കണ്ണൂർ: ആർഎസ്എസുമായി ബന്ധപ്പെട്ട് തന്റെ മുൻ പ്രസ്താവനകളിൽ ഉറച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താൻ ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അന്ന് സംഘടനാ കോൺഗ്രസിന്റെ ഭാഗമായിരുന്നുവെന്നും സുധാകരന് പറഞ്ഞു
ബിജെപിയിൽ പോകണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പോകണമെങ്കിൽ ആരുടെയും സർട്ടിഫിക്കറ്റ് വേണ്ടതില്ലെന്നും കെ സുധാകരൻ. മാധ്യമങ്ങൾ താൻ പറഞ്ഞതിനെ തെറ്റായി വളച്ചൊടിക്കുകയാണെന്ന് കെ സുധാകരൻ ആരോപിച്ചു.
ജനാധിപത്യ നിഷേധത്തിൻ്റെ രക്തസാക്ഷികൾക്കൊപ്പമാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ബിജെപിയിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. തനിക്ക് പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയുണ്ട്. തനിക്ക് അതിനുള്ള രാഷ്ട്രീയ ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. . ജനാധിപത്യ സംവിധാനത്തിൽ ആർക്കും സംവദിക്കാനും പ്രവർത്തിക്കാനുമുള്ള അവകാശമുണ്ട്. അത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസരത്തിൽ ജനാധിപത്യത്തിന്റെ കാവലാളായി ഞങ്ങൾ മാറുമെന്നും സുധകരാണ് വ്യക്തമാക്കി.
Comments