ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് വിലക്ക്. ജെ ബി പന്ത് ആശുപത്രിയാണ് വിചിത്ര ഉത്തരവിറക്കിയത്. തൊഴിൽ സമയത്ത് നഴ്സിംഗ് ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നത് രോഗികൾക്കും സഹപ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.
തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി,ഇംഗ്ലീഷ്,ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും സർക്കുലറിൽ പറയുന്നു. അതേ സമയം ആശുപത്രിയിൽ പഞ്ചാബ്,ഹരിയാന,രാജസ്ഥാൻ,മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകളുണ്ട്. ഇവിടെ നിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് പ്രാദേശിക ഭാഷകളിലാണ്.
Comments