ആലപ്പുഴ: സംഘടനാ തെരഞ്ഞെടുപ്പിൽ വിഭാഗീയത ഉണ്ടായ ആലപ്പുഴ, സൗത്ത്, നോർത്ത്, ഹരിപ്പാട് കമ്മറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജനെ തരംതാഴ്ത്തി. സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടന്ന ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് കർശന നടപടികൾ നടപ്പാക്കാൻ തീരുമാനിച്ചത്.
പാർട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ അരങ്ങേറിയ സംഘടനാവിരുദ്ധ നടപടികൾക്കെതിരെയാണ് ഇപ്പോൾ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
പരസ്പരം മത്സരിക്കുന്നത് കൂടാതെ ചില ഏരിയ സമ്മേളനങ്ങളിൽ തോൽപ്പിക്കേണ്ട ആളുകളുടെ പേര് വിവരങ്ങൾ വിതരണം ചെയ്ത പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. സമ്മേളനങ്ങളില്‍ വിഭാഗീയ പ്രവര്‍ത്തനം നടന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി കെ ബിജുവിനെയും ടി പി രാമകൃഷ്ണനെയും കമ്മീഷനായി സംസ്ഥാന കമ്മിറ്റി നിശ്ചയിക്കുകയും ഇവര്‍ വിശദമായി അന്വേഷിക്കുകയും തെളിവുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കടുത്ത നടപടിയിലേക്ക് സംസ്ഥാന നേതൃത്വം നീങ്ങിയിരിക്കുന്നത്.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
ആലപ്പുഴ എംഎൽഎയായ പിപി ചിത്തരഞ്ജനെ തരംതാഴ്ത്താൻ പാർട്ടി തീരുമാനിച്ചു. വിഭാഗീയത ശക്തമായ ഏരിയ കമ്മിറ്റികൾ പിരിച്ചുവിടാനും തീരുമാനമായി. ആലപ്പുഴ സൗത്ത്, നോർത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. വിശദീകരണ നോട്ടീസ് ലഭിച്ച 25 നേതാക്കളെയും കീഴ് ഘടകങ്ങളിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്.
ലഹരി കടത്തിൽ ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാംഗം ഷാനവാസിനെ പാർട്ടി പുറത്താക്കി. ആലപ്പുഴ ഏരിയ സെക്രട്ടറിയുടെ ചുമതല സിബി ചന്ദ്രബാബുവിനെ ഏൽപ്പിച്ചു. ഹരിപ്പാട് ബാബുജാനാണ് ചുമതല. ജില്ലാ സെക്രട്ടറിയേറ്റിലെ 2 ഒഴിവുകൾ നികത്തേണ്ടതില്ല എന്ന തീരുമാനവും ഉണ്ടായി. സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം ജില്ലാ കമ്മിറ്റിയിലും നടപടികൾ റിപ്പോർട്ട് ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം