തിരുവനന്തപുരം: കെ.എസ്.ഇ.ബി തൊഴിലാളി നേതാക്കളും മാനേജ്മെൻറും തമ്മിലുള്ള തർക്കം തീരുന്നു. സ്ഥലം മാറ്റപ്പെട്ട തൊഴിലാളി യൂണിയൻ നേതാക്കൾ നാളെ ട്രാൻസ്ഫർ ചെയ്ത സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ നടത്തിയ എറണാകുളത്ത് നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.
അഞ്ചാം തിയ്യതിക്കുള്ളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് മന്ത്രി ഇവർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ്. അഞ്ചിന് വീണ്ടും മന്ത്രിയുമായി ചർച്ച നടക്കും.
കെഎസ്ഇബിയിലെ ഹൈ വോള്‍ട്ടേജ് സമരത്തിന് താത്കാലിക പരിഹാരം. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായ സമരത്തിനെതിരെ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും, അച്ചടക്ക നടപടിയില്‍ വിട്ടുവീഴ്ചയില്ലെന്ന ചെയര്‍മാന്റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായി. എറണാകുളത്ത് വൈദ്യുതി മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷന് നിലപാട് തിരുത്തിയത്.
ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളായ എം ജി സുരേഷ് കുമാര്‍, കെ ഹരികുമാര്‍, ജാസ്മിന് ബാനു എന്നിവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പിന്നോട്ടിലെന്ന പ്രഖ്യാപനം തിരുത്തി. നേതാക്കള്‍ സ്ഥലംമാറ്റം കിട്ടിയ ഓഫീസുകളില്‍ നാളെ ജോലിയില്‍ പ്രവേശിക്കും. സസ്പെന്‍ഷനൊപ്പം കിട്ടിയ കുറ്റപത്രത്തിന് മറുപടിയും നല്കി. സംഘടന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങള്‍ക്കാണ് നടപടി നേരിടേണ്ടി വന്നതെന്നും, ജോലിയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും വിശദീകരണം നല്കി.
Comments