നാഥുറാം വിനായക് ഗോഡ്‌സെയെ വീണ്ടും പ്രകീര്‍ത്തിച്ച് ബിജെപി എംപി സദ്‌വി പ്രഗ്യാസിങ് താക്കൂര്‍.

google news
pragya singh  thakoor
 

ഗോഡ്‌സെയെ പുകഴ്ത്തി സംസാരിച്ചതിന്റെ പേരില്‍ പാര്‍ലമെന്റില്‍ മാപ്പ് പറഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഗോഡ്‌സെയെ വാഴ്ത്തിക്കൊണ്ട് പ്രഗ്യാ സിങ് രംഗത്തെത്തിയിരിക്കുന്നത്. ഭോപ്പാലില്‍ വെച്ച് ആജ് തകിന് നല്‍കിയ അഭിമുഖത്തിലാണ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി വീണ്ടും താക്കൂര്‍ ചിത്രീകരിച്ചിരിക്കുന്നത്. ബിജെപി എംപിയായ പ്രഗ്യാ സിങ് , മാലേഗാവ് ഭീകരാക്രമണ കേസിലെ പ്രതിയായിരുന്നു

 

chungath new

ഗോഡ്‌സെ ഹിന്ദു തീവ്രവാദിയായിരുന്നെങ്കില്‍ എന്തിനാണ് മഹാത്മാഗാന്ധിയെ വധിച്ചതെന്ന് പ്രഗ്യാസിങ് ചോദിച്ചു. ''എന്റെ അഭിപ്രായത്തില്‍ നാഥുറാം ഗോഡ്‌സെയും ഗാന്ധിജിയും തെറ്റ് ചെയ്തിട്ടില്ല. തുടക്കം മുതലേ ഗോഡ്‌സെ രാജ്യസ്‌നേഹിയാണ്. ഗാന്ധിജിയെ വധിച്ചത് മാത്രമാണ് ഇദ്ദേഹം ചെയ്ത തെറ്റ്. ഗോഡ്‌സെ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ചിന്തിക്കണം. ഗാന്ധിയെ കൊല്ലാന്‍ ഗോഡ്‌സെയ്ക്ക് ഒരു കാരണമുണ്ടായിരിക്കും. ഗോഡ്‌സെ തെറ്റുകാരനെങ്കില്‍ ഗാന്ധിയും തെറ്റുകാരനാണ്. കാരണം ഗാന്ധിജി രാജ്യത്തെ വിഭജിച്ച് പാകിസ്ഥാന്‍ രൂപീകരിച്ചു''- താക്കൂര്‍ പറഞ്ഞു.

2019ല്‍ ഗോഡ്‌സെയെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയെന്ന് വിളിച്ച സംഭവത്തെ കുറിച്ചും താക്കൂര്‍ അഭിമുഖത്തില്‍ വിശദീകരിച്ചു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൃദയത്തില്‍ നിന്നും താക്കൂറിന് മാപ്പ് നല്‍കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് പ്രധാനമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്ന് താക്കൂര്‍ വാദിക്കുന്നു.

''മാപ്പ് നല്‍കില്ലെന്നുള്ളത് ഇദ്ദേഹത്തിന്റെ അഭിപ്രായമാണ്. എന്തുകൊണ്ടാണ് അദ്ദേഹം മാപ്പ് നല്‍കാത്തത്. എന്റെ നല്ല ലക്ഷ്യങ്ങളും അഭിപ്രായങ്ങളും ഗാന്ധിജിയെക്കുറിച്ചായിരുന്നില്ല. ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. ഗോഡ്‌സെ തന്റെ ജീവിതക്കാലം മുഴുവന്‍ രാജ്യസ്‌നേഹിയായി തുടര്‍ന്നു. തെറ്റ് ചെയ്തതിന് അദ്ദേഹത്തിന് ശിക്ഷയും ലഭിച്ചു''- താക്കൂര്‍ പറഞ്ഞു.

ഇന്ത്യ സഖ്യം ഏകോപന സമിതിയില്‍ പ്രതിനിധി വേണ്ടെന്ന സിപിഐഎം തീരുമാനത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം പി രംഗത്ത്. : പിണറായി വിജയന്റെ സമ്മര്‍ദം കൊണ്ടാകാം

2019ലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മധ്യപ്രദേശിലെ റോഡ്‌ഷോയ്ക്കിടെയാണ് താക്കൂര്‍ ഗോഡ്‌സെ രാജ്യ സ്‌നേഹിയാണ് പറഞ്ഞത്. നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായി തുടരുകയും ചെയ്യും. അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ മറുപടി ലഭിക്കുമെന്നാണ് താക്കൂര്‍ പ്രസംഗിച്ചത്. 2021ലും താക്കൂര്‍ ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി ചിത്രീകരിച്ചിരുന്നു. ആദ്യത്തെ തീവ്രവാദിയാണ് ഗോഡ്‌സെയെന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന് മറുപടി നല്‍കുന്ന സമയത്താണ് താക്കൂര്‍ ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം