പാർലമെന്റിന്റെ ശീതകാല സമ്മേളനം ഈ വർഷം ഡിസംബർ 7 മുതൽ ഡിസംബർ 29 വരെ ശീതകാല സമ്മേളനത്തിന് ആകെ 17 പ്രവൃത്തി ദിവസങ്ങളുണ്ടാകുമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കർ ഉപരിസഭയിൽ നടപടികൾ നിയന്ത്രിക്കുന്ന ആദ്യ സെഷനാണിത്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുൻപേ തന്നെ സമ്മേളനം ആരംഭിക്കും.
പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തിൽ നിരവധി ബില്ലുകൾ പാസാക്കാൻ സർക്കാർ ആലോചിക്കുമ്പോൾ, പ്രതിപക്ഷം അടിയന്തര വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെടും. സമ്മേളനത്തിന്റെ ആദ്യ ദിവസം മരണപ്പെട്ട സിറ്റിംഗ് അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചേക്കും. മുലായം സിംഗ് യാദവ് ഉൾപ്പെടെയുള്ളവർക്ക് പാർലമെന്റ് ആദരം അർപ്പിക്കും.
നേരത്തെ മൺസൂൺ സെഷൻ ജൂലൈ 18ന് ആരംഭിച്ച് ഓഗസ്റ്റ് 8നാണ് പിരിഞ്ഞത്. 22 ദിവസങ്ങളിലായി 16 സെഷനുകൾ നീണ്ടുനിന്നതാണ് മൺസൂൺ സെഷൻ.
Comments