നികുതി വെട്ടിച്ചു എന്നാരോപണത്തിൽ കൊളംബിയൻ പോപ് താരം ഷകീറയ്ക്കെതിരെ കേസ്. സ്പെയിനിൽ 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് ഷകീറ നടത്തിയെന്നാണ് കേസ്. കേസിൽ വാദം ഉടൻ ആരംഭിക്കും. വിധി ഷകീറയ്ക്കനുകൂലമല്ലെങ്കിൽ താരത്തിന് 8 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാവുന്ന കേസാണിത്.
ബാർസിലോണ ഫുട്ബോൾ താരം ജോറാഡ് പീകെയുമായി പ്രണയത്തിലായിരുന്ന കാലത്ത് ഷകീറ സ്പെയിനിലാണ് താമസിച്ചിരുന്നത്. 2011 സ്പെയിനിലെത്തിയ ഷകീറ ബഹാമസിനെ ടാക്സ് റെസിഡൻസിയായി നിലനിർത്തി. 2013-14 വർഷത്തിൽ ഷകീറ ഒരു സംഗീക മത്സരത്തിൽ പങ്കെടുത്തിരുന്നു. പോപ് താരത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഇക്കാലയളവിലെ അന്താരാഷ്ട്ര പര്യടനങ്ങളിൽ നിന്നുണ്ടായതാണെന്നും അതുകൊണ്ട് തന്നെ സ്പെയിന് നികുതി നൽകണമെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.
നികുതി അടച്ച് കേസിൽ നിന്ന് മുക്തമാകാമെന്ന് പ്രോസിക്യൂഷൻ താരത്തെ അറിയിച്ചുവെങ്കിലും കോടതിയിൽ കേസ് നേരിടാൻ തീരുമാനിക്കുകയായിരുന്നു ഷക്കീറ.സ്പെയിൻ സർക്കാരിന് നികുതി നൽകിയെന്നും ഇനി നികുതിയൊന്നും നൽകാനില്ലെന്നുമാണ് ഷകീറയുടെ വാദം.
Comments