ഇന്ന് മുതൽ തമിഴ്നാട്ടിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിന് മുന്നോടിയായി 4,380 മൊബൈൽ യൂണിറ്റുകളുടെ സഹായത്തോടെ ചെന്നൈയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പഴങ്ങളും പച്ചക്കറികളും തടസ്സമില്ലാതെ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ചെന്നൈയിൽ 1,610 മൊബൈൽ യൂണിറ്റുകളും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ 2,770 യൂണിറ്റുകളും സർക്കാർ ഒരുക്കി. ഈ മൊബൈൽ യൂണിറ്റുകൾ ദിവസവും രാവിലെ 7 നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ പഴങ്ങളും പച്ചക്കറികളും വിതരണം ചെയ്യും. ഉൽപ്പന്നവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായി ആളുകൾക്ക് വിളിക്കാൻ കഴിയുന്ന ഒരു ഹെൽപ്ലൈനും (044 2225 3884) തമിഴ്നാട് സർക്കാർ സജ്ജമാക്കിയിട്ടുണ്ട്.
സേവന ശേഷി വിപുലീകരിക്കുന്നതിനായി സേവന ദാതാക്കളായ നിൻജാകാർട്ട്, വേ കൂൾ, പഴമുതിർ നിലയം, തമിഴ്നാട് ബനാന പ്രൊഡ്യൂസേഴ്സ് യൂണിയൻ, അഹിംസ ഫാർമർ പ്രൊഡ്യൂസ് കമ്പനി എന്നിവരുമായി പങ്കാളിയാകുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
മെയ് 22 നാണ് തമിഴ്നാട്ടിൽ പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നഗരത്തിലെയും മറ്റിടങ്ങളിലെയും മൊബൈൽ യൂണിറ്റുകൾ വഴി പച്ചക്കറികളും പഴങ്ങളും വിതരണം ചെയ്യുന്നത് സംസ്ഥാന ഹോർട്ടികൾച്ചർ വകുപ്പ് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിലും ജില്ലകളിലും അവശ്യ വകുപ്പുകൾ മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം അറിയിച്ചു.ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ, കാർഷിക ഉൽപന്ന വിതരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു ടീമിനെ സർക്കാർ രൂപീകരിച്ചിട്ടുണ്ട് .