് 600 കിലോമീറ്റർ അകലെയാണ് അന്തർവാഹിനി കാണാതായത്. നാല് ദിവസത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് അന്തര്‍വാഹിനിയില്‍ ഉള്ളത്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ബിബിസിയാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ മുതല്‍ യുഎസ് -കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡുകളുടെ സംയുക്ത നേതൃത്വത്തില്‍ തെരച്ചില്‍ നടക്കുന്നുണ്ട്.
read also :പാരിസിൽ സ്ഫോടനം; 16 പേർക്ക് പരിക്ക്
യുഎസ് കമ്പനി ഓഷൻഗേറ്റ് എക്സ്പഡിഷൻസ് ആണ് ഏറെ സാഹസികമായ യാത്ര സംഘടിപ്പിച്ചത്. മുന്‍പും സമുദ്രത്തിനടയിലേക്കുള്ള നിരവധി യാത്രകള്‍ ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ സന്ദര്‍ശിക്കുന്നതിനായി രണ്ടുകോടി രൂപയാണ് കമ്പനി യാത്രക്കാരിൽ നിന്നും ഈടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. എട്ട് ദിവസത്തെ പര്യടനമായിരുന്നു വാഗ്ദ്ധാനം ചെയ്തിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി യാത്ര തുടങ്ങി ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ അന്തര്‍വാഹിനി അപ്രത്യക്ഷമാവുകയായിരുന്നു.
1912 ലാണ് ടൈറ്റാനിക് ആഡംബരകപ്പല്‍ മഞ്ഞുമലയിലിടിച്ച് മുങ്ങിയയത്. 1500 -ലധികം പേരാണ് മരിച്ചത്. 1958ല്‍ കപ്പലിന്റെ അവശിഷ്ടം അറ്റ്ലാന്റിക്കിന്റെ അടിത്തട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിരവധി പഠനങ്ങളും പര്യവേക്ഷണങ്ങളുമാണ് ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റി നടന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം