കായല്‍ തീരം കയ്യേറിയെന്ന പരാതിയില്‍ നടന് ജയസൂര്യയ്ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ സമന്‍സ്.കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയ കേസില്‍ ഡിസംബര്‍ 29 ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. ആറുവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 13നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ജയസൂര്യയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു കുറ്റപത്രം. ഇതിന് കോര്പറേഷന് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും കണ്ടെത്തി.
കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്ഇതിന്റെ അടിസ്ഥാനത്തില്‍ ജയസൂര്യക്കൊപ്പം കോര്പറേഷന് ബില്‍ഡിംഗ് ഇന്‍സ്പക്ടറായിരുന്ന ആര് രാമചന്ദ്രന് നായര്‍, അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ഗിരിജാ ദേവി, ബോട്ടുജെട്ടിയും ചുറ്റുമതിലും രൂപകല്പന ചെയ്ത എന്‍എം ജോസഫ് എന്നിവരെയും പ്രതിചേര്‍ത്ത കോടതി ഇവർക്കും സമന്‍സ് അയച്ചിട്ടുണ്ട്. 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്.
Comments