മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡറിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജോൺസ് ആൻഡ് ജോൺസൺ കമ്പനിയോട്ബോംബെ ഹൈക്കോടതി.ബേബി പൗഡര്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് അനുവാദം കൊടുത്തെങ്കിലും ഉത്പന്നം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ച് കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഉത്തരവ് നിലനില്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
സെപ്റ്റംബര്‍ 15നും, 20നും മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്തുകൊണ്ട് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.ജസ്റ്റിസുമാരായ എസ്.വി ഗംഗാപൂർവാല, എസ്.ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സാമ്പിളുകൾ രണ്ട് സർക്കാർ ലാബുകളിലേക്കും ഒരു സ്വകാര്യ ലാബിലേക്കും പരിശോധനക്കായി അയക്കണമെന്ന് ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Comments