ചെന്നൈ അടക്കമുള്ള തമിഴ്നാട്ടിലെ മിക്കപ്രദേശങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളിൽ ഇളവ് നൽകാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻെറ നേതൃത്വത്തിൽ കൂടിയ യോഗം തീരുമാനിച്ചത്.
അതേസമയം, കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, കരുർ, നാമക്കൽ, തഞ്ചാവൂർ, തിരുവരൂർ, നാഗപ്പട്ടണം, മൈലാട്ദുരൈ എന്നിവിടങ്ങളിൽ ഇളവുകൾ ഉണ്ടാകില്ല. ഇളവുകൾ നൽകിയ 27 ജില്ലകളിൽ സ്കൂളുകൾ, കോളജുകൾ എന്നിവയുടെ ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. ഇവിടങ്ങളിൽ കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം.
വ്യവസായ സ്ഥാപനങ്ങൾക്ക് 33 ശതമാനം ജീവനക്കാരുമായി തുറന്ന് പ്രവർത്തിക്കാം. ഐ.ടിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് 20 ശതമാനം ജീവക്കാരോ അല്ലെങ്കിൽ പത്ത് ജീവനക്കാരുമായോ തുറന്ന് പ്രവർത്തിക്കാം. തുടങ്ങി നിരവധി ഇളവുകളാണ് നിലവിൽ നൽകിയിരിക്കുന്നത്.
മദ്യശാലകൾക്ക് രാവിലെ 10മണി മുതൽ 5മണി വരെ തുറക്കാം. ബ്യൂട്ടി പാർലറുകൾ, സലൂൺ, സ്പാ തുടങ്ങിയവയ്ക്ക് 50ശതമാനം കസ്റ്റമേഴ്സുമായി പ്രവർത്തിക്കാം. എ സി അനുവദനീയമല്ല. ഇവയുടെ പ്രവർത്തനം രാവിലെ 6മണി മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് അനുവദിച്ചിട്ടുള്ളത്.