തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പക്കലുള്ള വാക്സിന് സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സീനേഷന് വേണ്ട വാക്സിന് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിനെ തുടര്‍ന്നാണ് വാക്സിന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗോള ടെണ്ടര്‍ വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓരോ സംസ്ഥാനവും ടെണ്ടര്‍ വിളിച്ചാല്‍ വില കുത്തനെ ഉയരാന്‍ സാദ്ധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്സിനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്സിന് വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വിളിച്ചാല്‍ വാക്സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം വാക്സിൻ നൽകിയാൽ മാത്രമേ 45ന് മുകളിൽ ഉള്ളവർക്ക് വാക്സിൻ നല്‍കാനാവൂ. സംസ്ഥാനം വില കൊടുത്തു വാങ്ങിയ വാക്സീൻ മറ്റു വിഭാഗങ്ങൾക്ക് നൽകാനാവില്ല. പ്രോട്ടോകോൾ മാറ്റം ഉണ്ടാവില്ല. വില കൊടുത്തു വാങ്ങിയത് 18നും 44നും ഇടയിൽ ഉള്ളവർക്ക് മാത്രം നൽകും.
രോഗവ്യാപനം നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം സമൂഹത്തില്‍ പരമാവധി പേര്‍ക്ക് വാക്സീന് നല്‍കലാണ്. അങ്ങിനെയാണ് സാമൂഹ്യ പ്രതിരോധ ശേഷി ആര്‍ജ്ജിക്കാനാവുക. എന്നാല്‍ വാക്സീനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയില്‍ വാക്സീനേഷന് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു..