Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഏഷ്യ-പസഫിക് മേഖല പ്രത്യാക്രമണ സജ്ജമാകുമ്പോള്‍ 

Harishma Vatakkinakath by Harishma Vatakkinakath
Jul 15, 2020, 10:20 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

യുഎസ് സഖ്യകക്ഷികളായ ഓസ്ട്രേലിയയുടെയും ജപ്പാന്‍റെയും പ്രതിരോധ നടപടികള്‍ ഏഷ്യ-പസഫിക് മേഖലയെ പിരിമുറുക്കത്തിലാക്കുന്നു. പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കുന്നതിനും കൂടുതൽ ആക്രമണാത്മക സൈനിക നിലപാട് സ്വീകരിക്കുന്നതിനുമുള്ള ഇരുരാജ്യങ്ങളുടെയും പ്രഖ്യാപനങ്ങളാണ് ലോകം ഇന്ന് ആശങ്കയോടെ ഉറ്റുനോക്കുന്നത്. ചൈനയുടെ അതിവേഗ സൈനിക വിപുലീകരണത്തിൽ നിന്ന് സ്വയം പരിരക്ഷ നേടുക എന്നതാണ് ഈ രാജ്യങ്ങളുടെ ലക്ഷ്യം.

പ്രതികരണങ്ങള്‍ക്ക് സജ്ജമായി ഓസ്ട്രേലിയന്‍ സൈന്യം

സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രതിരോധ മേഖലയില്‍ 40 ശതമാനം അധിക ചിലവ് വിലയിരുത്തിയതായി ജൂണ്‍ അവസാന വാരത്തോടെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പ്രഖ്യാപിച്ചത്. കോവിഡാനന്തര ലോകം, ദരിദ്രവും അപകടകരവും ക്രമക്കേടുകള്‍ നിറഞ്ഞതുമായിരിക്കും, ഈ സാഹചര്യത്തെ അഭിമുഖീകരിക്കാന്‍ രാജ്യം തയ്യാറാകേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

ജൂലൈ 1 ന് കാൻബെറയിലുള്ള ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ് അക്കാദമിയിൽ വച്ച് രാജ്യത്തിന്‍റെ പ്രതിരോധ നടപടികള്‍ സംബന്ധിച്ച് സംസാരിക്കുന്ന ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ

യുഎസുമായുള്ള സഹകരണമാണ് ഓസ്ട്രേലിയയെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് പ്രാപ്തമാക്കുന്നത്. ഇന്‍റലിജന്‍സിലുള്ള പങ്കാളിത്തം, ആയുധ ഇടപാടുകള്‍ തുടങ്ങി വിവിധ തലങ്ങളില്‍ ഓസ്ട്രേലിയ അമേരിക്കയുടെ സഹകരണം ആവശ്യപ്പെടുന്നുണ്ട്. ചൈനയ്ക്കെതിരെയുള്ള തന്ത്രപരമായ നടപടികളിലും ഇരു രാജ്യങ്ങളും സമാനത പുലര്‍ത്തുന്നു.

കോവിഡ് ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം നടത്തണം എന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടതിനു പിന്നാലെ ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായിരുന്നു. ഈ സാഹചര്യത്തില്‍ ചൈനീസ് വിദ്യാര്‍ത്ഥികളെ ഓസ്‌ട്രേലിയയില്‍ പഠനത്തിനയക്കുന്നത് പുനഃപരിശോധിക്കുമെന്ന് വരെ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിറക്കി. ചൈനയിലെ വിനോദ സഞ്ചാരികളോട് ഓസ്‌ട്രേലിയ ഒഴിവാക്കാന്‍ ചൈനീസ് അധികൃതര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ബീഫ് ഇറക്കുമതിയും ചൈന വിലക്കിയിരുന്നു. അതെ സമയം, ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികളിലൊന്നാണ് ചൈന.

ഓസ്‌ട്രേലിയക്കു നേരെ അടുത്തിടെ നടന്ന വമ്പന്‍ സൈബര്‍ ഹാക്കിംഗിന് പിറകില്‍ ചൈനയാണെന്ന അഭ്യൂഹങ്ങളും ഇതോടൊപ്പം പരന്നിരുന്നു. കൂടാതെ തായ്‌വാനു സമീപം ദക്ഷിണ ചൈന കടലിലും, ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ചൈനീസ് സൈന്യം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത് പ്രതിരോധ നടപടികള്‍ കടുപ്പിക്കാന്‍ ഓസ്ട്രേലിയയെ പ്രേരിപ്പിച്ചു.

തങ്ങളുടെ സൈന്യത്തെ ക്രമാനുഗതമായി നവീകരിക്കുകയാണ് ഓസ്ട്രേലിയ. ഫ്രഞ്ച് അന്തർവാഹിനികളും, അമേരിക്കൻ ജെറ്റുകളും സ്വീകരിച്ച് നൂതനമായ നാവിക ശക്തി വിപുലീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നത്. രാജ്യത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അനുസരിച്ച് പുതിയ പ്രതിരോധ ഫണ്ടുകളിൽ ഭൂരിഭാഗവും നാവികസേനയ്ക്ക് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ReadAlso:

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

“ഹാഫ്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കുടുങ്ങി: സംഘത്തില്‍ നടന്‍ മണിക്കുട്ടനും; കണ്‍ട്രോള്‍ റൂം തുറന്നു

ആ “മൗനം” പാക്കിസ്ഥാന്‍ നിസ്സാരമായി കണ്ടു!: ഇത് മോദിയുടെ യുദ്ധതന്ത്രമോ ?; ആശങ്കയും സമ്മർദ്ദവുമില്ലാത്ത മനുഷ്യന്റെ ശാന്തതയായിരുന്നോ ?

എന്താണ് IGLA-S മിസൈല്‍ ?: മിസൈലിന്റെ രൂപ കല്‍പ്പനയും, ഘടനയും, പ്രവര്‍ത്തന രീതിയും അറിയാം ?; ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാം?

ട്രോളുകള്‍ സര്‍ക്കാര്‍ തലത്തിലേക്കോ?: ‘ശശി’, ‘കുമ്മനടി’, ‘രാജീവടി’ ഇപ്പോള്‍ ‘രാഗേഷടി’വരെയെത്തി; നേതാക്കളുടെ പുതിയ അബദ്ധങ്ങള്‍ക്കായുള്ള സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ കാത്തിരിപ്പ് നീളുമോ ?


കഴി‍ഞ്ഞ ഫെബ്രുവരി മാസത്തില്‍, ഉയർന്ന മൂല്യമുള്ള, ലോംഗ്-റേഞ്ച് ആന്‍റി-ഷിപ്പ് മിസൈലുകൾ ഓസ്ട്രേലിയയ്ക്ക് വിൽക്കാൻ യുഎസ് സമ്മതിച്ചിരുന്നു. ടാർഗെറ്റുകളെ ആക്രമിക്കാന്‍ കഴിവുള്ള ഈ മിസൈലുകള്‍ക്ക്, ഓസ്‌ട്രേലിയ നിലവില്‍ ഉപയോഗിക്കുന്ന ഹാർപൂൺ മിസൈലിന്റെ മൂന്നിരട്ടി ശേഷിയാണുള്ളത്. കൂടാതെ വിമാനത്തിൽ നിന്നോ കപ്പലിൽ നിന്നോ വിക്ഷേപിക്കാനും സാധിക്കും.

നിശ്ചിത സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്തെ ആക്രമിക്കാൻ കഴിയുന്ന ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയിലും ഗവേഷണം നടന്നുവരികയാണ്. ശത്രുവിന്റെ പ്രതിരോധത്തെ ആശയക്കുഴപ്പത്തിലാക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് നിലവില്‍ നാവികസേനയുടെ കൈവശമുള്ള സംവിധാനങ്ങള്‍ പുതിയ അണ്ടർവാട്ടർ ഡിറ്റക്ഷൻ നെറ്റ് ഉപയോഗിച്ച് വിപലീകരിക്കാനും നീക്കങ്ങള്‍ നടക്കുന്നു. ഉപരിതല കപ്പലുകളെയോ അന്തർവാഹിനികളെയോ കുറിച്ച് ഓസ്‌ട്രേലിയൻ പ്രതിരോധ സേനയ്ക്ക് മതിയായ മുന്നറിയിപ്പുകള്‍ നൽകുകയെന്നതാണ് ഇതിന്‍റെ ലക്ഷ്യം. കൂടാതെ ദീർഘദൂര സ്ട്രൈക്ക് ആയുധങ്ങൾ, ഹൈപ്പർസോണിക് ആയുധങ്ങൾ എന്നിവ പ്രകോപനങ്ങളുണ്ടാവുകയാണെങ്കില്‍ എത്രയും പെട്ടെന്ന് പ്രതികരിക്കാന്‍ സൈന്യത്തെ സഹായിക്കുകയും ചെയ്യും.


‘ഗെയിം ചേഞ്ചര്‍’ ആകുന്ന ജപ്പാന്‍

രണ്ടാം ലോക മഹായുദ്ധാനന്തരം രൂപംകൊണ്ട സമാധാനപരമായ ഭരണഘടന നിലനിർത്തിക്കൊണ്ടുതന്നെ ആക്രമണകാരികളിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്താന്‍ ജപ്പാൻ, സഖ്യകക്ഷിയായ യുഎസിനെ പലപ്പോഴും ആശ്രയിച്ചിരുന്നു. അമേരിക്കന്‍ പിന്തുണ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും സൈനിക നിലപാടില്‍ മാറ്റം വരുത്തിക്കൊണ്ട് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ് ജപ്പാന്‍.

ജപ്പാനിലെ സൈനിക ബജറ്റ് തുടർച്ചയായ എട്ടാം വർഷവും 48 ബില്യൺ ഡോളറായി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഎസില്‍ നിന്ന് എഫ് 35, വാര്‍ണിങ് എയര്‍ക്രാഫ്റ്റ് എന്നിവ സ്വന്തമാക്കി വ്യോമസേനയെ നവീകരിക്കാനുള്ള ശ്രമമാണ് നിലവില്‍ പുരോഗമിക്കുന്നത്.


ചൈന ഉയര്‍ത്തുന്ന ഭീഷണിക്കൊപ്പം, തങ്ങളുടെ ദീർഘദൂര മിസൈലുകൾ വീണ്ടും പരീക്ഷിക്കാനൊരുങ്ങുന്ന ഉത്തരകൊറിയയും ജപ്പാന് വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ കയ്യടക്കാനുള്ള ആയുധ ശേഖരമാണ് രാജ്യം ആഗ്രഹിക്കുന്നത്.

‘എജിസ് അഷോർ’ എന്ന പ്രതിരോധ സംവിധാനം റദ്ദാക്കിയത്, ജപ്പാന്‍ പ്രതിരോധത്തില്‍ നിന്ന് ആക്രമണ നടപടികളിലേക്ക് വ്യതിചലിച്ചതിനുള്ള സൂചനയായാണ് വിദഗ്ദരുടെ വിലയിരുത്തല്‍. കര അടിസ്ഥാനമാക്കിയുള്ള ഈ മിസൈൽ ഇന്റർസെപ്റ്റർ സംവിധാനം, ജപ്പാനീസ് നഗരങ്ങളെയും രാജ്യത്ത് നിലയുറപ്പിച്ച 50,000 യുഎസ് സൈനികരെയും ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായാണ് വാങ്ങിയത്. വിലപിടിപ്പുള്ള ഈ സംവിധാനം നൂറുശതമാനം പ്രതിരോധം തീര്‍ക്കാന്‍ പ്രാപ്തമല്ലെന്നുകാട്ടിയാണ്, ബദൽ മാർഗങ്ങൾ തേടാൻ പ്രധാനമന്ത്രി ഷിൻസോ ആബെ തീരുമാനിച്ചത്.

ഏഷ്യ-പസഫിക് മേഖല പ്രത്യാക്രമണ സജ്ജമാകുമ്പോള്‍ 
ജപ്പാന്‍ പ്രധാനമന്ത്രി ഷിൻസോ ആബെ

സ്വയം പ്രതിരോധ സേനയായി മാറാനുള്ള ജപ്പാന്‍റെ തയ്യാറെടുപ്പുകളുടെ ഭാഗമായാണ്, രാജ്യത്തിന്‍റെ ഹെലികോപ്റ്റർ കാരിയറായ ‘ഇസുമോ’, പരിഷ്‌ക്കരിച്ച് വിമാനവാഹിനിക്കപ്പലാക്കി മാറ്റുന്നത്. കൂടാതെ, ബഹിരാകാശവും സൈബർ ഇടങ്ങളുമായിരിക്കും ഭാവിയിലെ പ്രധാന യുദ്ധക്കളങ്ങളെന്ന ദീര്‍ഘവീക്ഷണം ഉപഗ്രഹ കവറേജും സൈബർ-യുദ്ധ ശേഷിയും ഉയർത്താന്‍ ജപ്പാന് പ്രേരണയായി.


അതെസമയം ഇന്ത്യ, ഓസ്‌ട്രേലിയ തുടങ്ങി ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ജപ്പാൻ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം, ചൈനയിൽ നിന്നുള്ള ആക്രമണത്തെ ചെറുക്കാൻ യുഎസിന്റെ സഹായത്തോടെ ഒരു സഖ്യം രൂപീകരിക്കുന്നതിനാവശ്യമായ സഹകരണവും രാജ്യം മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍, വിവിധ രാജ്യങ്ങളുടെ സൈനിക വിപുലീകരണം ചൈനയെ ആക്രമണാത്മക നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് വിദഗ്ദരുടെ ആശങ്ക.

Latest News

ആസ്റ്റ‌‌ർ മെഡ്സിറ്റിയിൽ നിന്ന് പുതുജീവിതത്തിലേക്ക് നടന്നുകയറി ജിതിൻ

കരിയർ പോഡ്‍കാസ്റ്റ് ആരംഭിച്ച് ഐഐടി മദ്രാസ് പ്രൊഫസർ മഹേഷ് പഞ്ചഗ്‌നുള | Career Podcast

ഭ്രാന്ത് പിടിച്ച വന്യമൃഗമാണ് പാകിസ്ഥാൻ, അതിനുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ

മലയാളി സൈനികയും ‘ഓപ്പറേഷന്‍ സിന്ദൂറിനൊപ്പം’ ?: അസാം റൈഫിള്‍സിലെ കായംകുളംകാരി കശ്മീര്‍ അതിര്‍ത്തിയില്‍ ?; അഭിമാനത്തോടെ കേരളം; അറിയണ്ടേ ആ സുന്ദരിക്കുട്ടി ആരെന്ന് ?

ആംബുലൻസിന്റെ മറവിൽ ലഹരിക്കച്ചവടം; രണ്ടുപേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.