പുതിയ ഇ-ആല്‍ഫ ഇലക്‌ട്രിക് ത്രീ-വീലര്‍ കാര്‍ഗോ ലോഞ്ച്;മഹിന്ദ്ര ഇലക്ട്രിക്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനൊരുങ്ങി മഹീന്ദ്ര ഇലക്‌ട്രിക് മൊബിലിറ്റി.പുതിയ ഇ-ആല്‍ഫ ഇലക്‌ട്രിക് ത്രീ-വീലര്‍ കാര്‍ഗോ കമ്പനിയുടെ വളരുന്ന ഇലക്‌ട്രിക് പോര്‍ട്ട്‌ഫോളിയോയില്‍ താങ്ങാനാവുന്ന ഒരു ഉല്‍പ്പന്നമായിരിക്കുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. അതില്‍ ഇതിനകം മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ മഹീന്ദ്ര ട്രിയോ സോര്‍ ഇലക്‌ട്രിക് ത്രീ-വീലറും ഉള്‍പ്പെടുന്നു.മഹീന്ദ്ര ഇ-ആല്‍ഫ ഇലക്‌ട്രിക് ത്രീ-വീലര്‍ കാര്‍ഗോയ്ക്ക് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇപ്പോള്‍ പുതിയ ഇ-ആല്‍ഫ ഇലക്‌ട്രിക് ത്രീ-വീലര്‍ കാര്‍ഗോ ലോഞ്ച് ചെയ്തുകൊണ്ട് ഇ-കാര്‍ട്ട് സെഗ്മെന്റിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കമ്പനി. 1.44 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലാസ്റ്റ് മൈല്‍ ഡെലിവറി സെഗ്മെന്റില്‍ സുസ്ഥിരമായ പരിഹാരം നല്‍കിക്കൊണ്ട്, പുതിയ മഹീന്ദ്ര ഇ-ആല്‍ഫ ഇലക്‌ട്രിക് ത്രീ-വീലര്‍ കാര്‍ഗോ ഒരു ഡീസല്‍ കാര്‍ഗോ ത്രീ-വീലറുമായി താരതമ്യപ്പെടുത്തുമ്ബോള്‍ പ്രതിവര്‍ഷം 60,000 രൂപ വരെ ഇന്ധനച്ചെലവില്‍ ലാഭമുണ്ടാകുമെന്നാണ് കമ്ബനിയുടെ അവകാശവാദം.

പുതിയ മഹീന്ദ്ര ഇ-ആല്‍ഫ ഇലക്‌ട്രിക് ത്രീ-വീലര്‍ കാര്‍ഗോ ഡ്യുവല്‍ സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായിട്ടാണ് വരുന്നത്. ഉയര്‍ന്ന ടോര്‍ക്ക് ഗിയര്‍ ഉപയോഗിക്കുമ്ബോള്‍ 1.5 കിലോവാട്ട് പീക്ക് പവര്‍ ഉത്പാദിപ്പിക്കുന്നു. കാര്‍ഗോ ട്രേയില്‍ 310 കിലോഗ്രാം ഭാരമുണ്ട്, ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മഹീന്ദ്ര ഇ-ആല്‍ഫ ഇലക്‌ട്രിക് ത്രീ-വീലര്‍ കാര്‍ഗോയുടെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഒരു ഓഫ്-ബോര്‍ഡ് 48 വി/15 എ ചാര്‍ജര്‍ വഴി അത് ചാര്‍ജ് ചെയ്യാനും സാധിക്കും. 

ഇലക്‌ട്രിക് ത്രീ-വീലറുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സേവന ശൃംഖലയാണ് മഹീന്ദ്ര ഇലക്‌ട്രിക്കിനുള്ളത്. മഹീന്ദ്ര ഇലക്‌ട്രിക്കിന് ഇന്ത്യയിലുടനീളം 300 ഓളം സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം മഹീന്ദ്ര ഇലക്‌ട്രിക് അതിന്റെ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാന്‍ പോകുന്നുവെന്ന് അതിന്റെ ഉല്‍പ്പാദന ശേഷി ഇരട്ടിയാക്കാന്‍ പോകുന്നുവെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം കമ്ബനി 6 പുതിയ മോഡലുകള്‍ കൊണ്ടുവരാനും അണിയറയില്‍ പദ്ധതികള്‍ ഒരുക്കുന്നുണ്ട്.