പത്തനംതിട്ട: കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള്ള സ്വദേശി അദ്വൈത് (22) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അദ്വൈതിനെ കണ്ടെത്തി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
അഗ്നിശമനസേനയുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്വൈതും സുഹുത്തും കൂടിയാണ് തോട്ടിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട സുഹൃത്ത് കരയ്ക്ക് കേറിയെങ്കിലും അദ്വൈത് ഒഴുകി പോകുകയായിരുന്നു.
അതേസമയം കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചരികൾ കുടുങ്ങി. സഞ്ചരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചതായാണ് ലഭ്യമാകുന്ന വിവരം.ആർക്കും പരിക്കുകളില്ല. രക്ഷാപ്രവർത്തനത്തിന് പൊലീസും അഗ്നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെതുടർന്ന് കോട്ടയം ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകളാണ് തുറന്നത്.
Comments