ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 13 കോടി രൂപയാണ് കോഹിലിയും അനുഷ്കയും ചേർന്ന് കെറ്റോ ക്യാമ്പയിനിലൂടെ സമാഹരിച്ചത്. ഇതിന് തൊട്ട് പിന്നാലെയാണ് ഒരു കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി ഏറ്റവും വില കൂടിയ മരുന്ന് സമാഹരിക്കാൻ കോഹ്ലിയും അനുഷ്കയും ഒരുമിച്ച് ഇറങ്ങിയത്.
16 കോടി രൂപയാണ് ഇരുവരുടെയും സഹായത്തോടെ സമാഹരിച്ചത്. അയനഷ് ഗുപ്ത എന്ന കുരുന്നിന്റെ ചികിത്സയ്ക്ക് 16 കോടിയുടെ മരുന്നാണ് വേണ്ടിയിരുന്നത്. സ്പൈനൽ മസ്കുലാർ അട്രോപ്ഫി എന്ന അസുഖമായിരുന്നു കുഞ്ഞിന്.
WE DID IT!!!
Never thought that this arduous journey we set on to #saveayaanshgupta would culminate this beautifully. Happy to announce tht we have reachd ₹16 Cr. needed to get #Zolgensma for #Ayaansh. A big thank you to every person who supported us. This is your victory.✌️✌️ pic.twitter.com/n0mVl1BvGv
— AyaanshFightsSMA (@FightsSma) May 23, 2021