Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

അട്ടപ്പാടിയിലെ സർക്കാർ വീഴ്ച്ച ആദ്യത്തെ സംഭവമല്ല; ഇതെങ്കിലും അവസാനത്തേത് ആകുമോ?

Web Desk by Web Desk
Nov 30, 2021, 08:58 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളം രാജ്യത്തെ തന്നെ ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ്. മാത്രമല്ല അടിസ്ഥാന സൗകര്യം കൊണ്ടും ആരോഗ്യ സംവിധാനങ്ങൾ കൊണ്ടും വിദ്യാഭ്യാസ സൗകര്യങ്ങൾ കൊണ്ടും കേരളം ഒന്നാമത് തന്നെയാണ്. എന്നാൽ ഇതൊക്കെ കാലങ്ങളായി സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങൾക്ക് അന്യമാണ്. അട്ടപ്പാടിയിൽ പോഷകാഹാര കുറവ് മൂലം ഉണ്ടായ മരണങ്ങൾ ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നു.

നീതി ആയോഗ് പുറത്ത് വിട്ട ദാരിദ്ര്യ കണക്ക് തങ്ങളുടെ നേട്ടമാണെന്ന് എൽഡിഎഫും യുഡിഎഫും തർക്കിച്ച് കൊണ്ടിരിക്കെയാണ് ഇത്തരമൊരു ദാരുണമായ സംഭവം അരങ്ങേറിയത്. എല്ലായിപ്പോഴുമെന്ന രാഷ്ട്രീയ ഒച്ചപ്പാടുകളിൽ മുങ്ങിത്താണ ആദിവാസി വിഷയം പതിയെ ആണെങ്കിലും ഇപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും ഏറ്റെടുക്കുന്നുണ്ട്.

പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവും മൂലം അഞ്ച് കുഞ്ഞുങ്ങളാണ് അടുത്ത ദിവസങ്ങളിലായി അട്ടപ്പാടിയിൽ മരിച്ചത്. ഒരു കുഞ്ഞിനൊപ്പം അമ്മയും മരിച്ചു. ഇതോടെ യഥാർത്ഥത്തിൽ മരണം ആറാണ്. പലപ്പോഴും പലരായും ആദിവാസികളുടെ പോഷകാഹാര കുറവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും ചൂണ്ടി കാണിച്ചിട്ടുള്ളതാണ്. എന്നാൽ ഇക്കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ സർക്കാർ നല്കിയില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഇത് കേവലമൊരു വീഴ്ചയല്ല, ഗുരുതരമായ വീഴ്ചയാണ്.

attappadi

ഈ വര്‍ഷം ഇത് വരെ പതിനൊന്നു മരണം റിപ്പോര്‍ട്ട് ചെയ്തത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അടിക്കടി മരണം ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ പരസ്പരം പഴിചാരി ഉത്തരവാദി ത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനാണു ശ്രമിക്കുന്നത്. ആരോഗ്യ വകുപ്പിന്റെയും പട്ടികജാതി വകുപ്പിന്റെയും പൂര്‍ണ്ണ പരാജയമാണെന്ന് പറയാതെ വയ്യ.

അട്ടപ്പാടിയിൽ ആരോഗ്യ രംഗത്തെ വീഴ്ചകൾ ഏറെയാണ്. സ്ഥിരമായി ഇത്തരം പ്രശ്ങ്ങൾ ഉണ്ടാകുന്ന പ്രദേശത്ത് നല്ളൊരു സ്കാനിങ് സംവിധാനം പോലും ഇല്ല. സർക്കാരിന്റെ തന്നെ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ പോലുള്ളത് അട്ടപ്പാടിക്ക് ആവശ്യമാണ്. അട്ടപ്പാടിയിൽ ഏറ്റവുമധികം അപര്യാപതതകൾ ഉള്ളത് ഗര്ഭിണികളുടെയും ശിശുക്കളുടെയും കാര്യത്തിലാണ്. സ്ഥിരമായ സ്കാനിങ്ങ് സംവിധാനവും എൻഐസിയു സംവിധാനവും ഇവിടെ ഇനിയും ഇല്ല. 

47 നവജാതശിശുക്കളെ നഷ്ടമായ 2013 ലെ ദുരന്തകാലത്തിനു ശേഷം 8 വർഷത്തിനിടെ തദ്ദേശസ്ഥാപനങ്ങൾ വഴി 131 കോടി രൂപയാണ് ആദിവാസി ക്ഷേമത്തിനായി  ഇവിടെയെത്തിയത്. ഈ പണം എവിടെ പോയി എന്ന ചോദ്യവുമുയരുണ്ട്. എന്നാൽ, ഇക്കാലയളവിൽ 121 കുട്ടികളെ നഷ്ടമായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാത്രം ഇതുവരെ 11 മരണങ്ങൾ ഉണ്ടായെന്നാണ് പറയപ്പെടുന്നത്. 

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

അട്ടപ്പാടിയിൽ ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവരാണെന്ന് ആരോഗ്യ വകുപ്പു തന്നെ സാക്ഷ്യപ്പെടുത്തുന്നു. അരിവാൾ രോഗികൾ (സിക്കിൾ സെൽ അനീമിയ) അട്ടപ്പാടിയിൽ ഏറെയുണ്ട്. കഴിഞ്ഞ ദിവസം മരിച്ച അമ്മയും കുഞ്ഞും അരിവാൾ രോഗം ബാധിച്ചവരായിരുന്നെന്നാണ് റിപ്പോർട്ട്.

attappadi hospital

ആദിവാസികളുടെ ആരോഗ്യം തകർത്തതിൽ സർക്കാർ തലത്തിൽ ഓരോ തവണയും പടച്ചുവിടുന്ന റിപ്പോർട്ടുകൾക്കും ഏറെ പങ്കുണ്ട്. തനതു ഭക്ഷണമായ റാഗിയും ചാമയും കിഴങ്ങുവർഗങ്ങളും ഉൾപ്പെടെ കഴിച്ചുവളർന്ന ഒരു വിഭാഗത്തെ സഹായിക്കാനെന്ന പേരിൽ റേഷൻ അരിയും മറ്റും നൽകി സ്വാഭാവിക ശാരീരിക ശേഷിയെ തകർക്കുകയാണ് നാം ചെയ്തത്. ഈ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരുകൾക്ക് ഒളിച്ചോടാനാകില്ല.

ഒരു വർഷത്തിനിടെ മാത്രം അട്ടപ്പാടിയുടെ വികസനത്തിന് അനുവദിച്ചതു 16 കോടി രൂപയാണ്. എന്നാൽ, ഈ തുക എങ്ങോട്ടു പോയെന്നോ ആർക്കൊക്കെ ലഭിച്ചെന്നോ വ്യക്തമായ കണക്കില്ല. 194 ഊരുകളിലായി 32,000 ൽ അധികം ആളുകൾ കഴിയുന്ന അട്ടപ്പാടിയിൽ ഈ തുകയുടെ പത്തിലൊന്നെങ്കിലും ചെലവഴിച്ചിരുന്നെങ്കിൽ അവർക്ക് ആവശ്യമുള്ളതെല്ലാം കിട്ടിയേനെ. നല്ല ആരോഗ്യവും റോഡുകളും ഉൾപ്പെടെ ലഭിച്ചേനെ.

അട്ടപ്പാടി താവളത്ത് ആദിവാസി യുവതിയും ​ഗർഭസ്ഥ ശിശുവും മരണപ്പെട്ട സംഭവത്തിൽ യുവതിക്ക് ലഭിക്കേണ്ടിയിരുന്ന പോഷകാഹാരക്കുറവിനുള്ള ധനസഹായം ജൂൺ മാസം മുതൽ ലഭിച്ചില്ലെന്ന വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നു. ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുള്ള പദ്ധതിയാണ് ജനനി ജന്മരക്ഷാ പദ്ധതി. സർക്കാർ 2013ലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. 18 മാസം വരെ ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകാനായിരുന്നു ഉത്തരവ്. ഗർഭിണികളുടെയും അമ്മമാരുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് അവർക്ക് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാൻ പ്രതിമാസം സാമ്പത്തിക സഹായം നൽകുന്നതാണ‌ ജനനി ജന്മരക്ഷ.

നിലവില്‍ വയനാട്, പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളി‍ല്‍ മാത്രമാണ് മൂന്നോ നാലോ മാസം കൂടുമ്പോൾ പണം കിട്ടുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നര വര്‍ഷത്തിലേറയായി ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന പരാതിയും നേരത്തെ ഉയർന്നിട്ടുണ്ട്. ഇപ്പോള്‍ ഗര്‍ഭിണികളാകുന്നവരെ പദ്ധതിയില്‍ ഉള്‍പെടുത്താനുള്ള രജിസ്ട്രേഷന്‍ ഒരിടത്തും നടക്കുന്നില്ല. പതിയെ പതിയെ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കമാണ് ഇതെന്നാണ് ആദിവാസി സംഘടനകൾ പറയുന്നത്.

ജനനി ജന്മരക്ഷാ പദ്ധതിക്കായി പട്ടിക വർ​ഗ വികസന വകുപ്പ് പണമൊഴുക്കുന്നത് രേഖയില്ലാതെയെന്ന ഓഡിറ്റ് റിപോർട്ട് പുറത്തുവന്നത് 2021 ജുലൈ മാസമായിരുന്നു. 2019 മെയ് ഒന്ന് മുതൽ 2021 ഫബ്രുവരി 28 വരെയാണ് പട്ടികവർഗ ഡയറക്ടറേറ്റിൽ ഇത് സംബന്ധിച്ച പരിശോധന നടന്നത്. 

veena

അട്ടപ്പാടിയിൽ മാത്രം ഓരോ വർഷവും കുറഞ്ഞത് 50 ലക്ഷത്തോളം രൂപ ഈ പദ്ധതിയിനത്തിൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. 2019-20 ൽ ഇത് മുപ്പത് ലക്ഷമായിരുന്നു. എന്നാൽ 2021 ജൂൺ മാസത്തോടെ ധനസഹായം നിർത്തലാക്കിയിരിക്കുകയാണ്. പദ്ധതി നിർത്തലാക്കിയതിന് പിന്നാലെയാണ് പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളും പുറത്തുവന്നത്.

ഓരോ തവണയും ശിശു മരണങ്ങൾ ഒരുമിച്ച് സംഭവിക്കുമ്പോഴാണ് എല്ലാവരുടെയും കണ്ണുകൾ അട്ടപ്പാടിയിലേക്ക് എത്തുന്നത്. അപ്പോൾ അവർക്ക് ആവശ്യമായതിനെ പരിഗണിക്കാതെ നമുക്ക് അറിയാവുന്നത് അവർക്ക് കൊടുക്കും. ഇത് ആദിവാസികളുടെ ജീവിത ക്രമങ്ങളെയും ആരോഗ്യത്തെയും തകർക്കുന്നു. ഇത്തരം തകർക്കലുകൾ ആണ് ആദ്യം അവസാനിപ്പിക്കേണ്ടത്. അതുപോലെ തന്നെ ആരോഗ്യസംവിധാങ്ങൾ തേടി അവരെ കിലോമീറ്ററുകളോളം ഓടിക്കുന്ന പരിപാടിയും അവസാനിപ്പിക്കാൻ നടപടിയുണ്ടാകണം.

Latest News

തൃശൂർ വ്യാപാരിക്ക് 71 ലക്ഷം ‘തലവില’; അനധികൃത സ്വർണ്ണം ‘നിയമപരമാക്കി’ ഘാന: വൻ വ്യാപാരം ഇന്ത്യയിലേക്ക്!

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്‌ തീയതികൾ പ്രഖ്യാപിച്ചു

അറ്റകുറ്റപ്പണി; നാളെ മുതൽ ഒരു മാസത്തേക്ക് ഇടുക്കി വൈദ്യുതിനിലയം അടച്ചിടും

മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്

ബത്തേരി ഹൈവേ കവർച്ച കേസിൽ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പൊലീസ് പിടികൂടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies