കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ബി.ജെ.പി എം.പി അർജ്ജുൻ സിംഗിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. നോർത്ത് 24 പർഗാനസിലെ വീടിന് മുൻപിൽ അഞ്ജാതർ മൂന്ന് തവണ ബോംബെറിഞു.
അർജുൻ സിങിൻ്റെ കുടുംബാംഗങ്ങള്‍ ഈസമയം വീട്ടിലുണ്ടായിരുന്നു. അക്രമം തൃണമൂൽ പ്രവർത്തകരാണ് നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ദിലിപ് ഘോഷ് ആരോപിച്ചു.സംഭവത്തെക്കുറിച്ച് അർജ്ജുൻ സിംഗ് പ്രതികരിച്ചിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു.
Comments