ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പ്രതികളെ മോചിപ്പിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കോൺഗ്രസ് സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹരജി നൽകുന്നത്. നേരത്തെ, കേന്ദ്ര സർക്കാരും സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു.
പ്രതികളെ വിട്ടയച്ചത് തെറ്റായ സന്ദേശം ജനങ്ങള്‍ക്കിടയില്‍ നല്‍കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. നളിനി, മുരുകന് അടക്കമുള്ളവര്‍ കുറ്റവാളികള്‍ തന്നെയാണെന്ന പൊതുവിലയിരുത്തലാണ് പാര്‍ട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഈ വര്‍ഷം മേയ് മാസത്തില്‍ പേരറിവാളനെ മോചിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങിയിരുന്നില്ല.
നളിനിയ്ക്കു പുറമേ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന് എന്ന മുരുകന്, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
മോചനം നിർഭാഗ്യകരമാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. കോടതി ഉത്തരവ് സ്വീകരിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുനഃപരിശോധനാ ഹരജിക്കും ദിവസങ്ങൾക്കു ശേഷമാണ് കോൺഗ്രസ് നിയമനടപടിക്കൊരുങ്ങുന്നത്. കോടതി നടപടിക്കെതിരെ ഏതു രീതിയിൽ നീങ്ങുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുതിർന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുനഃപരിശോധനാ ഹരജിക്കൊപ്പം ചേരുകയോ മറ്റൊരു ഹരജിയുമായി സ്വന്തമായി നീങ്ങുകയോ ചെയ്യണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികളുടെ നല്ല നടപ്പ് പരിഗണിച്ചാണ് മോചിപ്പിക്കുന്നതെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാൽ, മതിയായ വാദംകേൾക്കാതെയാണ് പ്രതികളെ വിട്ടയച്ചതെന്ന് കേന്ദ്രം ആരോപിച്ചു. സ്വാഭാവികനീതിയുടെ ലംഘനമാണിത്. നീതിനിഷേധം കൂടിയാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
1991 മേയ് 21-ന് തമിഴ്നാട് ശ്രീപെരുമ്പുത്തൂരിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനുവെന്ന തേന്മൊഴി രാജരത്നമാണ് ചാവേറായി പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ പതിനഞ്ചോളംപേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 26 പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ചെന്നൈ ടാഡാ കോടതി 26 പ്രതികള്‍ക്കും 1998 ജനുവരി 28-ന് വധശിക്ഷ വിധിച്ചു. ഇതില്‍ 19 പേരെ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 1999-ല്‍ വെറുതേവിട്ടു.
Comments