തിരുവനനന്തപുരം: ഓർത്തഡോക്സ്-യാക്കോബായ സഭാതർക്കം പരിഹരിക്കാൻ സർക്കാർ നടത്തിയ ചർച്ച പരാജയം. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിലപാടിൽ ഓർത്തഡോക്സ് സഭയും നിയമനിർമാണം വേണമെന്ന് യാക്കോബായ സഭയും ഉറച്ചതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
സുപ്രീംകോടതി വിധിയില്‍ ഇനി ചര്‍ച്ചയില്ലെന്ന് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചു. നിയമ നിർമ്മാണം വേണമെന്ന യാക്കോബായ സഭയുടെ ആവശ്യം തള്ളി. ഇതോടെ ഇനിയൊരു ചർച്ചയുണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ചീഫ് സെക്രട്ടറി വി പി ജോയ് ആണ് സഭാ നേതാക്കളുമായി ചർച്ച നടത്തിയത്. ഹൈക്കോടതിയിലുള്ള കേസിന് ആധാരമായ പ്രശ്നങ്ങളിൽ തുടർ ചർച്ചകളിലൂടെ പരിഹാരം കണ്ടത്തുന്നതിന്റെ ഭാഗമായാണ് ചർച്ച നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരമാണ തുടർ ചർച്ചകൾ നടന്നത്.
Comments