ഹരിയാന നിയമസഭയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി. പഞ്ചാബിലെയും ഹരിയാനയിലെയും പ്രവര്‍ത്തകരുടെ പൊതുവികാരം കണക്കിലെടുത്താണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം കുല്‍ദീപ് ബിഷ്ണോയ് പറഞ്ഞു.ഭാര്യ രേണുക ബിഷ്ണോയി, ബന്ധു സഹോദരന് ദുരാറാം എന്നിവര്‍ക്കൊപ്പമാണ് കുല്‍ദീപ് ബിഷ്ണോയി നിയമസഭാ സ്പീക്കര്‍ ജിയാന്‍ ചന്ദ് ഗുപ്തയെ കണ്ട് രാജി സമര്‍പ്പിച്ചത്. ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്കുല്ദീപ് ബിഷ്ണോയി.മുന്‍ ഹരിയാന മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ ഇളയ മകനാണ് കുല്‍ദീപ് ബിഷ്ണോയ്
ഇന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ദിരയുടെയും രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസ് ആയിരുന്നില്ല. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസിന്റെ തെറ്റായ തീരുമാനങ്ങള്‍ കാരണം അത് അവസാനിക്കാന്‍ നീങ്ങുകയാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ കുൽദീപ് അദ്ദേഹം ഇതുവരെ രാജ്യത്തെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാണ്, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാജ്യം വളരെയധികം പുരോഗമിക്കുന്നു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ചിന്തകള്‍ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ഡല്‍ഹിയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുമ്പോള്‍ ഹരിയാനയിലെ മറ്റ് ചില മുന്‍ എംഎല്‍എമാരും തന്നോടൊപ്പം ചേരുമെന്ന് കുല്‍ദീപ് ബിഷ്നോയ് പറഞ്ഞു. അതേസമയം, ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എ സ്ഥാനം രാജിവച്ച കുല്‍ദീപ് ബിഷ്ണോയി, താന്‍ ഒഴിവുവന്ന സീറ്റില്‍ മത്സരിച്ച് വിജയിക്കാന്‍ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ വെല്ലുവിളിക്കുകയും ചെയ്തു.