മണിപ്പൂർ; ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ മണിപ്പുരിൽ പരാജയപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു. മണിപ്പൂരില്‍ സംഘര്‍ഷം തുടങ്ങി 45 നാള് പിന്നിടുമ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്തത് അതിശയകരമാണ്. പ്രധാനമന്ത്രി മൗനം വെടിയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഘർഷം തുടരുന്ന മണിപ്പൂരിലേക്ക് സർവ്വ കക്ഷി സംഘത്തെ അയക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. മണിപ്പൂർ അക്രമങ്ങൾ മോദി സർക്കാരിന്റെ പരാജയമാണ് കാണിക്കുന്നതെന്നും കുറ്റപ്പെടുത്തി .കേന്ദ്ര- സംസ്ഥാന മന്ത്രിമാർക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്ത്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയിലും സര്‍ക്കാരിലുമുള്ള വിശ്വാസം നഷ്ടമായതായും സമാധാന ശ്രമങ്ങള്‍ക്കുള്ള ആഹ്വാനം പോലും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം അക്രമങ്ങൾക്ക് പിന്നിൽ നുഴഞ്ഞ് കയറ്റക്കാരെന്ന് മുഖ്യമന്ത്രി N. ബീരേൻ സിങ് പറഞ്ഞു . അക്രമികളെ കണ്ടെത്താൻ സൈന്യം തെരച്ചിൽ തുടരുന്നു. പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 120 പേര്‍ക്കാണ് മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ഇതുവരെ ജീവന് നഷ്ടമായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം