കാന്തല്ലൂരിൽ വിരിഞ്ഞ 'ചുവന്ന സ്വർണ്ണം' ; കുങ്കുമപ്പൂവിന് കണ്ണിമ ചിമ്മാതെ കാവൽ; വില മൂന്ന് ലക്ഷത്തിലേറെ

google news
l

chungath new advt

തൊടുപുഴ: കാന്തല്ലൂരിൽ വരിഞ്ഞ 'ചുവന്ന സ്വർണ'ത്തിന് കണ്ണിമച്ചിമ്മാതെ കാവൽ നിൽക്കുകയാണ് കർഷകർ. കിലോയ്‌ക്ക് മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന കുങ്കുമ പൂക്കളാണ് ഇവിടെ പൂത്തു നിൽക്കുന്നത്. ലോകത്തിലെ വിലയേറിയ സു​ഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് കുങ്കുമം.

കാശ്മീരിന് സമാനമായി നല്ല ​ഗുണവും നിറവും മണവുമുള്ള കുങ്കുമപ്പൂക്കൾ പെരുമല സ്വദേശിയും വിഎഫ്പിസികെ ലേല വിപണിയിലെ ഫീൽഡ് അസിസ്റ്റന്റുമായ ബി രാമമൂർത്തിയാണ് പരീക്ഷണാർഥത്തിൽ കൃഷിചെയ്യുന്നത് വിജയിച്ചത്.

read also കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; എന്‍ ഭാസുരാംഗനെ ഇ ഡി മൂന്നാം തവണയും ചോദ്യം ചെയ്തു

ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് കുങ്കുമപ്പൂ കൃഷി പ്രധാനമായും ചെയ്യുന്നത്. കേരളത്തിന്റെ മിനി കശ്മീരായ കാന്തല്ലൂര്‍ പെരുമലയിലും വട്ടവട പഴത്തോട്ടത്തും കഴിഞ്ഞ വര്‍ഷമാണ് ശാന്തന്‍പാറ കൃഷിവിജ്ഞാന കേന്ദ്രം കുങ്കുമത്തിന്റെ പരീക്ഷണക്കൃഷിക്ക് തുടക്കമിട്ടത്.

ഈ പ്രദേശങ്ങളുടെ കൃഷിയോജ്യത, വിളയുന്ന കുങ്കുമപ്പൂവിന്റെ രൂപഘടന, വിളവിന്റെ തോത്, ഗുണനിലവാരം എന്നിവയെല്ലാം വിലയിരുത്തിയുള്ള പരീക്ഷണം വിജയ പ്രതീക്ഷ നല്‍കുന്നതായി കൃഷിവിജ്ഞാനകേന്ദ്രം അധികൃതര്‍ പറഞ്ഞിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags