പാലക്കാട്: എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ വിഷ്ണു, മനു എന്നിവരാണ് പിടിയിലായത്. മനു ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ്. വിഷ്ണു ആദ്യ വധശ്രമത്തിൽ പങ്കെടുത്തയാളാണ്.
സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈർ വധം എന്ന് പോലീസ് പറയുന്നു. കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
സുബൈർ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് എസ്.ഡി.പി.ഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനായി പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. പൊലീസിനെതിരെ സംസ്ഥാന വ്യാപകമായി സമരം തുടങ്ങുമെന്നും എസ്.ഡി.പി.ഐ നേതാക്കൾ പറഞ്ഞു. ബി.ജെ.പി, ആര്.എസ്.എസ് പ്രവർത്തകരാണ് അറസ്റ്റിലായതെങ്കിലും ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നിങ്ങിയിട്ടില്ല. പ്രത്യക്ഷമായ തെളിവുകൾ ഉണ്ടായിട്ടും കേസ് അട്ടിമറിക്കുകയാണെന്ന് എസ്.ഡി.പി. ഐ ആരോപിച്ചു.
Comments