നരോദ ഗാം കൂട്ടക്കൊല കേസ്: ഗുജറാത്ത് മുൻ മന്ത്രി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതേവിട്ടു

google news
ahmedabad court acquits all accused in naroda gam massacre c
 

അഹമ്മദാബാദ്: നരോദ ഗാം കൂട്ടക്കൊല കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. 68 പ്രതികളെയാണ് വെറുതെ വിട്ടത്. ഗുജറാത്ത് മുൻ മന്ത്രി മായ കൊട്നാനി ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. 

അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എസ്. കെ ബക്സിയാണ് വിധി പ്രഖ്യാപിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. 86 പ്രതികളിൽ 18 പേർ വിചാരണ വേളയിൽ മരിച്ചിരുന്നു.
 
2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഒമ്പത് കലാപങ്ങളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊലപാതകം. 11 മുസ്ലിങ്ങളെയാണ് നരോദ ഗാമില്‍ തീവെച്ചു കൊന്നത്.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസില്‍ മായ കോഡ്നാനിയുടെ സാക്ഷിയായി 2017ല്‍ കോടതിയില്‍ ഹാജരായിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘംചേരല്‍, കൊള്ള, മതസ്പര്‍ധ വളര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ആയുധ നിയമ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തത്തിയിരുന്നു.

മുന്‍ മന്ത്രി മായ കോഡ്നാനിക്ക് പുറമെ ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷത് നേതാവ് ജയ്ദീപ് പട്ടേല്‍, നരോദ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എസ്. ഗോഹില്‍ തുടങ്ങിയവരെയാണ് കുറ്റവിമുക്തരാക്കിയത്.  

Tags