രാജ്യത്ത് ഗാർഹിക പാചക വാതക സിലിണ്ടറുകൾ മികച്ച രീതിയിൽ വിതരണ ചെയ്യാനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇനിമുതൽ ക്യുആർ കോഡുകൾ ഉണ്ടാകും.
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്.
അതുപോലെ വീടുകളിലെത്തുന്ന സിലിണ്ടറുകളിൽ പലപ്പോഴും ഒന്ന് മുതൽ മൂന്ന് കിലോയുടെ വരെ കുറവ് ഉണ്ടാകാറുണ്ട് എന്ന് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. അതുകൊണ്ട് എൽപിജി സിലിണ്ടറുകളുടെ മോഷണം തടയുക എന്നതും ഇതിനു പിന്നിലുണ്ട്.
പുതിയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ വെൽഡ് ചെയ്ത് ചേർക്കും അതേസമയം, പഴയ സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ ഒട്ടിക്കുകയും ചെയ്യും. ആധാർ കാർഡിനോട് സാമ്യമുള്ളതാകും എൽപിജി സിലിണ്ടറുകളിൽ പതിക്കുന്ന ക്യൂആർ കോഡ്. ഉപഭോക്താക്കൾക്ക് ക്യൂആർ സ്കാൻ ചെയ്ത് പരിശോധിക്കുക വഴി അതിലെ വാതകത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കും. അതായത് എൽപിജി സിൻഡർ വിപണനം ചെയ്യുന്ന സമയത്ത് മോഷണം നടന്നാൽ ഉപയോക്താക്കൾക്ക് അത് മനസിലാക്കാൻ സാധിക്കും. ഗാർഹിക പാചക വാതക വിപണനത്തിലെ അഴിമതി തടയാനും ക്യുആർ കോഡുകൾ വഴി സാധിക്കും.
എല്ലാവർക്കും താങ്ങാവുന്ന വിലയിൽ പാചക വാതക ലഭ്യത ഉറപ്പാക്കാൻ സുസ്ഥിരമായ രീതിയിൽ ഊർജം ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി .
Comments