ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂണ്‍ 14 ന് പുലര്‍ച്ചെ ആറ് വരെ നിയന്ത്രണങ്ങള്‍ നീട്ടിയതായി മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ അറിയിച്ചു. സാേങ്കതിക ഉപദേശക സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇതോടൊപ്പം കോവിഡ് 19 ദുരിതാശ്വാസത്തിനായി 500 കോടിയുടെ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ബുധനാഴ്ച മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്ത കോവിഡ് അവലോകന യോഗത്തിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്.
പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയും പ്രതിദിന കോവിഡ് കേസുകള്‍ 5,000ത്തില്‍ താഴെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കൂയെന്ന് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടില്‍ കോവിഡ് ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ മേയ് 10 മുതല്‍ 24 വരെയും തുടര്‍ന്ന് ജൂണ്‍ ഏഴുവരെയുമായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നുതന്നെ തുടരുന്നതാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ കാരണം.
Comments