ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ കർഷകർക്കെതിരെ പൊലീസ് നടത്തിയ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. രാജ്യം ‘സർക്കാർ താലിബാൻ’ കൈവശപ്പെടുത്തിയെന്നും അവരുടെ കമാൻഡർമാർ കർഷകരുടെ തല തകർക്കാൻ ഉത്തരവിടുകയാണെന്നും ടികായത്ത് പറഞ്ഞു.
#WATCH: देश में सरकारी तालिबानों का कब्ज़ा हो चुका है। देश में सरकारी तालिबानों के कमांडर मौज़ूद है। इन कमांडरो की पहचान करनी होगी। जिन्होंने आदेश दिया सर फोड़ने का वहीं कमांडर है: किसान नेता राकेश टिकैत, करनाल में पुलिस द्वारा किसानों पर हुए लाठीचार्ज पर pic.twitter.com/KnuPFQ7SGx
— ANI_HindiNews (@AHindinews) August 29, 2021
‘സർക്കാർ താലിബാൻ രാജ്യം പിടിച്ചെടുത്തു. അവരുടെ കമാൻഡർമാർ രാജ്യം മുഴുവനുമുണ്ട്. ഇവരെ തിരിച്ചറിയണം. തല തകർക്കാൻ ഉത്തരവിട്ട ആ വ്യക്തി കമാൻഡർമാരിൽ ഉൾപ്പെടും’ -രാകേഷ് ടികായത്ത് പറയുന്നു. കർണാലിൽ പ്രതിഷേധിക്കുന്ന കർഷകരുടെ തല അടിച്ച് പൊട്ടിക്കാൻ പൊലീസുകാർക്ക് നിർദേശം നൽകുന്ന സബ് കളക്ടറുടെ വിഡിയോ പുറത്തുവന്നതോടെയാണ് ഖട്ടറിന്റെ പ്രതികരണം.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ ബ്രിട്ടീഷ് ജനറൽ ഡയറിനോട് രാകേഷ് ഉപമിക്കുകയും ചെയ്തു.
Comments