മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ നന്ദു . 1986 ൽ പുറത്ത് ഇറങ്ങിയ സർവകലാശാല എന്ന ചിത്രത്തിലൂടെയാണ് നന്ദു സിനിമയിൽ എത്തുന്നത്. ഇപ്പോഴിതാ സിനിമാ സെറ്റിൽ തനിക്ക് നേരിട്ട ദുരനുഭവം ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം.
”സിനിമ സെറ്റിൽ വൈകുന്നേരം ചായ ലഭിക്കും. ചായയ്ക്കൊപ്പം എന്തെങ്കിലും പലഹാരങ്ങളും കിട്ടും. ചിലപ്പോൾ ബോണ്ട ആയിരിക്കും, അല്ലെങ്കിൽ വട എന്നിങ്ങിനെ എന്തെങ്കിലും ആയിരിക്കും ലഭിക്കുക. ഉച്ചയ്ക്ക് 11 മണിയ്ക്ക് നാരങ്ങ വെള്ളമോ കരിക്കിന്റെ വെള്ളമോ ലഭിക്കും. ഇതിനോടൊപ്പം ബിസ്കറ്റ് ലഭിക്കും. ആ സെറ്റിൽ ബിസ്കറ്റ് ആയിരുന്നു ലഭിച്ചത്.
ആദ്യം എല്ലാവർക്കും ഒരു കപ്പിൽ ചായ തരും. പിന്നീട് അദ്ദേഹം തന്നെ ബിസ്കറ്റും എടുത്ത് തരും. അന്ന് അവിടെ ഞങ്ങളൊരു പത്ത് നാൽപത് പേരുണ്ട്. അദ്ദേഹം എല്ലാവർക്കും രണ്ട് ബിസ്കറ്റ് കൊടുത്ത്. വിശപ്പ് കാരണം ഞാൻ അതിൽ നിന്ന് ഒരെണ്ണം അധികം എടുത്തു. ഉടനെ തന്നെ ഇയാൾ എന്റെ കയ്യിൽ ഒരു അടി തന്നു. ബിസ്കറ്റ് ആ പാത്രത്തിൽ തന്നെവീണു. ഇത് തനിക്ക് ഭയങ്കര വിഷമം ആയി. കണ്ണ് നിറഞ്ഞുവെന്നും നന്ദു പറയുന്നു.
ഇതെല്ലാം മറ്റെയാൾ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. ബിസ്കറ്റ് എടുത്തപ്പോൾ ആൾ ഓടി കൊണ്ട് വന്നു. ഉടൻ തന്നെ ചാന്ദ്രേട്ടൻ നല്ല വഴക്ക് പറഞ്ഞു. ഇനി തന്നോട് ഇങ്ങനെയൊന്നും പെരുമാറരുതെന്ന് രൂക്ഷമായ ഭാഷയിൽ തന്നെ ആളോട് പറഞ്ഞു. അതിന് ശേഷം അദ്ദേഹം എന്നോട് വളരെ നല്ല രീതിയിലായിരുന്നു പെരുമാറിയത്”… ആദ്യ ചിത്രത്തിലെ ഒർമ പങ്കുവെച്ച് കൊണ്ട് നന്ദു പറഞ്ഞു.
Comments