തിരുവനന്തപുരം: സംസ്ഥാനത്തിന് 10,07,570 ഡോസ് കൊവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനാണ് അനുവദിച്ചത്.
എറണാകുളത്തേയും കോഴിക്കോട്ടേയും വാക്സിന് എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്സിന് എത്തുന്നതാണ്. ലഭ്യമായ വാക്സിന് വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്സിന് എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷന് പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഞായറാഴ്ച വരെ 18 വയസിനു മുകളിലുള്ള 75 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിൻ നൽകിയത്. 28 ശതമാനമാളുകൾക്കു രണ്ടു ഡോസ് വാക്സിൻ നൽകി. 2,16,08,979 പേർക്ക് ആദ്യ ഡോസ് നൽകിയപ്പോൾ 80,27,122 പേർക്കാണു രണ്ടു ഡോസ് വാക്സിനു നൽകിയത്.
ദശലക്ഷം പേരിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണു കേരളം. 45 വയസിൽ കൂടുതൽ പ്രായമുള്ള 92 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 48 ശതമാനം പേർക്കു രണ്ടു ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.
Comments