ന്യൂഡൽഹി: ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ഗവർണർ പല നേതാക്കളെയും മതമേധാവികളെയുമൊക്കെ പോയി കണ്ടിട്ടുണ്ട്. കൊളോണിയൽ ശൈലി ഗവർണർ തുടരണമെന്ന് പറയുന്നതെന്തിനാണ്. എന്ത് ചെയ്താലും കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർക്കെതിരായ വധശ്രമത്തിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാണ്. ഗവർണറുടെ ആരോപണത്തിനു മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവര്‍ണറെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ. ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ല. സ്വയം കേസെടുക്കണം. ഗവർണർ ബില്ല് ഒപ്പിടില്ലെന്ന് എവിടെയും പറഞ്ഞത് താൻ കണ്ടിട്ടില്ലെന്നും മുരളീധരന് കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ സന്ദർശിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും.
ഗവർണർ RSS സർ സംഘചാലകനെ സന്ദർശിച്ചത് എത്രത്തോളം തരം താഴുന്നുവെന്നതിന്റെ തെളിവാണെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. എന്തും പറയാമെന്ന നിലയിൽ ഗവർണർ എത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.
വിവാദങ്ങൾ ഉണ്ടാക്കി മുന്നോട്ട് പോകാനാണ് ഗവർണർ ശ്രമിക്കുന്നതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.ഇല്ലാത്ത അധികാരങ്ങൾ ഉണ്ട് എന്ന് ഭാവിച്ച് വർഷങ്ങൾക്ക് മുമ്പ് കൊണ്ടുവന്ന നിയമങ്ങളെല്ലാം ഇപ്പോൾ ചോദ്യം ചെയ്യാം എന്ന നിലയിലാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഇത് നമ്മുടെ ജനാധിപത്യത്തിന് അപമാനമാണെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
Comments